Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



Anju Chechi's caning - The cane lands on Viji's buttocks അഞ്ജുച്ചേച്ചിയുടെ ചൂരല്‍ പ്രയോഗം - എന്റെ ചന്തിയില്‍ ചൂരല്‍ പതിയുന്നു‍

ചൂരല്‍പ്പായസം

(അഞ്ജുച്ചേച്ചിയുടെ കൈയില്‍ നിന്ന് കിട്ടിയ ഏറ്റവും മികച്ച ചൂരല്‍ പ്രയോഗങ്ങളിലൊന്നിനെക്കുറിച്ചുള്ള ഓര്‍മകള്‍)‍


1999 ഒക്ടോബര്‍. എന്റെ വിദ്യാര്‍ഥി ജീവിതത്തിന് ‘ഔദ്യോഗിക’മായി അന്ത്യം കുറിച്ചുകൊണ്ട് കാലിക്കറ്റ് സര്‍‍വകലാശാലയുടെ ബി ടെക്. എട്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പുറത്തു വന്നു കഴിഞ്ഞു. ഏതാണ്ടെല്ലാ പേപ്പറുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാനായെങ്കിലും മുന്‍പ് പലപ്പോഴും സംഭവിച്ചിട്ടുള്ളതു പോലെ ഇടയ്ക്ക് വില്ലനായി കടന്നുവന്ന അലസത രണ്ടു പേപ്പറുകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി. പരാജയമറിഞ്ഞെങ്കിലും അക്കാര്യം വീട്ടില്‍ അച്ഛനമ്മമാരെ അറിയിച്ചിരു- ന്നില്ല ഞാന്‍ - അന്തിമ ഘട്ടത്തിലെങ്കിലും ഒരു ‘ക്ലീന്‍ ഇമേജ്’ സ്വയം എടുത്തണിയാനുള്ള ശ്രമം. നേരത്തെ തന്നെ അഞ്ചും ആറും സെമസ്റ്ററുകളിലെ എന്റെ പരാ - ജയങ്ങള്‍ കാരണം വേണ്ടതിലേറെ മനോവിഷമം അനുഭവിക്കുന്ന അവരെ കൂടുതല്‍ വേദനിപ്പിക്കേണ്ട എന്നു കരുതി. ആറാം സെമസ്റ്ററിലെ ഒരു പേപ്പര്‍ ക്ലിയര്‍ ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നത് അവര്‍ക്ക് അറിയാം. അതു കൊണ്ട് അതിന്റെ കൂടെ ഈ രണ്ടു പേപ്പര്‍ കൂടി എഴുതാം എന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍. ഏഴാം സെമസ്റ്ററിന്റെ രണ്ടു പേപ്പറുകള്‍ ‘ഇം‌പ്രൂവ്മെന്റ്’ കൂടി ശ്രമിക്കുന്നുണ്ടെന്ന് നേരത്തേ പറഞ്ഞിട്ടുമുണ്ട്. അതു കൊണ്ട് ഇപ്പോഴത്തെ രണ്ടു പേപ്പറുകളെ അവയ്ക്കിടയില്‍ ‘ഒളിപ്പിക്കാം’ എന്നു കരുതി.

ഒക്ടോബര്‍ 13 ബുധനാഴ്ച‍. കോളേജില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റ് കൈയില്‍ കിട്ടിയ നിമിഷം മനസ്സിലെത്തിയത് ഒരു ‘പ്രശ്ന’മായിരുന്നു. ഈ മാര്‍ക്ക് ലിസ്റ്റ് വീട്ടില്‍ കാണിക്കാന്‍ പറ്റില്ല. അച്ഛനോ അമ്മയോ ചേച്ചിയോ (അഞ്ജുച്ചേച്ചി) കണ്ടാല്‍ നേരത്തെ പറഞ്ഞ ‘കുഞ്ഞു കള്ളം’ പുറത്താകും. അതു സംഭവിച്ചാല്‍ അനുഭവം എന്തായിരിക്കുമെന്ന് അറിയാന്‍ ‘പ്രവചന ശേഷി’യൊന്നും ആവശ്യമില്ല - ആറാം സെമസ്റ്ററിലെ അനുഭവം മറക്കാറായിട്ടില്ല. അഞ്ജുച്ചേച്ചിയുടെ കൈയില്‍ നിന്ന് കിട്ടിയ ‘സ്നേഹസമ്മാന’ത്തിന്റെ ബാക്കിപത്രത്തിലെ പാടുകള്‍ രണ്ടുമൂന്നെണ്ണമെങ്കിലും മായാതെ കിടപ്പുണ്ട് ചന്തിയിലും തുടയിലുമായി. കോളേജില്‍ വന്നത് മാര്‍ക്ക് ലിസ്റ്റ് വാങ്ങാന്‍ മാത്രമാണെന്ന് വീട്ടില്‍ അറിയാവുന്നതുകൊണ്ട് വെറും കൈയോടെ തിരിച്ചു ചെല്ലാനും പറ്റില്ല. അപ്പോള്‍പ്പിന്നെ മറ്റെന്തെങ്കിലും ചെയ്തേ പറ്റൂ.

അധികം ആലോചിച്ചു സമയം കളയാന്‍ പോയില്ല. ടൌണിലെ ഒരു സ്റ്റേഷനറി കടയില്‍ നിന്ന് ‘ലീഗല്‍ സൈസ്‘ ബോണ്ട് പേപ്പര്‍ വാങ്ങി. നേരെ ഒരു ഡിടിപി സെന്ററിലേക്ക്. നല്ലൊരു സ്കാനര്‍, കം‌പ്യൂട്ടര്‍, പ്രിന്റര്‍ - ഇത്രയും ആയപ്പോള്‍ ഒരു ‘ഡമ്മി’ മാര്‍ക്ക് ലിസ്റ്റ് റെഡി. യൂനിവേഴ്‌സിറ്റിയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കുറച്ചെങ്കിലും ശ്രദ്ധയോടെ നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് പെട്ടെന്ന് പിടി കിട്ടുമെങ്കിലും സാധാരണക്കാരെ ഒറ്റ നോട്ടത്തില്‍ ‘പറ്റിക്കാന്‍’ മതിയാകും. വീട്ടിലല്ലാതെ വേറെ എവിടെയും ഉപയോഗിക്കാന്‍ ഉദ്ദേശ്യമില്ലാത്തതു കൊണ്ട് ‘വ്യാജ രേഖ നിര്‍മാണ’ത്തിനു നിയമ നടപടി നേരിടേണ്ടി വരില്ല!

അങ്ങനെ രണ്ട് മാര്‍ക്ക് ലിസ്റ്റുകളുമായി വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് ‘മാര്‍ക്ക് ലിസ്റ്റ് കിട്ടിയോ’ എന്ന ചോദ്യമായിരുന്നു - അച്ഛന്റെ വക. നേരത്തേ തന്നെ തയ്യാറാക്കി വെച്ചിരുന്ന മറുപടി പറയാന്‍ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ‘എയ്‌റ്റ്‌ത് സെമസ്റ്ററിന്റെ മാര്‍ക്ക് ലിസ്റ്റ് കിട്ടി. സിക്സ്‌തിലെ ഒരു പേപ്പര്‍ കിട്ടാന്‍ ബാക്കിയുള്ളതു കൊണ്ട് ഫൈനല്‍ മാര്‍ക്ക് ലിസ്റ്റ് വിത്‌ഹെല്‍ഡ് ആണ്’ - ഒരു കള്ളം മറയ്ക്കാന്‍ മറ്റൊരെണ്ണം കൂടി. വിശദീകരണം തൃപ്തികരമായി തോന്നി-യതു കൊണ്ടാവാം, കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടായില്ല.

സാധാരണ ഗതിയില്‍ തൃശ്ശൂരില്‍ നിന്ന് ആറു മണിക്കൂറോളം നീണ്ട യാത്ര കഴിഞ്ഞ് എത്തിയാല്‍ എന്റെ ‘ഷെഡ്യൂള്‍’ നിശ്ചിതമാണ് - ബാഗ് മുറിയില്‍ കൊണ്ടുവെച്ച് ഒരു കുളിയും കഴിഞ്ഞ് അടുക്കളയിലേക്ക്. എത്തുന്ന സമയം അനുസരിച്ച് വൈകീട്ടത്തെ ചായയ്ക്കൊപ്പം അമ്മ ഉണ്ടാക്കിയത് എന്തെങ്കിലുമോ - പുട്ടോ ഉപ്പുമാവോ മറ്റോ - ചോറോ കഴിച്ചു കഴിഞ്ഞ് മാത്രമേയുള്ളൂ മറ്റെന്തും. പക്ഷേ ഇന്ന് അതു നടപ്പില്ല. മുറിയില്‍ എത്തിയപാടെ ബാഗ് അതേ പടി വെച്ച് പുറത്തേക്കിറങ്ങുന്ന പതിവ് തെറ്റിച്ചു. വാതിലടച്ച ശേഷം ബാഗ് തുറന്ന് യഥാര്‍ഥ മാര്‍ക്ക് ലിസ്റ്റ് എടുത്ത് അത് ഒരു പോളിത്തീന്‍ കവറില്‍ ഇട്ട് എന്റെ മേശയ്ക്കകത്തേക്ക് തള്ളി - എന്റെ മുറിയില്‍ പൂട്ടി വെക്കാന്‍ കഴിയുന്ന ഏക സ്ഥലം അതാണ്. മേശ പൂട്ടി താക്കോല്‍ ഭദ്രമായി അതിന്റെ ‘രഹസ്യ സ്ഥാന’ത്ത് തിരികെ വെച്ച ശേഷം ‘ഡമ്മി’യെ മറ്റൊരു കവറില്‍ ഇട്ട് മേശപ്പുറത്തു വെച്ചു - അച്ഛനോ അമ്മയോ വന്ന് നോക്കിയാല്‍ സംശയിക്കരുതല്ലോ. പിന്നെ ബാഗില്‍ നിന്ന് ഒരു സെറ്റ് വസ്ത്രങ്ങള്‍ എടുത്ത് പുറത്തേക്കു നടന്നു. കോളേജിലേക്കുള്ള യാത്രയില്‍ ഉപയോഗിച്ചതു കാരണം മുഷിഞ്ഞിരുന്നത് അലക്കാതെ വെച്ചിരുന്നാല്‍ പറ്റില്ല.

പിറ്റേന്ന് വൈകീട്ട് മൂന്നര മണിയോടെ എന്നെ തേടി ഒരു ഫോണ്‍ വിളി എത്തി - അഞ്ജുച്ചേച്ചി. ഒരു പതിവു ‘കോള്‍’ എന്ന മട്ടിലായിരുന്നു തുടങ്ങിയതെങ്കിലും അതിന്റെ യഥാര്‍ഥ ഉദ്ദേശ്യം ഊഹിക്കാന്‍ കഴിഞ്ഞു. മൂന്നു മിനിറ്റോളം നീണ്ട സംഭാഷണത്തിനിടയില്‍ എന്റെ റിസള്‍ട്ടിനെയും മാര്‍ക്കുകളെയും കുറിച്ച് ചോദിച്ചതില്‍ നിന്ന് എന്റെ ഊഹം ശരിയായിരുന്നു എന്നും മനസ്സിലായി. (‘നിന്റെ ഫൈനല്‍ സെമസ്റ്ററിന്റെ റിസല്‍ട്ട് വന്നോ’ എന്നായിരുന്നു ചോദിച്ചതെങ്കിലും അക്കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് ചോദ്യം എന്ന് വ്യക്തമായിരുന്നു.) അച്ഛനോടും അമ്മയോടും പറഞ്ഞ ‘കഥ’ തന്നെ ആവര്‍ത്തിച്ചു ഞാന്‍. വിശദീകരണം ചേച്ചിക്കും തൃപ്തികരമായിരുന്നു എന്നു തോന്നി. അത്രയും ആശ്വാസം.

ഒക്ടോബര്‍ 17. റിസല്‍ട്ട് വന്നതിനു ശേഷമുള്ള ആദ്യ ഞായറാഴ്ച. വീട്ടില്‍ പത്രമാസികകളും മറ്റും വായിച്ചും ഇടയ്ക്ക് ടി വി കണ്ടും സമയം ചെലവഴിക്കുകയായിരുന്നു ഞാന്‍. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം കിടപ്പിലായിരുന്ന ഒരു ബന്ധുവിനെ കാണാന്‍ പോയിരിക്കുകയാണ് അമ്മ. അച്ഛന്‍ വീടിന്റെ പിന്നിലോ മറ്റോ അല്ലറ ചില്ലറ പണികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അനിയത്തി അവളുടെ മുറിയില്‍ സ്വന്തം ലോകത്ത്.

സമയം പത്തരമണിയെന്ന് വിളിച്ചറിയിച്ച് ഹാളിലെ ക്ലോക്കിന്റെ ശബ്ദത്തോടൊപ്പം പുറത്ത് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഞാന്‍ പുറത്തേക്കിറങ്ങി നോക്കി. അമ്മ തിരിച്ചു വരികയാവുമെന്നാണ് കരുതിയത്. പക്ഷേ ഗേറ്റില്‍ കണ്ടത് ഒരു അതിഥിയെയായിരുന്നു - മറ്റാരുമല്ല, അഞ്ജുച്ചേച്ചി തന്നെ.

‘ഏയ്... വീണ്ടും ഒരു ‘സര്‍‌പ്രൈസ് വിസിറ്റ്’, അല്ലേ...?’ ഞാന്‍ ചേച്ചിയെ സ്വാഗതം ചെയ്തു. വരാന്തയിലേക്കു കയറുന്നതിനിടയില്‍ ഞാന്‍ തുടര്‍ന്നു; ‘ചേച്ചിക്ക് ഞാനൊരു ഉപദേശം തരാം - ഇത്തരം ‘സര്‍‌പ്രൈസു’കള്‍’ ഒഴിവാക്കുന്നതാവും നല്ലത്...’ ‘അതെന്താ...? ഇങ്ങനെ വന്നാല്‍ എന്താ കുഴപ്പം...?’ ‘കുഴപ്പമൊന്നുമല്ല... പക്ഷേ ഈ വരവിന്റെ സമയം ശരിയായില്ല. അമ്മ ഇവിടെ ഇല്ല. അതുകൊണ്ട് ഒരു ചായയ്ക്കു പോലും ചാന്‍സ് ഇല്ല...!’ ‘ഓ..! അതു സാരമില്ല...! ചായ വേണമെന്നു തോന്നിയാല്‍ ഞാന്‍ തന്നെ ഉണ്ടാക്കിക്കൊള്ളാം...’ ‘പക്ഷേ അത്...’ ‘ങാ... അതെന്തോ ആകട്ടെ... വേണമെങ്കില്‍ അമ്മ വരുന്നതു വരെ കാത്തിരിക്കാം. പോരേ...?’

ഞങ്ങള്‍‍ ഹാളില്‍ ഇരിക്കാന്‍ തുടങ്ങുമ്പോഴേക്കും പിന്നിലെ വാതിലിലൂടെ അച്ഛന്‍ കടന്നുവന്നു. ‘ആഹാ... നീയായിരുന്നോ...? ഞാന്‍ ആലോചിക്കുകയായിരുന്നു ഇവന്‍ ഇങ്ങനെ സംസാരിക്കണമെങ്കില്‍ ആരായിരിക്കും കൂടെയെന്ന്...’ ‘ങും...’ ‘ങാ... പിന്നെ... ശാരദ...’ ‘അറിയാം. വിജി പറഞ്ഞു, എനിക്ക് ചായ കിട്ടില്ലെന്ന്...!’ ചിരിച്ചുകൊണ്ട് സോഫയിലിരുന്ന ചേച്ചിയുടെ നോട്ടം ടി വി-യിലേക്കായി. ഏതോ ചാനലില്‍ ചലച്ചിത്രഗാന പരിപാടി. അയല്‍‌പക്കത്തെ രണ്ടുമൂന്നു കുട്ടികളും അവിടെ ഇരിപ്പുണ്ടായിരുന്നു, ടി വി കണ്ടുകൊണ്ട്.

കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം ചേച്ചി കൈയിലിരുന്ന ബാഗ് എന്റെ നേരെ നീട്ടി: ‘വിജി... ഇത് എവിടെയാ ഒന്ന് വെക്കാന്‍ പറ്റുക... കുട്ടികളുടെ കൈ എത്താതെ...’ ‘അതു പ്രശ്നമല്ല. ഞാനേറ്റു...’ ബാഗ് വാങ്ങി ഞാന്‍ എന്റെ മുറിയിലേക്കു നടന്നു. മേശ തുറന്ന് ബാഗ് അതിനകത്തേക്കിട്ട് അടച്ചു. താക്കോല്‍ പതിവു സ്ഥലത്ത് വെക്കുന്നതിനു പകരം അശ്രദ്ധമായി കൈവിരലിലിട്ടു കറക്കിക്കൊണ്ട് തിരികെ ഹാളിലേക്ക് വന്നു.

********

അടുത്ത രണ്ടു മണിക്കൂറോളം നേരം ഞാനും ചേച്ചിയും സംഭാഷണത്തില്‍ മുഴുകിയിരുന്നു. ചേച്ചി നല്ല സന്തോഷത്തിലായിരുന്നു. ചേച്ചിയുടെ പോസ്റ്റ് ഗ്രാജ്വേഷന്‍ പഠനത്തിന്റെയും എന്റെ ഭാവി പരിപാടികളുടെയും കാര്യം മാത്രമല്ല, വീട്ടു കാര്യങ്ങളും കുടുംബ വിഷയങ്ങളും എന്നു വേണ്ട, മനസ്സില്‍ വന്നതൊക്കെ സംഭാഷണ വിഷയമായി. (അതിനിടയ്ക്ക് എന്റെ ‘ഡമ്മി’ ചേച്ചി ഒന്ന് നോക്കുകയും ചെയ്തു.) ഒന്നുരണ്ടു മണിക്കൂറിനകം തിരിച്ചു പോകാം എന്ന കണക്കുകൂട്ടലിലായിരുന്നു ചേച്ചി. പക്ഷേ അമ്മ വന്നിട്ട് പോയാല്‍ മതിയെന്നും ഉച്ചയൂണ് ഇവിടെ ആകാമെന്നും പറഞ്ഞ് തടഞ്ഞു നിര്‍ത്തുകയായിരുന്നു ഞാന്‍. എന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ വഴങ്ങി ചേച്ചി. ‘പക്ഷേ അമ്മയോട് പറയണം. അവിടെ കാത്തിരിക്കും...’ ‘അതു സാരമില്ല. ഒന്ന് വിളിച്ചു പറഞ്ഞാല്‍ പോരേ... ഊണ് ഇവിടെയാണെന്ന്... വേണമെങ്കില്‍ ഞാന്‍ പറയാം ചേച്ചിയെ ഞാന്‍ ഇവിടെ പിടിച്ചു വെച്ചിരിക്കുകയാണെന്ന്...’ ‘അതൊന്നും വേണ്ട. ഞാന്‍ തന്നെ പറഞ്ഞോളാം...’ ചേച്ചി എഴുന്നേറ്റ് ഫോണിനടുത്തേക്കു നടന്നു. സംഭാഷണത്തിനിടയില്‍ അമ്മ എന്തോ ചോദിച്ചതിന് ചേച്ചിയുടെ മറുപടി കേട്ടു: ‘എടുത്തിരുന്നെന്നാ ഓര്‍മ.. ബാഗില്‍ നോക്കണം...’ അമ്മ മറ്റെന്തോ ചോദിച്ചെന്നു തോന്നുന്നു. ‘ഇല്ലെങ്കില്‍ വൈകീട്ട് വാങ്ങാം...’ ചേച്ചിയുടെ മറുപടി.

സംസാരം കഴിഞ്ഞ് ഫോണ്‍ വെച്ചപാടെ ചേച്ചി എന്റെ അടുത്തേക്കു വന്നു. ‘വിജി, അമ്മ എന്റെ കൈയില്‍ ഒരു പ്രിസ്‌ക്രിപ്‌ഷന്‍ തന്നയച്ചിരുന്നു - രണ്ടുമൂന്നു മരുന്നുകള്‍ വാങ്ങാന്‍. ഞാനതു മറന്നു. ആ കടലാസ് തന്നെ വീട്ടില്‍ വെച്ച് മറന്നെന്നാ തോന്നുന്നത്. ബാഗില്‍ ഉണ്ടോ എന്നൊന്നു നോക്കണം...' 'ആഹാ...! അതു ശരി...! അപ്പോള്‍ നിങ്ങള്‍ക്കും മറവി തുടങ്ങി അല്ലേ...? അശ്രദ്ധ കൊണ്ടുള്ള ഇത്തരം മറവിക്കുള്ള ‘മരുന്നി'ന്റെ ‘പ്രിസ്‌ക്രിപ്‌ഷനും’ വേണ്ടിവരുമോ...?’ ഞാന്‍ ഉദ്ദേശിച്ചതെന്തെന്ന് ചേച്ചിക്ക് ഒട്ടും ആലോചിക്കാതെ തന്നെ മനസ്സിലായി. ‘ങും... പക്ഷേ മരുന്ന് അമ്മയ്ക്ക് പറഞ്ഞുകൊടുക്കണ്ട. നീ തന്നെ നേരിട്ടു തന്നാല്‍ മതി. ഞാന്‍ നിനക്ക് ഇടയ്ക് തരാറുള്ളതു പോലെ ഒരു നല്ല ‘ഡോസ്’ തിരിച്ചു വാങ്ങാന്‍ എനിക്ക് സന്തോഷമേയുള്ളൂ...!’ ‘ഹ... ഹ...! പക്ഷേ ഈ ‘രോഗി’ക്ക് മരുന്ന് തരാന്‍ എനിക്ക് അധികാരമില്ലല്ലോ...! ങാ... അതു പോട്ടെ... അപ്പോള്‍ ബാഗ് വേണം അല്ലേ...? എന്റെ മേശയിലുണ്ട്. ഇതാ താക്കോല്‍...’ ഞാന്‍ കൈയിലിരുന്ന താക്കോല്‍ ചേച്ചിയുടെ കൈയില്‍ കൊടുത്തു - അതേ മേശയില്‍ തന്നെ എന്റെ മാര്‍ക്ക് ലിസ്റ്റും ഇരിപ്പുണ്ടെന്ന കാര്യം ഒരു നിമിഷം മറന്നുപോയി.

താക്കോലുമായി ചേച്ചി മുറിയിലേക്കു കടന്നപ്പോള്‍ മാത്രമാണ് എനിക്ക് മാര്‍ക്ക് ലിസ്റ്റിന്റെ കാര്യം ഓര്‍മ വന്നത്. ബാഗിനെക്കുറിച്ചും അതിനകത്ത് ഉണ്ടെന്ന് ഉറപ്പി- ല്ലാത്ത കടലാസിനെക്കുറിച്ചും ആലോചിക്കുന്നതിനിടയില്‍ മാര്‍ക്ക് ലിസ്റ്റ് ചേച്ചിയുടെ ശ്രദ്ധയില്‍ പെടില്ലെന്ന് ഞാന്‍ പ്രതീക്ഷിച്ചു - ആഗ്രഹിച്ചു. എങ്കിലും ആഗ്രഹി - ച്ചതു പോലെ കാര്യങ്ങള്‍ നീങ്ങുമോ എന്ന ആകാംക്ഷയുമായി ഞാന്‍ മുറിയിലേക്കു ചെന്നു.

മേശ തുറന്ന ചേച്ചി അതിനകത്തേക്ക് നോക്കുന്നതുപോലുമില്ലെന്നു കണ്ട് ഞാന്‍ ഒരു നിമിഷം ആശ്വസിച്ചു. ബാഗില്‍ മാത്രമായിരുന്നു ചേച്ചിയുടെ ശ്രദ്ധ. പക്ഷേ... ചേച്ചി വലിച്ചെടുത്ത ബാഗിനൊപ്പം അതിന്റെ സ്ട്രാപ്പില്‍ കുരുങ്ങി പുറത്തുചാടിയ ‘സാധനം’ എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു - മാര്‍ക്ക് ലിസ്റ്റ് അടങ്ങിയ കവര്‍. ബാഗ് അകത്തു വെക്കുമ്പോള്‍ സ്ട്രാപ്പ് ഒതുക്കി വെക്കാന്‍ മറന്ന ഒരു നിമിഷത്തെ പിഴവിനെ ശപിച്ചുകൊണ്ട് നിന്ന എന്റെ മുഖഭാവം ചേച്ചിക്ക് എന്നെ ‘ഒറ്റിക്കൊടുത്തെ’ന്നു തോന്നുന്നു - ചേച്ചിയുടെ ശ്രദ്ധ ബാഗിനൊപ്പം കുരുങ്ങിയ കവറിലേക്കായി. എന്താണതെന്ന് മനസ്സിലായതോടെ ചേച്ചി മാര്‍ക്ക് ലിസ്റ്റ് പരിശോധിക്കാന്‍ തുടങ്ങി.

ഓഹോ...! അതു ശരി...! അപ്പോള്‍ വീണ്ടും ‘ഫ്ലോപ്പാ’യി അല്ലേ...?’ ബാഗ് മേശപ്പുറത്തു വെച്ച് ചേച്ചി എന്റെ മുഖത്തേക്കു നോക്കി. ‘ങും...’ ‘അപ്പോള്‍ ഇത്...?’ മേശപ്പുറത്ത് കിടന്നിരുന്ന ‘ഡമ്മി’യെ നോക്കിയായിരുന്നു ചോദ്യം. ‘അത് ഞാന്‍ ഉണ്ടാക്കിയതാ... സ്കാന്‍ ചെയ്ത്...’ ‘ഓഹോ...! പഠിത്തം ഉഴപ്പി തോറ്റതും അതു മറച്ചുവെക്കാന്‍ അച്ഛനോടും അമ്മയോടും എന്നോടും വീണ്ടും കളവു പറഞ്ഞതും പോരാഞ്ഞ് ഒരു കള്ള മാര്‍ക്ക് ലിസ്റ്റും...’ ചേച്ചിയുടെ രൂക്ഷമായ നോട്ടം നേരിടാനാവാതെ ഞാന്‍ മുഖം കുനിച്ചു. ‘ങും... അപ്പോള്‍ നീ തെറ്റ് ആവര്‍ത്തിക്കുക മാത്രമല്ല, കൂടുതല്‍ തെറ്റുകള്‍ ചെയ്യാനും തുടങ്ങി അല്ലേ...? ഇതിന്റെ അര്‍ത്ഥം ഞാന്‍ പറയേണ്ടല്ലോ...’ ‘ങും... ചേച്ചി എന്നെ...’ ‘അതു തന്നെ. എന്നാല്‍ സമയം കളയണ്ട. ഒരുങ്ങിക്കോ... ഞാന്‍ ഇപ്പോ വരാം...’ ചേച്ചി പുറത്തേക്കു നടന്നു.

കിട്ടാന്‍ പോകുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ മനസ്സിനെ ഒരുക്കുക തന്നെ ഇനി. ശിക്ഷ എന്തായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കയൊന്നുമില്ല. എന്നെ ശിക്ഷിക്കാനുള്ള അധികാരം അച്ഛന്‍ അനുവദിച്ചു കൊടുത്തതു മുതല്‍ ചേച്ചി തന്നിട്ടുള്ള ചെറുതും വലുതുമായ ശിക്ഷകളൊക്കെ നല്ല ഓര്‍മയുണ്ട്. താരതമ്യേന നിസ്സാരമെന്നു പറഞ്ഞ് തള്ളിക്കളയാവുന്ന കൊച്ചുകൊച്ചു വികൃതികള്‍ക്കു പോലും അച്ഛന്റെയും അമ്മയുടെയും മുന്‍പില്‍ വെച്ചുള്ള ചൂരല്‍ പ്രയോഗമായിരുന്നു ചേച്ചിയുടെ പ്രിയപ്പെട്ട ശിക്ഷാരീതി. കുറ്റം എന്തായാലും ചേച്ചിയുടെ ‘നിയമ’ത്തില്‍ ശിക്ഷ ഒന്നേയൂള്ളൂ - നല്ല ചുട്ട അടി. അതും ചൂരല്‍ കൊണ്ടു മാത്രം. കുറ്റത്തിന്റെ ‘ഗ്രേഡ്’ അനുസരിച്ചുള്ള വ്യത്യാ‍സം അടിയുടെ എണ്ണത്തില്‍ മാത്രം. കുറഞ്ഞത് ആറെണ്ണം, കഴിവതും ചന്തിക്കു തന്നെ - അതാണ് ചേച്ചിയുടെ കണക്ക്. (എനിക്ക് ‘കുരുത്തക്കേട് തീരെ ഇല്ലാതിരുന്നതുകൊണ്ട്’ മിക്കപ്പോഴും കിട്ടാറുള്ളത് പത്തും പന്ത്രണ്ടുമൊക്കെയാണെന്നു മാത്രം!) പന്ത്രണ്ടാണ് ചേച്ചിയുടെ (എന്റെയും!) ‘ഫേവറിറ്റ്’. അടി തരുന്ന കാര്യത്തില്‍ വല്ലാത്ത കൃത്യതയാണ് ചേച്ചിക്ക് - പത്തോ പന്ത്രണ്ടോ ആയാലും രണ്ടോ മൂന്നോ ഒഴികെ എല്ലാം കൃത്യമായി ചന്തിക്കു തന്നെ കിട്ടും...! (ആറാം സെമസ്റ്റര്‍ പരീക്ഷയിലെ ‘ഹിസ്റ്റോറിക് ഫ്ലോപ്പ് സ്റ്റോറി’ അറിഞ്ഞപ്പോള്‍ ആദ്യമായി പരീക്ഷിച്ചതും അതിനു ശേഷം രണ്ടുമൂന്നു തവണത്തെ ആവര്‍ത്തനം കൊണ്ടു തന്നെ ചേച്ചിക്ക് ഏറെ പ്രിയങ്കരമായി മാറിയതുമായ ആ ‘ഫേവറിറ്റ് സ്റ്റൈല്‍’ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കകം തന്നെ പല തവണ അനുഭവിച്ചറിയാന്‍ അവസരം കിട്ടിയിരുന്നതു കൊണ്ടാകാം, ഞാനും ‘ഇഷ്ടപ്പെട്ടു’ തുടങ്ങിയിരുന്നു എന്നത് വേറെ കാര്യം!) എന്റെ നിസ്സാരമായ ‘കുറ്റങ്ങള്‍’ക്കു പോലും ചൂരലെടുക്കുന്നത് പതിവാക്കിയിരുന്ന ചേച്ചിയുടെ ‘ശിക്ഷാനിയമ’ത്തില്‍ ഈ ഗുരുതരമായ തെറ്റിനുള്ള ശിക്ഷ അച്ഛന്റെ മുന്‍പില്‍ വെച്ച് ചന്തിക്ക് ചൂരലടി തന്നെയാവും. എത്രയെണ്ണമാകും കിട്ടുക എന്നേ അറിയേണ്ടൂ. എന്തായാലും ഒരു കാര്യം ഉറപ്പ് - ഇന്ന് എന്റെ ചന്തിയിലെ തൊലി പൊളിക്കും ചേച്ചി. ചേച്ചിയുടെ അടിയുടെ ‘ചൂട്’ ഓര്‍ത്തപ്പോള്‍ അറിയാതെ ഒന്ന് ചന്തി തടവിപ്പോയി. ഇനിയൊരവസരം കിട്ടുമ്പോള്‍ അവിടെ ചോര പൊടിയുന്നുണ്ടാവുമല്ലോ എന്നും ഓര്‍ത്തു.

ഞാന്‍ അലമാരയ്ക്കു നേരെ തിരിഞ്ഞു. ഒറ്റ നോട്ടത്തില്‍ കാണാനാവാത്ത വിധം പുസ്തകങ്ങള്‍ക്കു പിന്നില്‍ മറഞ്ഞ് ഇരിപ്പുണ്ടായിരുന്നു, ‘അവള്‍’ - കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ എനിക്ക് പലപ്പോഴും ഒട്ടേറെ ‘സ്നേഹ ചുംബനങ്ങള്‍’ സമ്മാനിച്ചിട്ടുള്ള പ്രിയ ‘കാമുകി’ - ചേച്ചിയുടെ പ്രിയപ്പെട്ട കൂട്ടുകാരി. ആ ‘സുന്ദരിക്കുട്ടി’യെ മേശപ്പുറത്ത് ഇരുത്തി ഞാന്‍ അലമാരയിലെ പുസ്തകങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കി പഴയതു പോലെ അടച്ചു. പിന്നെ ‘അവളെ’ കൈയിലെടുത്ത് ഏതാനും നിമിഷം താലോലിച്ച ശേഷം വീണ്ടും മേശപ്പുറത്തേക്ക്...

The cane Anju Chechi used in this instance അഞ്ജുച്ചേച്ചി ഉപയോഗിച്ച ചൂരല്‍
അഞ്ജുച്ചേച്ചിയുടെ പ്രിയപ്പെട്ട ‘കൂട്ടുകാരി’
എന്റെ ചന്തിയിലും തുടകളിലും വര്‍ഷങ്ങളോളം മായാതെ കിടന്ന പാടുകള്‍ തീര്‍ത്ത ചൂരല്‍

കാത്തിരിപ്പ് അധികനേരമൊന്നും വേണ്ടിവന്നില്ല. വാതില്‍ക്കലെത്തിയ ചേച്ചിയോടൊപ്പം അച്ഛനും ഉണ്ടായിരുന്നു. അച്ഛന്റെ മുഖത്തെ ഭാവം കണ്ടപ്പോള്‍ ഇപ്പോള്‍ ‘ആക്രമണം’ തുടങ്ങിയേക്കും എന്നു തോന്നി. ഒരു നിമിഷം അച്ഛനും ചേച്ചിക്കും പിന്നില്‍ മറ്റൊരു മുഖം കൂടി ഒന്നു മിന്നിമറഞ്ഞു - ഷൈനി.

മേശപ്പുറത്തിരുന്ന ചൂരല്‍ കണ്ട് ചേച്ചി ഒരു പുഞ്ചിരിയോടെ അതെടുത്ത് അച്ഛന്റെ മുഖത്തേക്കു നോക്കി. ‘അങ്കിള്‍... ഇപ്രാവശ്യം ഞാന്‍ സമ്മതത്തിന് കാത്തു നില്‍ക്കുന്നില്ല. എന്റെ തീരുമാനം നടപ്പാക്കാന്‍ പോകുന്നു. അങ്കിള്‍ സമ്മതിക്കുമെന്ന്...’ ‘അക്കാര്യത്തില്‍ സംശയം വേണ്ട. ഇവന്റെ കാര്യത്തില്‍ നിനക്ക് ഞാന്‍ പണ്ടേ ‘ഫുള്‍ പവര്‍’ തന്നതല്ലേ...? കുരുത്തക്കേടു കാണിച്ചാല്‍ അടി കൊടുക്കുക തന്നെ വേണം. അതിന് എന്നോട് ചോദിക്കുക പോലും വേണ്ട. ഇഷ്ടം പോലെ കൊടുത്തോ... ഇവന്‍ ഈ കാണിച്ചതിന് അടിച്ച് ചന്തിയിലെ തോലു പൊളിക്കുകയാ വേണ്ടത്... അതുകൊണ്ട് മോളുടെ ഇഷ്ടം പോലെ എത്ര വേണമെങ്കിലും കൊടുത്തോ... ചന്തിക്കു തന്നെ കൊടുക്കണം നല്ലോണം... ഒട്ടും കുറക്കണ്ട. 'സോഫ്റ്റ് കോര്‍ണര്‍' തീരെ വേണ്ട...' മകന് അടി കൊടുക്കുന്ന കാര്യത്തില്‍ അച്ഛന് പൂര്‍ണ സമ്മതം.

പതിവു പോലെ ചൂരല്‍ ഒന്നുരണ്ടു തവണ വളച്ച് വഴക്കവും സ്വന്തം തുടയില്‍ ഒന്നുരണ്ടു തവണ അടിച്ചുനോക്കി ‘ഗുണ’വും ഉറപ്പുവരുത്തിയ ശേഷം ചേച്ചി എന്റെ നേരെ നോക്കി. ഞാന്‍ മെല്ലെയൊന്നു തല കുലുക്കി മുന്നോട്ടു നീങ്ങി, അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ ഒതുങ്ങി നിന്നു - ചേച്ചിക്ക് ഏറ്റവും നല്ല ‘ആംഗിള്‍’ ലഭിക്കും വിധം. പിന്നെ വാതില്‍ക്കലേക്ക് ഒന്നു പാളി നോക്കി. ഷൈനി അപ്രത്യക്ഷയായിരുന്നു. ചേച്ചി ഒരിക്കല്‍ക്കൂടി അച്ഛന്റെ മുഖത്തേക്കു നോക്കി. ചെറുതായൊന്നു തല കുലുക്കി അച്ഛന്‍ ‘ഗ്രീന്‍ സിഗ്നല്‍’ നല്‍കിയതോടെ ചൂരലിനെ ‘സ്വാഗതം’ ചെയ്യാന്‍ മനസ്സും ശരീരവും ഒരുക്കി ഞാന്‍ നിന്നു - കുനിഞ്ഞ മുഖവും മുന്‍പില്‍ ഒതുക്കിപ്പിടിച്ച കൈകളുമായി. സാമാന്യം നീണ്ട(!) ഒരു ഇടവേളയ്ക്കു ശേഷം ഒരിക്കല്‍ക്കൂടി ഞാന്‍ ചേച്ചിയുടെ കൈയില്‍ നിന്ന് ചൂരല്‍ പ്രയോഗം ഏറ്റുവാങ്ങാന്‍ പോകുകയാണ്. ആ മുഖത്ത് കാണാവുന്ന ഭാവം സൂചനയായി കരുതാമെങ്കില്‍ എന്നെ കാത്തിരിക്കുന്നത് ഒരു കനത്ത ‘ഡോസ്’ തന്നെയാകുമെന്ന് ഉറപ്പ്.

‘ങാ... നിനക്ക് വയസ്സ് ഇരുപത്തൊന്നു കഴിഞ്ഞില്ലേ...? അതുകൊണ്ട് ഞാന്‍ നിനക്ക് ഒരു ‘ചോയ്‌സ്’ തരാം...’ ചേച്ചിയുടെ വാക്കുകള്‍ കേട്ട് ഞാന്‍ മുഖമുയര്‍ത്തി - ‘എന്തു ചോയ്‌സ്’ എന്ന് ചോദിച്ചില്ലെങ്കിലും മുഖത്ത് ചോദ്യം വ്യക്തമായിരുന്നിരിക്കണം. ചേച്ചിയുടെ മുഖത്ത് നേര്‍ത്ത ഒരു പുഞ്ചിരി തെളിഞ്ഞു. ‘ഇതിനു മുന്‍പ് ഞാന്‍ നിന്നെ ശിക്ഷിച്ചിരുന്നതൊക്കെ എന്റെ മാത്രം ഇഷ്ടവും തീരുമാനവും അനുസരിച്ചായിരുന്നു. ഇത്തവണ ഞാന്‍ തീരുമാനം നിനക്കു വിട്ടു തരുന്നു...’ മുഖത്തെ പുഞ്ചിരി ‍മായാതെ നില നിര്‍ത്തിക്കൊണ്ട് ചേച്ചി തുടര്‍ന്നു: ‘നീ ചെയ്ത തെറ്റ് എന്തെന്ന് നിനക്കു തന്നെ അറിയാം. അതുകൊണ്ട് നീ തന്നെ പറ... എത്രയെണ്ണം കിട്ടണമെന്ന്...

ചേച്ചിയുടെ അപ്രതീക്ഷിതമായ ചോദ്യം എന്നെ ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്തു. ഏതാനും നിമിഷം നീണ്ടുനിന്ന ‘കണ്‍‌ഫ്യൂഷനു’ ശേഷം ഞാന്‍ ‘സ്ഥലകാല ബോധം’ വീണ്ടെടുത്തു. കൂടുതല്‍ ആലോചിക്കാനൊന്നുമില്ല. പതിവു കണക്കു തന്നെ പറയുന്നതാകും നല്ലത്. (കുറച്ചു പറഞ്ഞതു കൊണ്ട് പ്രയോജനമൊന്നുമില്ല! വരാനുള്ളത് വഴിയില്‍ തങ്ങില്ല - കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും. വയസ്സ് ഇരുപത്തൊന്നു കഴിഞ്ഞെന്നു കരുതി പ്രത്യേകിച്ച് ഔദാര്യമൊന്നും പ്രതീക്ഷിക്കേണ്ട. സ്കൂള്‍ കുട്ടിയെപ്പോലെ ചൂരലടി വാങ്ങേണ്ട പ്രായമല്ല അനിയന് എന്നൊന്നും ചേച്ചി ചിന്തിക്കില്ല. മറിച്ച് ഈ പ്രായത്തിലും ‘കുരുത്തക്കേട്’ കാണിച്ചതിന് നല്ല നാലെണ്ണം കൂടുതല്‍ കിട്ടാനും മതി!) ‘ഇതൊരു വല്ലാത്ത ചോദ്യം തന്നെ... നിങ്ങളുടെ പതിവ് തന്നെ സ്വീകരിക്കാമെന്നു തോന്നുന്നു..’ ‘എന്നു വെച്ചാല്‍..?’ ‘എനിക്ക് അടി തരുന്ന സന്ദര്‍ഭങ്ങളില്‍ ചേച്ചിയുടെ ‘ഫേവറിറ്റ്’ ഒരു ഡസന്‍ ആണെന്നാണ് എന്റെ അനുഭവം. അതേ കണക്കു തന്നെ സ്വീകരിക്കാമെന്നു തോന്നുന്നു. അതാവും ശരി...’ ഒന്നു രണ്ടു നിമിഷത്തെ ആലോചനയ്ക്കു ശേഷം ‘അതിനപ്പുറം ചേച്ചിയുടെ ഇഷ്ടം...’ എന്ന് കൂട്ടിച്ചേര്‍ത്തപ്പോള്‍ ആ വാചകത്തില്‍ മറഞ്ഞിരുന്ന അപകടം തിരിച്ചറിയാനായില്ല.

‘ഓക്കെ... അപ്പോള്‍ പന്ത്രണ്ടെണ്ണം നീ തന്നെ ചോദിച്ചുവാങ്ങുന്നു, ഒപ്പം അതിനപ്പുറം തീരുമാനമെടുക്കാനുള്ള അവസരം എനിക്കു തന്നിരിക്കുന്നു, അല്ലേ? നിന്റെ ’ഓഫര്‍’ ഞാന്‍ സ്വീകരിക്കുന്നു. എന്റെ തീരുമാനം...’ ഒരു നിമിഷത്തെ നാടകീയ നിശ്ശബ്ദതയ്ക്കു ശേഷം ഒരു കള്ളപ്പുഞ്ചിരിയോടെ ചേച്ചി തുടര്‍ന്നു: ‘പന്ത്രണ്ട് തന്നെ. എന്നു വെച്ചാല്‍ നിനക്ക് കിട്ടാന്‍ പോകുന്നത് പന്ത്രണ്ടും പന്ത്രണ്ടും ഇരുപത്തിനാല് അടി, ഈ ചൂരല്‍ കൊണ്ട്. കൂടുതല്‍ വിശദീകരിക്കേണ്ടല്ലോ... എവിടെ എങ്ങനെ എന്നൊക്കെ...’ അസാധാരണമാം വിധം ശാന്തമായ ശബ്ദത്തില്‍ ചേച്ചിയുടെ വാക്കുകള്‍ കേട്ട് ഞാന്‍ ശരിക്കും ഞെട്ടി. ചേച്ചി ഇങ്ങനെയൊരു ‘തന്ത്രം’ പ്രയോഗിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഞാന്‍. ‘ഇരുപത്തിനാലോ...?’ ‘അതെ.. എന്തെങ്കിലും പ്രശ്നം...? നിന്റെ തന്നെ ചോയ്‌സ് അല്ലേ...?’ ‘ഏയ്...! പ്രശ്നമൊന്നുമില്ല. എന്റെ ചോയ്‌സ് അല്ലല്ലോ കാര്യം... തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്കല്ലേ...?’ ചേച്ചി തരുന്നത് ഏറ്റുവാങ്ങുകയല്ലാതെ മാര്‍ഗമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ വീണ്ടും മുഖം കുനിച്ചു.

‘അപ്പോള്‍ തുടങ്ങാം, അല്ലേ?’ ‘ങും...’ എന്റെ ‘അനുമതി’ കിട്ടിയതും ചേച്ചിയുടെ കൈ ഉയര്‍ന്നു. ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം ചൂരല്‍ താഴ്ന്നു വന്നു. ചന്തിക്കു കുറുകെ അല്പം ചെരിഞ്ഞ് പതിച്ച ആദ്യ പ്രഹരം തീര്‍ത്തും ദുര്‍ബലമാണെന്നു തോന്നി. ചൂരല്‍ വീണ്ടും ഉയര്‍ന്നുതാണു. അടുത്ത അടി ഏറെക്കുറെ അതേ സ്ഥാനത്തു തന്നെ, അല്പം വ്യത്യസ്തമായ ‘ആംഗിളി’ല്‍. അടുത്ത അടി അല്പം കൂടി താഴേക്കു മാറി ഇടതു തുടയില്‍. അടിക്ക് ‘ചൂട്’ അപ്പോഴും കുറവായിരുന്നു - ചേച്ചി ‘ചടങ്ങു തീര്‍ക്കുക’യാണോ എന്നു തോന്നി. പക്ഷേ ചേച്ചിയുടെ ‘സ്റ്റൈല്‍’ അതല്ലല്ലോ... ഒരു നിമിഷം ആലോചിച്ചപ്പോഴേക്കും എനിക്ക് കാര്യം പിടികിട്ടി - ഉടുത്തിരുന്ന ലുങ്കിയുടെ അടിയില്‍ കുടുങ്ങിയിരുന്ന വായു ഒരു ‘ഷോക്ക് അബ്‌സോര്‍ബര്‍’ ആയി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു - പ്രഹരങ്ങളുടെ ആഘാതം നന്നേ കുറച്ചുകൊണ്ട്.
എന്റെ മുഖഭാവം കണ്ട് എന്തോ ‘പന്തികേടു’ണ്ടെന്ന് ചേച്ചിക്കും തോന്നി. എന്താണ് ‘കുഴപ്പ’മെന്ന് മനസ്സിലാക്കാന്‍ ഏറെയൊന്നും ആലോചിക്കേണ്ടിവന്നില്ല. ഇടതു കൈ നീട്ടി അരയില്‍ നിന്ന് ഒരടിയോളം താഴെ ലുങ്കിയില്‍ പിടിച്ച് വശത്തേക്കു വലിച്ച് ശരീരത്തോട് ഒട്ടി നില്‍ക്കും വിധം ചേര്‍ത്തുപിടിച്ചു. ‘പദ്ധതി’ ഫലം കണ്ടു - അടുത്ത മൂന്ന് പ്രഹരങ്ങള്‍ - ഒരെണ്ണം ഇടതു തുട ചന്തിയുമായി ചേരുന്ന ഭാഗത്തും മറ്റു രണ്ടും അല്പം മുകളിലായി ചന്തിയിലും - മുന്‍പത്തേതിനേക്കാള്‍ ‘മികച്ച’തായിരുന്നു. അടിയുടെ ‘ചൂട്’പതുക്കെ ഉയരുന്നു.

അപ്പോഴാണ് അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചത്. ലുങ്കി അരയില്‍ അല്പം അയഞ്ഞ നിലയിലാണ് ചുറ്റിയിരുന്നത്. ചേച്ചി അത് ശ്രദ്ധിക്കാതെ ഒന്നുകൂടി വലിച്ചു പിടിച്ച് അടുത്ത അടി തന്നതോടെ ലുങ്കിയുടെ അറ്റം തിരുകിയിരുന്നിടത്തു നിന്ന് ഊര്‍ന്നു വന്നു. എനിക്ക് എന്തെങ്കിലും ചെയ്യാനാവും മുന്‍പ് അടുത്ത അടി വീണു - തുടയുടെ അല്പം മുകളിലായി. അടിയുടെ ആക്കത്തില്‍ ചേച്ചിയുടെ ഇടതുകൈ അല്പമൊന്നു നീങ്ങി. ഒരു നിമിഷം - ലുങ്കി പൂര്‍ണമായും ഊര്‍ന്ന് കുറച്ചു ഭാഗം ചേച്ചിയുടെ കൈകള്‍ക്കു മുകളിലും ബാക്കി എന്റെ കാലുകള്‍ക്കു ചുറ്റുമായി അയഞ്ഞു കിടന്നു - ‘നാണം മറയ്ക്കാന്‍’ സഹായത്തിനുള്ളത് അടിവസ്ത്രം മാത്രം. ജീവിതത്തില്‍ ആദ്യമായി‍ അച്ഛനും അമ്മയും അനിയത്തിയും അല്ലാതെ ‍മറ്റൊരാളുടെ മുന്‍പില്‍ ജട്ടി മാത്രമിട്ട് നില്‍ക്കുകയായിരുന്നു ഞാന്‍. സമപ്രായക്കാരി- യായ ഒരു പെണ്‍കുട്ടിയുടെ മുന്‍പിലാണ് നില്‍ക്കുന്നതെന്ന തിരിച്ചറിവില്‍ പോലും എന്തുകൊണ്ടെന്നറിയില്ല, എനിക്ക് നാണക്കേടു തോന്നുന്നില്ലായിരുന്നു.

അപ്രതീക്ഷിതമായ സംഭവവികാസം കണ്ട് ഒരു നിമിഷം പകച്ചു നിന്നുപോയിരുന്നു ചേച്ചി. ‘ങേ.. ഇതെന്താ...?’ ആശയക്കുഴപ്പത്തിലായ ചേച്ചി തന്റെ കൈയുടെ മേല്‍ വീണുകിടന്നിരുന്ന ലുങ്കിയുടെ അറ്റം എന്റെ നേരെ നീട്ടി. ‘ങും... ശരിക്ക് ഉടുക്ക്...’ ഒരു നിമിഷം എനിക്ക് ഒരു ‘കുസൃതി’ തോന്നി. ചേച്ചി നീട്ടിയ ലുങ്കിയുടെ അറ്റം കൈയില്‍ വാങ്ങിയെങ്കിലും പിന്നെ അത് ഉടുക്കാന്‍ മെനക്കെട്ടില്ല ഞാന്‍. പകരം ലുങ്കി വലിച്ചെടുത്ത് അടുത്തുണ്ടായിരുന്ന കസേരയിലേക്കിട്ട് ഞാന്‍ ചേച്ചിയുടെ നേരെ തിരിഞ്ഞു: ‘അതവിടെ കിടന്നോട്ടെ. ചേച്ചിയുടെ ഇടതു കൈ ‘ഫ്രീ’യായല്ലോ... കൂടുതല്‍ നന്നായി ‘ജോലി’ തുടരാന്‍ സൗകര്യമായി... ചേച്ചിയുടെ ഇഷ്ടം പോലെ കൃത്യമായി ചന്തിക്കു നോക്കിത്തന്നെ അടിക്കാന്‍ പറ്റുകയും ചെയ്യും...’ ചെറിയൊരു പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു.

ഏതാനും നിമിഷത്തെ ‘കണ്‍ഫ്യൂഷനു’ ശേഷം ചേച്ചി മെല്ലെ തല കുലുക്കി. ‘ങും... നിന്റെ ഇഷ്ടം അങ്ങനെയെങ്കില്‍ അങ്ങനെ... ചന്തിക്കു തന്നെ തരാം...’ ചൂരല്‍ വീണ്ടും ഉയര്‍ന്നു, ചേച്ചിയുടെ ചുമലിനൊപ്പം ഉയരത്തിലേക്ക്. ജീവിതത്തില്‍ ആദ്യമായി അച്ഛന്റെ കൈയില്‍ നിന്നല്ലാതെ ജട്ടി മാത്രമിട്ട ചന്തിയില്‍ ചൂരലടി വാങ്ങാന്‍ ഒരുങ്ങുകയായിരുന്നു ഞാന്‍. (സ്കൂള്‍ പഠന കാലത്ത് അച്ഛന്റെ കൈയില്‍ നിന്ന് രണ്ടു തവണ  -  ആറാം ക്ലാസ്സിലും എട്ടിലും പഠിച്ചിരുന്നപ്പോള്‍  -  ഇതു പോലുള്ള ‘ട്രീറ്റ്മെന്റ്’ കിട്ടിയിട്ടുണ്ടായിരുന്നു - അടിയുടെ ‘ചൂട്’ ശരിക്കും അനുഭവിപ്പിക്കാന്‍ വേണ്ടി ട്രൗസര്‍ (ഷോര്‍ട്‌സ്) / പാന്റ്സ് ഊരിച്ച് ചന്തിക്ക് ചൂരല്‍ കൊണ്ട് അടിക്കുന്ന ‘സ്പെഷ്യല്‍ ട്രീറ്റ്മെന്റ്’. ആറാം ക്ലാസ്സിലായിരുന്നപ്പോള്‍ ജട്ടിയുടെ സംരക്ഷണം പോലും ഇല്ലാതെയായിരുന്നു ‘ട്രീറ്റ്മെന്റ് സെഷന്‍’. പക്ഷേ അന്നൊക്കെ അച്ഛന്റെ കൈയില്‍ നിന്ന് ചന്തി പൊള്ളിക്കുന്ന അടി വാങ്ങി നിന്നു പുളയുന്ന സമയത്തൊന്നും ഒരു പെണ്‍കുട്ടിയുടെ - സ്വന്തം അനിയത്തിയുടെ പോലും - മുന്‍പില്‍ അതുപോലെ ജട്ടി മാത്രമിട്ടു നിന്ന് ചന്തിക്ക് അടി വാങ്ങുന്നതു പോയിട്ട് ഒരു നിമിഷമെങ്കിലും അങ്ങനെ നില്‍ക്കുന്നതു പോലും ആലോചിക്കാനേ കഴിയില്ലായിരുന്നു - അച്ഛന്റെ ചൂരല്‍ എന്റെ ചന്തിയിലും തുടകളിലുമായി നടത്തിയ ‘കലാപരിപാടി’കളുടെ ‘ദൃശ്യ - ശ്രാവ്യ ഭംഗി’ ‘ആസ്വദിച്ചു‍‍’ കൊണ്ട് ഷൈനിയും അമ്മയോടൊപ്പം ‘മുഴുവന്‍സമയ കാഴ്ചക്കാരി’യായി ഉണ്ടായിരുന്നെങ്കിലും. സമപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയുടെ മുന്‍പില്‍ അതുപോലെ നില്‍ക്കുന്നതും അവളുടെ കൈയില്‍ നിന്ന് ജട്ടി മാത്രമിട്ട ചന്തിയില്‍ ചൂരലടി ഏറ്റുവാങ്ങുന്നതുമൊന്നും സ്വപ്നത്തില്‍പ്പോലും സങ്കല്പിക്കാനുമാവില്ലായിരുന്നു. പക്ഷേ ഇന്ന്...) ചേച്ചി തരാന്‍ പോകുന്ന ‘ചന്തിക്കടി ട്രീറ്റ്മെന്റ്’ എങ്ങനെയിരിക്കുമോ ആവോ? അനിയന് അടി കൊടുത്ത് നല്ല പരിചയമുണ്ട് ചേച്ചിക്ക്. കഴിയുന്നതും കൃത്യമായി ചന്തിക്കു തന്നെ കൊടുക്കാന്‍ ശ്രദ്ധിക്കാറുമുണ്ട്. പക്ഷേ അതുപോലെയല്ലല്ലോ ഇത്? തന്റെ കൈയില്‍ നിന്ന് അടി വാങ്ങാന്‍ തയ്യാറായി ജട്ടി മാത്രമിട്ട് നില്‍ക്കുന്ന അനിയന്റെ ചന്തിക്കു നോക്കി അടിക്കാന്‍ കിട്ടുന്ന ആദ്യത്തെ ‘സുവര്‍ണാവസരം’ - അത് ചേച്ചി എങ്ങനെയായിരിക്കും ഉപയോഗിക്കുകയെന്ന് കണ്ടു... അല്ല, ‘കൊണ്ടു’ തന്നെ അറിയാം. ‘കൂട്ടുകാരി’യില്‍ നിന്ന് കിട്ടാന്‍ പോകുന്ന ‘പ്രണയ ചുംബനങ്ങള്‍’ക്കായി കാത്തു നില്‍ക്കേ ചന്തി ചെറുതായി വിറയ്ക്കുന്നതു പോലെ തോന്നി - പേടിയല്ല, പ്രതീക്ഷയുടെ ‘ടെന്‍ഷന്‍’.

ആദ്യത്തെ അടി ചന്തിയുടെ മധ്യഭാഗത്തായി അല്പം ചെരിഞ്ഞ്. ശരിക്കും ഒന്നാന്തരം അടി. ‘ചൂട്’ ശരിക്കും അറിയാനുണ്ടായിരുന്നു. ഏഴെട്ടു സെക്കന്‍ഡ് ഇടവേളയ്ക്കു ശേഷം ചൂരല്‍ വീണ്ടും ഉയര്‍ന്നു. അടുത്ത അടി - വീണ്ടും ചന്തിക്കു തന്നെ. മൂന്ന്... നാല്... അഞ്ച്... ആറ്... ഏതാനും നിമിഷങ്ങളുടെ ഇടവേളയില്‍ പ്രഹരങ്ങള്‍ സുഗമമായി 'പ്രവഹിച്ചു' കൊണ്ടിരുന്നു. ഇടയ്ക്ക് ‘വഴി തെറ്റി’ തുടയിലേക്ക് ഇറങ്ങിയ ഒരെണ്ണം ഒഴികെ എല്ലാം ഏറെക്കുറെ കൃത്യമായി ചന്തിക്കു‍ തന്നെ. ചന്തിയിലും തുടകളിലും ചോര പൊടിഞ്ഞു തുടങ്ങുന്നതും ജട്ടിയില്‍ അവിടവിടെയായി ചോരപ്പാടുകള്‍ തെളിയുന്നതും കാണാതെ തന്നെ അറിയാന്‍ കഴിഞ്ഞു. പതിവു മൂഡില്‍ തിരിച്ചെത്തിയിരുന്ന ചേച്ചി തനിക്ക് ഏറെ പരിചിതമായ ‘ജോലി’ ചെയ്യാന്‍ കിട്ടിയ അവസരം ശരിക്കും ആസ്വദിക്കുകയായിരുന്നു എന്നു തോന്നി. കൃത്യമായ ഒരു ‘പാറ്റേണ്‍’ ഉണ്ടായിരുന്നു ചേച്ചിയുടെ നീക്കങ്ങള്‍ക്ക്. ആദ്യം ചന്തിക്കു നോക്കി ഒരടി, നല്ല ‘ഫോഴ്‌സില്‍’ത്തന്നെ. പിന്നെ അതിന്റെ ‘ഇഫക്റ്റ്’ - ചന്തിയില്‍ ചൂരല്‍ പതിയുമ്പോള്‍ അതിന്റെ ആഘാതത്തില്‍ ചന്തിയും തുടയും ചെറുതായി വിറകൊള്ളുന്നതും ജട്ടിയുടെ വക്കുകള്‍ക്കു പുറത്ത് കാണാവുന്ന ഭാഗത്ത് തിണര്‍ത്ത പാടുകള്‍ തെളിയുന്നതും - ശ്രദ്ധിച്ച് ‘ആസ്വദിച്ചും’ വേദന ‘അബ്‌സോര്‍ബ്’ ചെയ്യാന്‍ അനുവദിച്ചും ഏതാനും നിമിഷം നില്‍ക്കുക. പിന്നെ അടുത്ത അടി. അതായിരുന്നു ‘ക്രമം’. ചേച്ചി മാത്രമല്ല, ഞാന്‍ പോലും ആ പ്രഹരങ്ങള്‍ ‘ആസ്വദിക്കുക’യാണെന്നു പോലും തോന്നിപ്പോയി...! ചേച്ചി എനിക്കു തരുന്നത് അടിയല്ല, ഏറെ നാളായി കൊതിച്ചിരുന്ന മറ്റെന്തോ ആണെന്നോണം. ഏറെക്കുറെ കൃത്യമായ ഇടവേളകളില്‍ ചന്തിയില്‍ പറന്നിറങ്ങി പൊള്ളുന്ന ‘ചുംബനങ്ങള്‍’ സമ്മാനിക്കുന്ന ചൂരലിന്റെ മുഴക്കം സംഗീതം പോലെ ആസ്വാദ്യമാകുന്നോ?

പെട്ടെന്ന് കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. ഏതാനും സെക്കന്‍ഡുകളുടെ മാത്രം ഇടവേളയോടെ ചന്തിക്കും തുടകള്‍ക്കും കുറുകെ ഓരോ അടി കൂടി തന്ന് മൊത്തം എണ്ണം പതിനാറ് എത്തിച്ച ശേഷം ചേച്ചി അല്പം കൂടുതല്‍ നേരം നിന്നു - അതുവരെ നടപ്പാക്കിയ ശിക്ഷയുടെ ഫലം അവലോകനം ചെയ്യുകകയാണോ എന്ന് തോന്നിക്കും വിധം. ഞാന്‍ ചെന്നു പെട്ടിരുന്ന അസുഖകരമായ സാഹചര്യവും അതുവരെ തന്നതിന്റെ ‘ഇഫക്റ്റും’ കണക്കിലെടുത്ത് ശിക്ഷയില്‍ അല്പമെങ്കിലും ഇളവ് പരിഗണിച്ചേക്കുമോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. പക്ഷേ ആ മുഖത്ത് തെളിഞ്ഞിരുന്ന ഭാവം കണ്ടപ്പോള്‍ പ്രതീക്ഷയ്ക്കു പോലും വകയില്ലെന്ന് വ്യക്തമായി. തന്റെ ‘പ്രകടന’ത്തില്‍ വേണ്ടത്ര തൃപ്തി ഇല്ലെന്ന് തോന്നിക്കും വിധം പ്രകടമായ നിരാശ നിഴലിക്കുന്നുണ്ട് അവിടെ. ഏതാനും നിമിഷം കൂടി ആലോചനയില്‍ മുഴുകി നിന്ന ശേഷം ചേച്ചി മെല്ലെയൊന്ന് തല കുലുക്കി - ഭാവി പരിപാടികള്‍ തീരുമാനിച്ചുറപ്പിച്ചെന്നോണം.

‘ങാ... ഇനി ഞാന്‍ പറയാന്‍ പോകുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. നിനക്കു വേണ്ടി ഒരു ‘സ്പെഷ്യല്‍’ ഉണ്ട് എന്റെ കൈയില്‍...’ ‘സ്പെഷ്യല്‍...?’ ‘അതെ... ഇതു വരെ ഞാന്‍ നിന്നോട് കുറച്ചധികം ‘സോഫ്റ്റ്’ ആയിരുന്നു എന്ന് തോന്നുന്നു. അതിന് ‘കോം‌പന്‍‌സേറ്റ്’ ചെയ്യാന്‍ പോകുകയാണ്. ഇനി എട്ടെണ്ണം കൂടി ബാക്കിയുണ്ടല്ലോ തരാന്‍...? അവയില്‍ ഓരോന്നും മുന്‍പത്തേതിനേക്കാള്‍ ‘സ്ട്രോങ്’ ആക്കാന്‍ പോകുകയാണ് ഞാന്‍...’ ഒരു കുസൃതിച്ചിരിയോടെ ചേച്ചി തുടര്‍ന്നു: ‘... എങ്കിലേ നീ അര്‍ഹിക്കുന്ന ശിക്ഷ’യാകൂ... എന്തു പറയുന്നു...?’ ചേച്ചിയുടെ വാക്കുകള്‍ എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു. ചേച്ചി വാക്കു പാലിച്ചാല്‍ കാര്യങ്ങള്‍ നിയന്ത്രണം വിട്ടു പോകുമെന്നു തോന്നി. ഇപ്പോഴാണ് ശരിക്കും കുടുങ്ങിയത്. രക്ഷയില്ല - കിട്ടുന്നത് എന്തായാലും അതേപടി ഏറ്റുവാങ്ങുകയല്ലാതെ. ‘ങും... ചേച്ചിയുടെ തീരുമാനമല്ലേ...? നിങ്ങള്‍ക്ക് അതിനുള്ള അവകാശവും അധികാരവുമുണ്ട്. ഞാന്‍ എതിര്‍ക്കില്ല...’

ഭാവി പദ്ധതി വ്യക്തമാക്കിയ സംതൃപ്തിയോടെ ചേച്ചി ‘ജോലി’ പുനരാരംഭിച്ചു. ഇടതു തുടയുടെ മുകള്‍ഭാഗത്തായി പതിച്ച ആദ്യ പ്രഹരത്തിന് പ്രതീക്ഷിച്ചത്ര വേദന തോന്നിയില്ല. തൊട്ടു പിന്നാലെ ചൂരല്‍ വീണ്ടും ഉയര്‍ന്നുതാണു - കുറേക്കൂടി ‘സ്ട്രോങ്’ ആയ അടി - ചന്തിക്കു കുറുകെ. വേദന കൂടുന്നു. തൊട്ടു പിന്നാലെ അതേ സ്ഥാനത്ത് ഒരെണ്ണം കൂടി. ചേച്ചി ശരിക്കും വാക്ക് പാലിക്കുകയാണ്. ഞാന്‍ ചുണ്ടുകള്‍ കടിച്ചുപിടിച്ചു. ‘പ്രകടനം’ നന്നാവുന്നുണ്ടെന്ന് മനസ്സിലാക്കിയ ചേച്ചി മെല്ലെ തല കുലുക്കി. അടുത്ത ‍അടി ഇടതു ചന്തിയില്‍ ഏതാണ്ട് നടുവിലായി.

ഏതാനും നിമിഷങ്ങളുടെ ഒരിടവേള കൂ‍ടി. (‘അധ്വാന’ത്തിന്റെ ക്ഷീണം മാറ്റാനാവാം!) വര്‍ധിത വീര്യത്തോടെ ചേച്ചി നടപടി പുനരാരംഭിക്കുകയായി. തോളൊപ്പം ഉയരത്തില്‍ നിന്ന് താഴ്ന്നിറങ്ങിയ ചൂരല്‍ ചന്തിക്കു കുറുകെ മുകള്‍ ഭാഗത്തായി ആഞ്ഞുപതിച്ചപ്പോള്‍... ഹൌ...! അറിയാതെ ഒന്നു പുളഞ്ഞു പോയോ? ചേച്ചി വാക്കു പാലിക്കുന്ന കാര്യത്തില്‍ ‘സീരിയസ്’ തന്നെയെന്ന് വ്യക്തം. തുടകള്‍ക്കു കുറുകേ മുകളറ്റത്തായി ചന്തിയോട് ചേര്‍ന്ന് പതിച്ച അടുത്ത അടിയുടെ വേദന കടിച്ചമര്‍ത്താന്‍ എറെ പാടുപെടേണ്ടി വന്നു. ‘ഇതൊക്കെ നീ തന്നെ വരുത്തി വെച്ചതല്ലേ...? അനുഭവിച്ചോ...’ ഉള്ളിലിരുന്ന് ആരോ പറയുന്നതു പോലെ. 22. ഇനി രണ്ടെണ്ണം കൂടി. ശിക്ഷ കഴിയുന്നതു വരെ പിടിച്ചുനിന്നേ പറ്റൂ. ഞാന്‍ ഒന്നുകൂടി ചേച്ചിയുടെ മുഖത്തേക്കു നോക്കി. എന്നെ ആ ‘ഊരാക്കുടുക്കില്‍’ കൊണ്ടു ചെന്ന് ചാടിക്കാനായതിലും തന്റെ അതുവരെയുള്ള ‘പ്രകടന’ത്തിലും സംതൃപ്തയാണ് ചേച്ചിയെന്ന് തോന്നി ആ മുഖം കണ്ടപ്പോള്‍.

‍‍Viji receives caning on his buttocks from Anju Chechi ഞാന്‍ ചന്തിയില്‍ ചൂരലടി വാങ്ങുന്നു‍‍‍
‘ചന്തിക്കൊരുമ്മ’ - ചേച്ചിയുടെ ‘സ്നേഹസമ്മാനം’
അനിയന് സ്നേഹപൂര്‍വം - എന്റെ ചന്തിയില്‍‍‍ അഞ്ജുച്ചേച്ചിയുടെ ചൂരലടി

ഒരിക്കല്‍ ക്കൂടി ഏതാനും നിമിഷങ്ങളുടെ ഇടവേള. ചൂരല്‍ ഇടതുകൈയിലേക്കു മാറ്റിപ്പിടിച്ച് ചേച്ചി ഒന്നുരണ്ടു നിമിഷം എന്റെ മുഖത്തേക്കു നോക്കി നിന്നു. വേദന പുറത്തുകാട്ടാതിരിക്കാനുള്ള ശ്രമം മനസ്സിലായിക്കാണും. പെട്ടെന്നുതന്നെ ചേച്ചിയുടെ നോട്ടം എന്റെ മുഖത്തു നിന്ന് തെന്നിമാറി - തുടകളില്‍ തെളിഞ്ഞു കിടന്നിരുന്ന പാടുകളിലേക്ക്. ഏതാനും നിമിഷം നോക്കി നിന്ന ശേഷം പതുക്കെയൊന്നു തലകുലുക്കി കൈ നീട്ടി. ഇടതു തുടയില്‍ ‘സോഫ്റ്റാ’യ ഒരടി വെറും കൈ കൊണ്ട് - പതിനഞ്ചു മിനിറ്റിലേറെയായി താന്‍ തുടര്‍ന്നുവന്ന ‘അദ്ധ്വാനം’ എത്രത്തോളം ഫലപ്രദമായിരുന്നെന്ന് പരിശോധിക്കാനെന്നോണം. അത്രയും നേരം ഏറെക്കുറെ വിവസ്ത്രനായി നിന്നതിന്റെ നാണക്കേട് അപ്പോള്‍ മാത്രമാണ് തോന്നിത്തുടങ്ങിയത്.

ചേച്ചി ചൂരല്‍ വീണ്ടും വലതുകൈയിലേക്കു മാറ്റി. മുഖത്ത് ആ കള്ളപ്പുഞ്ചിരി തിരികെയെത്തി. ഒരിക്കല്‍ക്കൂടി എന്റെ മുഖത്തേക്കു നോക്കി ഒന്ന് തലയാട്ടി. ഒരു വാക്കു പോലും പറഞ്ഞില്ലെങ്കിലും ആ മനസ്സ് എനിക്കു വായിക്കാമായിരുന്നു: ‘തന്നതിന്റെ ‘ഇഫക്റ്റ്’ കാണുന്നുണ്ട്. ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുമെന്നു മനസ്സിലായില്ലേ?’ ഞാനും മെല്ലെ തല കുലുക്കി - ‘ചെയ്ത തെറ്റിന് കിട്ടേണ്ടിയിരുന്ന ശിക്ഷ തന്നെ. ബാക്കിയുള്ളതു കൂ‍ടി തന്ന് ‘വാഗ്ദാന പാലനം’ പൂര്‍ത്തിയാക്കിക്കൊള്ളൂ...’ ‘നിശ്ശബ്ദ സംഭാഷണ കല’യില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ കഴിവുള്ളവര്‍ തന്നെ...!

ഇടതു കൈവെള്ളയില്‍ മെല്ലെയൊന്ന് അടിച്ചും അല്പമൊന്നു വളച്ചു നോക്കിയും ‘ഗുണം’ ഉറപ്പു വരുത്തിയ ശേഷം ചേച്ചി വീണ്ടും ചൂരല്‍ ഓങ്ങി. ഞാന്‍ ചേച്ചിക്ക് ഏറ്റവും സൗകര്യപ്രദമായ ‘ആംഗിള്‍’ ഒന്നുകൂടി ഉറപ്പുവരുത്തിക്കൊണ്ട് അടുത്ത ‘വാത്സല്യ സമ്മാനം’ ഏറ്റുവാങ്ങാന്‍ കാത്തുനിന്നു. ഒരു നിമിഷം - തലയ്ക്കൊപ്പം ഉയരത്തില്‍ നിന്ന് പറന്നിറങ്ങിയ ചൂരല്‍ അസാമാന്യമായ കൃത്യതയോടെ ചന്തിക്കു കുറുകെ ആഞ്ഞുപതിച്ചു - ഇടതു വശത്ത് മുകളില്‍ നിന്ന് വലതു വശത്ത് താഴേക്ക് ചെരിഞ്ഞിറങ്ങുന്ന ഒരു ‘ഡയഗണല്‍’ തീര്‍ത്തുകൊണ്ട്.ആ‍ഹ്...!കഴിയുന്നത്ര ശ്രമിച്ചിട്ടും വേദന താങ്ങാനാകാതെ പുളഞ്ഞുപോയി ഞാന്‍ - കടിച്ചമര്‍ത്തിയ ഒരു കരച്ചിലോടെ. ജീവിതത്തില്‍ ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ചതും കരുത്തുറ്റതുമായ അടി. (അച്ഛന്റെ കൈയില്‍ നിന്നു പോലും അത്രയും കനത്ത ഒരടി കിട്ടിയിട്ടില്ല ഇന്നോളം.) ചേച്ചിയുടെ ആ മെലിഞ്ഞ ശരീരത്തില്‍ ഇത്രയും കരുത്തോ? നിന്ന നില്‍പ്പില്‍ത്തന്നെ മൂത്രമൊഴിച്ചു പോകാതിരുന്നത് ഭാഗ്യം! (അതേ ശക്തിയില്‍ ഒരടി കൂടി ചന്തിക്കു തന്നെ കിട്ടിയാല്‍ അതു സംഭവിക്കുമെന്ന് ഉറപ്പ് - ഒരു അഞ്ചാറെണ്ണം കൂടി കിട്ടിയാൽ ഒരുപക്ഷേ അതിനപ്പുറവും...!) ചില മാതാപിതാക്കള്‍ (അധ്യാപകരും) കുട്ടികളോട് പറയാറുള്ള ‘അടിച്ച് ചന്തിയിലെ തൊലി പൊളിക്കുക’ എന്ന പ്രയോഗം ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അനുഭവിച്ചറിയുകയാണ്. ചന്തിയില്‍ പലയിടത്തും തൊലി പൊട്ടി ചോരച്ചാലുകള്‍ തെളിഞ്ഞുകഴിഞ്ഞു. ചേച്ചിയുടെ സ്ഥാനത്ത് മറ്റാരായിരുന്നെങ്കിലും - അച്ഛനായിരുന്നെങ്കില്‍ പോലും - ഇനിയൊരടി കൂടി കൊള്ളുന്നത് എന്തു വില കൊടുത്തും തടയാന്‍ ശ്രമിക്കുമായിരുന്നു ഞാന്‍. പക്ഷേ ഇത് ചേച്ചിയല്ലേ? ചേച്ചി തരുന്ന എന്തു ശിക്ഷയും - എത്ര തന്നെ കടുത്തതാണെങ്കിലും - തടയാനോ എതിര്‍ക്കാനോ പോലും ഒരിക്കലും ശ്രമിക്കില്ല ഞാന്‍ - അനുസരണയുള്ള കൊച്ചനിയനായി നിന്ന് പൂര്‍ണ മനസ്സോടെ ഏറ്റുവാങ്ങുകയല്ലാതെ.

ഏതാനും നിമിഷങ്ങള്‍ക്കകം കരച്ചിലടക്കി ‘സമനില’ വീണ്ടെടുത്ത് ഞാന്‍ വീണ്ടും പൂര്‍വസ്ഥിതിയില്‍ നിലയുറപ്പിച്ചു - താങ്ങാനാവുമെന്ന് ഉറപ്പില്ലെങ്കിലും ഒരെണ്ണം കൂടി വാങ്ങാനുണ്ടല്ലോ! ജട്ടിയുടെ പകുതിയോളം ഭാഗം നനഞ്ഞു ചുവന്നു കഴിഞ്ഞു. തുടകളിലും ഏതാനും ‘അരുവികള്‍’ ഒഴുകിത്തുടങ്ങിയിട്ടുണ്ട്. ഞാന്‍ ചേച്ചിയുടെ മുഖത്തേക്കു നോക്കി. കണ്‍‌മുന്‍പില്‍ തെളിയുന്ന കാഴ്ച ചേച്ചിയെയും വല്ലാതെ അസ്വസ്ഥയാക്കിയിട്ടുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ട്. നേരത്തെ മായാതെ നിന്നിരുന്ന പുഞ്ചിരിയുടെ ലാഞ്ഛന പോലും കാണാനില്ല ഇപ്പോള്‍. കണ്ണുകളില്‍ ഉറവെടുക്കുന്ന ‘ജലാശയങ്ങള്‍’ മറയ്ക്കാന്‍ ഒരു വൃഥാശ്രമം നടത്തി ചേച്ചി അവസാനമായി ഒരിക്കല്‍ക്കൂടി ചൂരല്‍ ഓങ്ങി - കണക്ക് ഒപ്പിക്കണമല്ലോ! തീര്‍ത്തും ദുര്‍ബലമായ ഒരടി - ഇടതു ചന്തിയില്‍ മൃദുവായൊരു തലോടല്‍ പോലെ.

ശിക്ഷ അവസാനിച്ചതിലുള്ള പ്രകടമായ ആശ്വാസത്തോടെ തിരിയാനൊരുങ്ങവേ അപ്രതീക്ഷിതമായ ഒരു തേങ്ങല്‍ കേട്ട് ഒരു നിമിഷം ഒന്നു ഞെട്ടി ഞാന്‍ തിരിഞ്ഞു നോക്കി. ചേച്ചിയുടെ മുഖത്ത് അതാ അവിശ്വസനീയമായ ഒരു കാഴ്ച. അല്പം മുന്‍പ് ആ കണ്ണുകളില്‍ ഉറവെടുത്തിരുന്ന ആ ജലാശയങ്ങള്‍ കവിഞ്ഞൊഴുകുകയാണ് - കവിള്‍ത്തടങ്ങളില്‍ കണ്ണീരരുവികള്‍ തീര്‍ത്തുകൊണ്ട്. അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട് ഒരു നിമിഷം പതറിപ്പോയ ഞാന്‍ മെല്ലെ ചേച്ചിയുടെ ചുമലുകളില്‍ കൈകള്‍ അമര്‍ത്തി - ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം. അടുത്ത നിമിഷം ആ തേങ്ങല്‍ അനിയന്ത്രിതമായ ഒരു പൊട്ടിക്കരച്ചിലായി മാറി - ആശ്വസിപ്പിക്കാനുള്ള സാധ്യത പോലും അവശേഷിപ്പിക്കാതെ. ‘സോറി വിജീ... റിയലി സോറി… ഞാന്‍... ഞാന്‍ അങ്ങനെ... അങ്ങനെയൊന്നും ചെയ്യരുതായിരുന്നു... നിന്നെ...’ തേങ്ങലുകള്‍ക്കിടയില്‍ വാക്കുകള്‍ തെറിച്ചുവീണുകൊണ്ടിരുന്നു. എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ പകച്ചു നിന്നുപോയി ഞാന്‍. അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ കണ്ട് സ്തബ്ധനായി നില്‍ക്കുകയായിരുന്ന അച്ഛനും കാഴ്ച വിശ്വസിക്കാനാവാതെ തല കുലുക്കുന്നതു കാണാമായിരുന്നു.

‘ചേച്ചീ... എനിക്ക്... പറയുന്നതില്‍ അര്‍ഥമില്ലെന്നറിയാം... എന്നാലും... ചേച്ചി ഇങ്ങനെ ‘അപ്‌സെറ്റ്’ ആകരുത്... അതിനു മാത്രം...’ ഞാന്‍ ചേച്ചിയുടെ ചുമലുകളിലൂടെ കൈകള്‍ ചുറ്റി ചേര്‍ത്തു പിടിച്ചു. ‘പ്ലീസ് ചേച്ചീ... അരുത്...’ ‘ഇല്ല... ഇല്ല വിജി... നിനക്ക് മനസ്സിലാകില്ല...’ ‘മനസ്സിലാകും ചേച്ചീ... ചേച്ചിയുടെ ‘ഫീലിങ്സ്’ മനസ്സിലാക്കാന്‍...’ ‘ഇല്ല.. കഴിയില്ല... നിന്നോട് ഞാന്‍ എന്താ ചെയ്തതെന്ന്... ഞാന്‍ ആരാണെന്നും നീ എന്റെ ആരാണെന്നും... മറന്നുപോയി ഞാന്‍... അതു ചെയ്യരുതായിരുന്നു...’ ‘ഇല്ല ചേച്ചീ... പ്ലീസ്... ഈ കുറ്റബോധം വേണ്ട... ചേച്ചി ഒരു തെറ്റും ചെയ്തിട്ടില്ല... തെറ്റ് എന്റേതാണ് - എന്റേതു മാത്രം... ചേച്ചി ഇതൊക്കെ ചെയ്തത് എന്നെ നേര്‍‌വഴിക്കു കൊണ്ടുവരാന്‍ മാത്രമാണെന്ന്...’ എത്രയൊക്കെ ശ്രമിച്ചിട്ടും ചേച്ചിയുടെ കരച്ചില്‍ അടക്കാനോ ആശ്വസിപ്പിക്കാനോ പോലും വാക്കുകള്‍ മതിയാകുന്നില്ലെന്ന് തോന്നി. ചേച്ചിയുടെ മുഖത്തേക്കു നോക്കാനൊരുങ്ങവേ... എന്താണിത്...? കാഴ്ച മങ്ങുന്നതു പോലെ... അല്ല. എന്റെ കണ്ണുകളും നിറയുകയാണ്.

ചേച്ചിയെ നെഞ്ചോടു ചേര്‍ത്തണച്ച് ‘ഇനിയെന്തു ചെയ്യേണ്ടു’ എന്ന മട്ടില്‍ നില്‍ക്കവേ ചേച്ചിയുടെ തേങ്ങലുകള്‍ പതുക്കെ അടങ്ങുന്നത് അറിയാറായി. ചേച്ചിയുടെ കൈകള്‍ എന്റെ തോളുകള്‍ക്കു ചുവട്ടിലൂടെ ചുറ്റി ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു. എന്റെ കണ്ണുകളില്‍ നിന്ന് അടര്‍ന്നു വീണ കണ്ണീര്‍ക്കണങ്ങള്‍ ചേച്ചിയുടെ ചുമലില്‍ പതിക്കവേ ചേച്ചി മെല്ലെ എന്റെ ചുമലില്‍ തല ചായ്ച്ച് ഏതാനും നിമിഷം നിന്നു - എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട്. പിന്നെ വലതുകൈ സ്വതന്ത്രമാക്കി എന്റെ തുടകളില്‍ അടിയേറ്റു തിണര്‍ത്ത് ചോര പൊടിയുന്ന പാടുകളിലൂടെ പതുക്കെ വിരലുകളോടിക്കാന്‍ തുടങ്ങി. ആ സ്നേഹസ്പര്‍ശമേറ്റപ്പോള്‍ എന്തെന്നറിയില്ല, എനിക്ക് വല്ലാത്ത ലജ്ജ തോന്നി. ചേച്ചിയുടെ കൈകള്‍ മെല്ലെ അടര്‍ത്തി മാറ്റി സ്വതന്ത്രനായ ശേഷം മെല്ലെ മുഖം കുനിച്ച് ചേച്ചിയുടെ നെറ്റിയില്‍ ഒരു ചെറു ചുംബനം സമ്മാനിച്ചു. ‘നല്ല ‘സൂപ്പര്‍’ അടിയായിരുന്നു കേട്ടോ... പ്രത്യേകിച്ച് അവസാനത്തേതിന്റെ മുന്‍പത്തേത്... താങ്ക്‌യൂ... ചേച്ചീ...’ പിന്നെ കസേരയില്‍ കിടന്ന ലുങ്കിയെടുത്ത് ചുറ്റിക്കൊണ്ട് അച്ഛന്റെ മുഖത്തേക്കൊന്ന് നോക്കി. അപൂര്‍വമായി മാത്രം കാണാറുള്ള ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു അവിടെ. ‘ഇപ്പോഴാണ് ശരിയായത്... നിനക്ക് കിട്ടേണ്ടത് ശരിക്കും കിട്ടേണ്ടതു പോലെ തന്നിട്ടുണ്ട് അഞ്ജു... നന്നായി മോളേ...’ അഭിനന്ദന സൂചകമായി ചേച്ചിയുടെ ചുമലില്‍ തട്ടി അച്ഛന്‍ എന്റെ നേരെ തിരിഞ്ഞു: ‘ഈ ദിവസം നീ ഒരിക്കലും മറക്കില്ല. ഇതുപോലെ ഒരു തെറ്റ് ഇനിയൊരിക്കലും ചെയ്യുകയുമില്ല... ശരിയല്ലേ...?’ ‘ങും...’ ‘അഞ്ജുവിന്റെ കൈയില്‍ നിന്ന് നിനക്ക് കിട്ടുന്ന ഓരോ അടിയും ഒരു നൂറ് ഉപദേശങ്ങളേക്കാള്‍ ഫലം ചെയ്യും. ചന്തിയിലും തുടകളിലും ഇവള്‍ തന്ന ഓരോ അടിയുടെയും പാടുകള്‍ ഇനിയെന്നും നിനക്ക് പൊള്ളുന്ന ഓര്‍മകളായിരിക്കും...’ ചേച്ചിയെ സ്നേഹപൂര്‍വം ചേര്‍ത്തുപിടിച്ചുകൊണ്ട് അച്ഛന്‍ തുടര്‍ന്നു: അതുകൊണ്ടാണ് മോളുടെ അടി - പ്രത്യേകിച്ച് അവസാന ഘട്ടത്തില്‍ - കുറച്ച് ‘ഓവറാ’ണെന്ന് തോന്നിയിട്ടും ഞാന്‍ ഒന്നും മിണ്ടാതിരുന്നത്... എട്ടാം ക്ലാസ്സിനു ശേഷം ഇവന്‍ അടി കൊണ്ട് കരയുന്നത് കണ്ടത് ഇന്നാ‍ണ്... അതില്‍ നിന്നു തന്നെ ഊഹിക്കാമല്ലോ...’ ‘ഊഹിക്കാനൊന്നുമില്ല... അതേ ഫോഴ്സില്‍ ഒരെണ്ണം കൂടി ചന്തിക്കു തന്നെ തന്നിരുന്നെങ്കില്‍ കരയുന്നതു മാത്രമല്ല, ആറാം ക്ലാസ്സിനു ശേഷം ആദ്യമായി ഞാന്‍ അടി കൊണ്ട് മൂത്രമൊഴിക്കുന്നതു കൂടി കാണാമായിരുന്നു... ഒരു ആറെണ്ണം കൂടി കിട്ടിയിരുന്നെങ്കില്‍ അതിനപ്പുറവും...!

അല്പനേരം കൂടി കഴിഞ്ഞ് ചേച്ചി സാധാരണ നിലയിലേക്ക് തിരിച്ചെത്തിയ ശേഷം ഞങ്ങള്‍ ഒരു മണിക്കൂറോളം സംസാരിച്ചു, സംഭവബഹുലമായി കടന്നുപോയ ആ നിമിഷങ്ങളെക്കുറിച്ചും അതിലേക്കു നയിച്ച സംഭവ വികാസങ്ങളെക്കുറിച്ചുമൊക്കെ. മുന്‍ സെമസ്റ്ററുകളിലെ പരീക്ഷകളിലെ എന്റെ പ്രകടനത്തെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രവും നേരിട്ട തിരിച്ചടികളും പരാജയങ്ങള്‍ മറച്ചുവെക്കാന്‍ നടത്തിയ ശ്രമങ്ങളും പലപ്പോഴും കുറ്റങ്ങള്‍‍ ചേച്ചി കൈയോടെ പിടികൂടിയതും ഓരോ സന്ദര്‍ഭത്തിലും ചേച്ചി തന്ന ശിക്ഷകളും ഒക്കെ ചര്‍ച്ചാവിഷയമായി. ഓരോ തെറ്റിനുമുള്ള ശിക്ഷ നല്‍കുമ്പോള്‍ ചേച്ചിയുടെയും ചേച്ചി നല്‍കിയ ഓരോ ശിക്ഷയും ഏറ്റുവാങ്ങുമ്പോള്‍ എന്റെയും മനസ്സില്‍ ഉയര്‍ന്നിരുന്ന വികാരവിചാരങ്ങള്‍ പരസ്പരം വെളിപ്പെടുത്തിയത് ഞങ്ങളുടെ പരസ്പര സ്നേഹത്തിന്റെ ആഴവും ദൃഢതയും വ്യക്തമാക്കുന്നതായി.

ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ച കഴിഞ്ഞപ്പോഴേക്കും അമ്മ തിരിച്ചെത്തിയിരുന്നു. കുറച്ചു നേരം കൂടി സംസാരം തുടര്‍ന്ന ശേഷം ഉച്ചഭക്ഷണവും കഴിഞ്ഞ് ഞാന്‍ ചേച്ചിയെ യാത്രയാക്കാന്‍ ഒരുങ്ങി. (പതിവിനു വിപരീതമായി നിന്നുകൊണ്ടായിരുന്നു ഞാന്‍ ഭക്ഷണം കഴിച്ചത് - വിശ്വാസ വഞ്ചന എന്ന ‘അസുഖ’ത്തിന് ചേച്ചി തന്ന മരുന്നി’ന്റെ ‘പാര്‍ശ്വഫലം’!) ചേച്ചിയുടെ വീടിനടുത്തു കൂടി പോകുന്ന ബസ്സായിരുന്നു ഉദ്ദേശിച്ചതെങ്കിലും ടൌണിലുണ്ടായ എന്തോ പ്രശ്നത്തെത്തുടര്‍ന്ന് ബസ് ജീവനക്കാര്‍ ‘മിന്നല്‍പണിമുടക്കി’ലാണെന്ന് കേട്ടതു കൊണ്ട് പദ്ധതി മാറ്റേണ്ടി വന്നു. അച്ഛന്റെ പരിചയക്കാരനായ ഒരാളുടെ ഓട്ടോറിക്ഷയില്‍ ചേച്ചിയെ വീട്ടില്‍ എത്തിക്കുക എന്ന കടമ ഞാന്‍ ഏറ്റെടുത്തു. (ഇരുപതു മിനിറ്റോളം നീണ്ട യാത്രയില്‍ ഓട്ടോയില്‍ ഇരിക്കാനും വല്ലാതെ പ്രയാസപ്പെടേണ്ടിവന്നു എനിക്ക്.)

യാത്ര കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തിയപ്പോഴേക്കും അമ്മയുടെ അസാന്നിധ്യത്തില്‍ അരങ്ങേറിയ സംഭവവികാസങ്ങളെക്കുറിച്ച് അച്ഛന്‍ അമ്മയ്ക്ക് വിശദമായ ഒരു വിവരണം നല്‍കിക്കഴിഞ്ഞിരുന്നു. വീട്ടിലെത്തി ഞാന്‍ വസ്ത്രം മാറുന്നതിനിടയില്‍ അമ്മ എന്റെ മുറിയില്‍ ‘സന്ദര്‍ശക’യായി എത്തി. എന്റെ തുടകളിലും ചന്തിയുടെ, ജട്ടിയുടെ പുറത്ത് കാണാമായിരുന്ന ഭാഗങ്ങളിലും തിണര്‍ത്തു കിടന്നിരുന്ന പാടുകള്‍ ചേച്ചി എനിക്കു തന്ന ശിക്ഷയുടെ ഒരു ഏകദേശ ചിത്രം നല്‍കി അമ്മയ്ക്ക്. ‘നല്ലോണം കിട്ടി അല്ലേ...?’ ‘ങും...’ ‘ചന്തിക്ക് എത്രയെണ്ണം കിട്ടി? ഇരുപത്...?’ ‘ഇല്ല... പതിനെട്ടോ പത്തൊന്‍പതോ ആയിക്കാണും...’ ‘ഞാനൊന്ന് ശരിക്കു കാണട്ടെ നിന്റെ ചേച്ചി തന്ന ‘സമ്മാനം...’ എന്റെ ദുര്‍ബലമായ എതിര്‍പ്പിനെ അവഗണിച്ച് അമ്മ ജട്ടി വലിച്ചു താഴ്ത്തി. ചന്തിയില്‍ തലങ്ങും വിലങ്ങും നിറഞ്ഞു കിടന്നിരുന്ന പാടുകളില്‍ അപ്പോഴും ചോര പൊടിയുന്നുണ്ടായിരുന്നു. അമ്മ ചെറുതായൊന്ന് പുഞ്ചിരിച്ചു. ‘ങും... കൊള്ളാം... അടിച്ച് ചന്തിയിലെ തോലു പൊളിച്ചു അല്ലേ...? നന്നായി...! അടി കൊണ്ട് നീ കരയുന്നതു കണ്ട് മനസ്സു നിറഞ്ഞെന്ന് അച്ഛന്‍ പറഞ്ഞു...’ ‘ങും... കരഞ്ഞതല്ലേയുള്ളൂ... അതു പോലെ ഒരെണ്ണം കൂടി കിട്ടിയിരുന്നെങ്കില്‍ ഞാന്‍ മൂത്രമൊഴിച്ചുപോകുമായിരുന്നു...’ ‘ഒരെണ്ണമൊന്നും പോര നിനക്ക്... ആ സമയത്ത് ഞാന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ നല്ല ചുട്ട അടി അഞ്ചാറെണ്ണം കൂടി നിന്റെ ചന്തിക്കു തന്നെ തരാന്‍ പറയുമായിരുന്നു അഞ്ജുവിനോട്‍...’ ‘ഓഹോ... അപ്പോള്‍ അമ്മയുടെ മനസ്സിലിരിപ്പ് അതാണല്ലേ...? ഇരുപത്തൊന്നു വയസ്സു കഴിഞ്ഞ മകന്‍ കൊച്ചു കുട്ടിയെപ്പോലെ ജട്ടി മാത്രമിട്ടു നിന്ന് ചേച്ചിയുടെ കൈയില്‍ നിന്ന് ചന്തിയിലെ തൊലി പൊട്ടുവോളം ചൂരലടി വാങ്ങി കരയുന്നതും മൂത്രമൊഴിച്ചു പോകുന്നതും മാത്രമല്ല, അതിലപ്പുറവും കാണണം, അല്ലേ...?’ ‘ങാ... അങ്ങനെ വിചാരിച്ചാലും തെറ്റില്ല... നീ ഈ ചെയ്തതിന് അതു തന്നെയാ വേണ്ടത്... ഏതായാലും അവളെ വിളിച്ച് നന്നായൊന്ന് അഭിനന്ദിക്കാന്‍ തോന്നുന്നു. നിന്നെ ‘കൈകാര്യം’ ചെയ്യുന്നതില്‍ അവള്‍ ഇപ്പോള്‍ ‘എക്സ്പെര്‍ട്ട്’ ആയിക്കഴിഞ്ഞു. നിന്റെ കുരുത്തക്കേടിന് യോജിച്ച ശിക്ഷ തന്നെ തന്നല്ലോ അവള്‍...!’

Cane marks caused by Anju Chechi's caning ചൂരല്‍പ്പാടുകള്‍ - ചന്തിയിലും തുടകളിലും‍
അഞ്ജുച്ചേച്ചിയുടെ ‘ചിത്ര രചന’
അഞ്ജുച്ചേച്ചി നല്‍കിയ ചൂരലടി എന്റെ ചന്തിയിലും തുടകളിലും തീര്‍ത്ത പാടുകള്‍

അനിയന്റെ ചന്തിയെയും തുടകളെയും ചൂരല്‍ത്തുമ്പിനാല്‍ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്ന ‘വാത്സല്യ പ്രകടന’ത്തിന്റെ ഹൃദ്യസുന്ദരമായ  ‘തായമ്പക’ തീര്‍ത്ത ചേച്ചിയുടെ ആ ‘മാസ്മരിക പ്രകടന’ത്തിന്റെ അലയൊലികള്‍ 'കാഴ്ചക്കാര്‍’ക്കു മാത്രമല്ല, അയല്‍‌പക്കത്തുള്ളവര്‍ക്കു പോലും കേള്‍ക്കാനും  ‘ആസ്വദിക്കാ’നും കഴിയുന്നുണ്ടായിരുന്നു എന്ന് പിന്നീട് അവര്‍ പറഞ്ഞ് അറിഞ്ഞു. പക്ഷേ നാലു കൊല്ലം മുന്‍പു വരെ ഉണ്ടായിരുന്ന പതിവു പോലെ അച്ഛന്റെ വകയായിരുന്നു ആ ‘പഞ്ചാരിമേളം’ എന്നായിരുന്നു അവര്‍ കരുതിയത് എന്നു മാത്രം! അതുകൊണ്ടു തന്നെ, അച്ഛനു പകരം ചേച്ചിയായിരുന്നു ചൂരലിന്റെ മറുതലയ്ക്കലെന്നു കേട്ടപ്പോള്‍ അവര്‍ അമ്പരന്നത് സ്വാഭാവികം. കൂടുതല്‍ ‘വിശേഷങ്ങള്‍’ - അടി കൊണ്ട് ചന്തിയിലെ തൊലി പൊട്ടിയതും മറ്റും - അറിഞ്ഞപ്പോള്‍ ആ അമ്പരപ്പ് പതിന്മടങ്ങായി ആ മുഖങ്ങളില്‍ തെളിഞ്ഞത് കാണേണ്ട കാഴ്ച തന്നെയായിരുന്നു.

********

അനന്തരം:

സംഭവബഹുലമായ ആ ദിവസത്തിനു ശേഷം കടന്നു പോയ എട്ടു വര്‍ഷങ്ങള്‍ എന്റെയും ചേച്ചിയുടെയും ജീവിതങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ കണ്ടു കഴിഞ്ഞു. എങ്കിലും ഇക്കാലമത്രയും നല്ലൊരു ‘വഴികാട്ടി’യായി, ചാലകശക്തിയായി എനിക്ക് കൂട്ടിനുണ്ടായിരുന്നു ചേച്ചിയും ആ ചൂരലും. അന്ന് ആ ഞായറാഴ്ച ചേച്ചി എനിക്കു തന്ന ‘ചികിത്സ’യോടെ ഞാന്‍ ‘നല്ല കുട്ടി’യായിക്കാണുമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി...! അതിനു ശേഷവും ചേച്ചിയുടെ കൈയില്‍ നിന്ന് അത്തരം ‘എക്‍സ്‌ക്ലൂസീവ്’ ‘സമ്മാന’ങ്ങള്‍ ഏറ്റുവാങ്ങാനുള്ള ‘അപൂര്‍വ ഭാഗ്യം’ കൈവിട്ടിരുന്നില്ല ഞാന്‍. പഴയതു പോലെ അത്രത്തോളം വരില്ലെങ്കിലും ഇടയ്ക്ക് ഓര്‍മ പുതുക്കാനെന്നോണം ചെറുതും വലുതുമായ ‘ഡോസു’കള്‍ എന്നും സ്വീകാര്യമായിരുന്നു. ചേച്ചി ആദ്യമായി എന്നെ തല്ലാന്‍ ചൂരലെടുത്ത 1998 ഡിസംബര്‍ മുതല്‍ മൂന്നു വര്‍ഷത്തിനിടെ പല സന്ദര്‍ഭങ്ങളിലായി അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും ചിലപ്പോഴൊക്കെ അയല്‍‌ക്കാരുടെയും - കൂടുതലും കുട്ടികളുടെ - മുന്‍പില്‍ വെച്ച് ചേച്ചിയുടെ കൈയില്‍ നിന്ന് ഒട്ടേറെ ചൂരല്‍ പ്രഹരങ്ങള്‍ - മുകളില്‍ വിവരിച്ചത് ഉള്‍പ്പെടെ മൊത്തം ഇരുനൂറ്റി നാല്പതിലേറെ - ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എനിക്ക്. (അതില്‍ ഏറിയ പങ്കും - ഇരുനൂറിലേറെ - ചന്തിക്കു തന്നെ.) ആദ്യമായി കിട്ടിയ ജോലി സ്വന്തം ‘കൈയിലിരിപ്പി’ന്റെ ‘ഗുണം’ കൊണ്ട് നഷ്ടപ്പെടുത്തിയ ‘കഴിവി’നുള്ള ‘അംഗീകാര’മായി 2001 ഡിസംബറില്‍ തന്ന ‘ക്രിസ്‌മസ് സമ്മാന’മായിരുന്നു അക്കൂട്ടത്തില്‍ അവസാനത്തേത് - പന്ത്രണ്ടെണ്ണം ചന്തിയിലും രണ്ടെണ്ണം തുടയിലും.

ചേച്ചിയുടെ കൈയില്‍ നിന്ന്‍ ചന്തി പൊള്ളിക്കുന്ന ചൂരല്‍ പ്രഹരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പതിനെട്ടു സന്ദര്‍ഭങ്ങളില്‍ ഒരിക്കല്‍പ്പോലും - ഒരേ ദിവസം തന്നെ രണ്ടും മൂന്നും തവണ അടി വാങ്ങേണ്ടി വന്നപ്പോഴും വീട്ടില്‍ വരുന്നവര്‍ക്കൊക്കെ മുറ്റത്തുനിന്നേ - ഒരുപക്ഷേ റോഡിൽ നിന്നു പോലും - കാണാനാവും വിധം വാതിൽ തുറന്നിട്ട ഹാളില്‍ ജട്ടി മാത്രമിട്ടു നിര്‍ത്തി പരസ്യമായി (അയല്‍ക്കാരും ബന്ധുക്കളുമൊക്കെയായ ഏതാനും കുട്ടികളുടെ - പെണ്‍കുട്ടികളടക്കം - മുന്‍പില്‍ വെച്ച്) അടിച്ച് തൊലി പൊട്ടിച്ചപ്പോഴും അടി കൊണ്ട് മൂത്രമൊഴിച്ചുപോകുമെന്ന് തോന്നിയ സന്ദര്‍ഭങ്ങളിലും പോലും - അല്പം പോലും പ്രതിഷേധമോ എതിര്‍പ്പോ പ്രകടിപ്പിച്ചിട്ടില്ല - തോന്നിയിട്ടു പോലുമില്ല. അതേ സമയം, അപൂര്‍വം ചില അവസരങ്ങളിലെങ്കിലും മന:പൂര്‍വം എന്തെങ്കിലും ‘കുരുത്തക്കേട്‍’ ഒപ്പിച്ച് ചേച്ചിയെ ദേഷ്യം പിടിപ്പിക്കാനും ചന്തിയിലെ തൊലി പൊട്ടുവോളം അടി ‘ചോദിച്ചു വാങ്ങാനും’ കൊതി തോന്നുന്നോ എന്നു പോലും തോന്നിയിട്ടുണ്ടു താനും. ഒറ്റ ‘സെഷനി’ല്‍ത്തന്നെ നാല്പതും നാല്പത്തഞ്ചും അടിയൊക്കെ ചന്തിക്കു തന്നെ കിട്ടുന്നതും ജട്ടി മാത്രമിട്ടു നിന്ന് ചന്തിയില്‍ ചൂരലടി ഏറ്റുവാങ്ങുന്നതിനിടയില്‍ വേദന സഹിക്കാനാകാതെ കരയുന്നതും മൂത്രമൊഴിച്ചു പോകുന്നതുമൊക്കെ സ്വപ്നം കണ്ടിട്ടുമുണ്ട് അഞ്ചാറു തവണ. (ഇനി അഥവാ എന്നെങ്കിലും ശരിക്കും ചേച്ചിയുടെ അടി കൊണ്ട് മൂത്രമൊഴിച്ചു പോകുന്ന സാഹചര്യം ഉണ്ടായാലും അതിലെനിക്ക് ഒട്ടു ം വിഷമം തോന്നില്ലെന്നത് വേറെ കാര്യം - ചേച്ചിയെക്കൊണ്ട് ചൂരലെടുപ്പിക്കാന്‍ ഇടയാക്കിയ തെറ്റിനെക്കുറിച്ചോര്‍ത്ത് വേദനിക്കുകയല്ലാതെ.)

മുകളില്‍ വിവരിച്ച സംഭവത്തിനു ശേഷവും ചേച്ചിയുടെ കൈയില്‍ നിന്ന് കൊച്ചുകൊച്ചു ‘സമ്മാനങ്ങള്‍’ കിട്ടിയിട്ടുണ്ടെങ്കിലും ചേച്ചി പലപ്പോഴും (ഇന്നും) എന്നെ കളിയാക്കാറുണ്ട്, ചേച്ചിയുടെ മുന്‍പില്‍ കൊച്ചു കുട്ടിയെപ്പോലെ ജട്ടി മാത്രമിട്ടുള്ള എന്റെ നില്‍പ്പിനെക്കുറിച്ചും ആ നില്‍പ്പില്‍ അച്ഛന്റെയും അനിയത്തിയുടെയും മുന്‍പില്‍ വെച്ച് ചേച്ചിയുടെ കൈയില്‍ നിന്ന് ഏറ്റുവാങ്ങിയ ചൂരല്‍ പ്രഹരങ്ങളെക്കുറിച്ചും ഓര്‍മിപ്പിച്ച്. പക്ഷേ അപ്പോഴൊന്നും എളുപ്പം തോറ്റു കൊടുക്കാന്‍ തയ്യാറാകില്ല ഞാന്‍ - ‘ചേച്ചീടെ അനിയനല്ലേ ഞാന്‍...? ചേച്ചീടെ മുന്‍പില്‍ എങ്ങനെ വേണമെങ്കിലും നില്‍ക്കാനും എപ്പോഴായാലും ആരുടെയൊക്കെ മുന്‍പില്‍ വെച്ചായാലും ചേച്ചീടെ കൈയീന്ന് എത്ര അടി മേടിക്കാനും എനിക്ക് നാണക്കേടൊന്നുമില്ല...’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറും. പിന്നെ ചേച്ചി എന്റെ ചുമലില്‍ തല ചായ്ച് കരഞ്ഞത് ഓര്‍മിപ്പിച്ച് തിരിച്ചടിക്കും - ‘അതിരിക്കട്ടെ, എനിക്ക് അടി തന്ന കാര്യം പറയുന്ന ഈ ചേച്ചീടെ കാര്യമോ...? ‘പാവം ചേച്ചി... എന്നോടുള്ള സ്നേഹം കൊണ്ടല്ലേ അടി തരുന്നത്... അതുകൊണ്ട് അധികം വിഷമിപ്പിക്കേണ്ട... എനിക്ക് കുറച്ച് കൂടുതല്‍ വേദനിച്ചാലും സാരമില്ല, ചേച്ചി ‘ഫ്രീ’ ആയി ചന്തിക്കു നോക്കിത്തന്നെ അടിച്ചോട്ടെ’ എന്നു വിചാരിച്ച് ജട്ടി മാത്രമിട്ട് അടി വാങ്ങാന്‍ തയ്യാറായി നിന്നുതന്ന അനിയനെ അടിച്ച് ചന്തിയിലെ തൊലി പൊളിച്ചിട്ട് അവനേക്കാള്‍ ഉറക്കെ കരയുകയായിരുന്നില്ലേ ചേച്ചി’ എന്നു പറഞ്ഞ്‍. അതു കേള്‍ക്കേണ്ട താമസം, ദേഷ്യം അഭിനയിച്ചുകൊണ്ട് ‘നിനക്ക് എന്റെ കൈയീന്ന് കിട്ടിയതൊന്നും പോര അല്ലേടാ’ എന്നു ചോദിച്ച് ചേച്ചി എനിക്ക് ഒന്നുരണ്ട് അടി വെച്ചു തരും, വേദനിപ്പിക്കാതെ വെറും കൈ കൊണ്ട്. നല്ല ‘മൂഡി’ലാണെങ്കില്‍ സ്ഥലവും സന്ദര്‍ഭവുമൊന്നും നോക്കില്ല, കൈയ്ക്കു പിടിച്ച് എഴുന്നേല്പിച്ചു നിര്‍ത്തി ചന്തിക്കു തന്നെയാവും അടി - ആ പഴയ ‘ഡോസി’ന്റെ ഓര്‍മ പുതുക്കാനെന്ന പോലെ. രണ്ടുപേരും ഒരുപോലെ ആസ്വദിക്കുന്ന ആ രംഗങ്ങള്‍ അവസാനിക്കുന്നത് ഹാര്‍ദമായ ഒരു പൊട്ടിച്ചിരിയിലാവും.

അന്നത്തെ സംഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ പുതുക്കല്‍ ഞങ്ങള്‍ക്ക് ഇന്ന് ഓര്‍ത്ത് ചിരിക്കാനുള്ള വക നല്‍കുന്നുവെങ്കിലും അന്ന് എന്നെ കരയിച്ച ഒന്ന് ഇന്നും* നിലനില്‍ക്കുന്നു - ചന്തിക്കു കുറുകെ ഇന്നും ഒറ്റ നോട്ടത്തില്‍ വ്യക്തമായി കാണാവുന്ന, കറുപ്പു കലര്‍ന്ന ചാരനിറമുള്ള ഒരു പാട്, ചേച്ചിയുടെ കൈയില്‍ നിന്ന് കിട്ടിയ ശിക്ഷകളെക്കുറിച്ച് വേദനിപ്പിക്കുന്നതെങ്കിലും ഒപ്പം ആഹ്ലാദവും നല്‍കുന്ന ഓര്‍മകള്‍ ഉണര്‍ത്തിക്കൊണ്ട്. ഒരുപക്ഷേ അവിശ്വസനീയമെന്നു പോലും തോന്നിയേക്കാം, എന്റെ പ്രിയപ്പെട്ട അഞ്ജുച്ചേച്ചിയുടെ കൈയില്‍ നിന്ന് സ്നേഹസുരഭിലമായ ആ ‘സുവര്‍ണ പ്രഹരങ്ങള്‍’ ഏറ്റുവാങ്ങാനുള്ള ‘ഭാഗ്യം’ ലഭിച്ചതില്‍ എനിക്ക് ഇന്നും സന്തോഷവും അഭിമാനവുമാണുള്ളത്. ചേച്ചി സമ്മാനിച്ച ആ സ്നേഹപ്രഹരങ്ങളുടെ ബാക്കിപത്രമായി ചന്തിയുടെ ഇടതുവശത്ത് മുകളില്‍ തുടങ്ങി വലതുവശത്ത് താഴെയായി അവസാനിക്കുന്ന ആ പാട് ഒരിക്കലും മായരുത് എന്നാണ് എന്റെ ആഗ്രഹം. ചേച്ചിയോട് എനിക്കും ചേച്ചിക്ക് എന്നോടുമുള്ള സ്നേഹം പോലെ ആ സ്നേഹത്തിന്റെ പ്രതിരൂപമായി ആ ചൂരല്‍പ്പാട് എന്നും ഉണ്ടായിരുന്നെങ്കില്‍...!

********

*: ‘ഇന്നും‘ എന്ന് പറഞ്ഞത് ഈ ഓര്‍മക്കുറിപ്പ് ആദ്യമായി എഴുതിയ 2007 ഡിസംബര്‍ ‍മാസത്തെക്കുറിച്ചാണ്. 2009 ഒക്ടോബറോടെ ആ പാട് പതുക്കെ മാഞ്ഞു തുടങ്ങിയെങ്കിലും അഞ്ചു മില്ലിമീറ്ററോളം വീതിയില്‍ ചാരനിറമാര്‍ന്ന ഒരു ‘ബാന്‍‌ഡ്’ പോലെ ഇപ്പോഴും സാമാന്യം വ്യക്തമായിത്തന്നെ കാണാനാവും.

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.