Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



Anju Chechi caning Viji for breaking the windshield of a car while playing cricket. (Photo not available at present - will be updated later.) വിജിയ്ക്ക് അഞ്ജുച്ചേച്ചിയുടെ ചൂരലടി കിട്ടുന്നു - ക്രിക്കറ്റുകളിക്കിടെ ഒരു കാറിന്റെ ഗ്ലാസ് തകർത്തതിന് (ഫോട്ടോ ഇപ്പോൾ ലഭ്യമല്ല)

ഫോർ...! സിക്സ്...!! സിക്സ്...!!!

(അയൽപക്കത്തെ കുട്ടികളുടെ മുൻപിൽ ജട്ടി മാത്രമിട്ടുനിന്ന് ചേച്ചിയുടെ ചൂരലടി ഏറ്റുവാങ്ങിയ അനുഭവത്തെക്കുറിച്ച്‍) ‍


2000 ആഗസ്റ്റ്‍. ബി. ടെക്. പൂര്‍ത്തിയാക്കിയ ശേഷം ‘തൊഴിലന്വേഷക’നാകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ചില സോഫ്റ്റ്‌വെയര്‍ കോഴ്സുകള്‍ കൂടി പൂർത്തിയാക്കി എന്റെ ‘വിദ്യാര്‍ഥിവേഷം’ അരങ്ങൊഴിയുകയായി. ജീവിതനാടകത്തിലെ അടുത്ത വേഷം ‘ഉദ്യോഗാർഥി’. നാട്ടിൽ സോഫ്റ്റ്‌വെയർ മേഖല വളർച്ചയുടെ ഘട്ടത്തിലേക്കു കടന്നിട്ടില്ലാത്തതു കൊണ്ട് പുതിയ വേഷത്തിനു വേദികൾ ഏറെയും മറുനാടുകളിലായിരിക്കുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ബാംഗ്ലൂർ, ചെന്നൈ, മുംബൈ എന്നിങ്ങനെ ബന്ധുക്കളോ പരിചയക്കാരോ ഉള്ള പ്രമുഖ നഗരങ്ങളൊക്കെ പരിഗണനയിലുണ്ട്. അച്ഛന്റെ ജന്മനാടായ പിണറായിയിൽ പണിത പുതിയ വീട്ടിലേക്ക് താമസം മാറ്റിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ എന്നതിനാലും ജോലി തേടി ‘നാടുവിട്ടു’ കഴിഞ്ഞാൽ നാടും നാട്ടുകാരുമായുള്ള ബന്ധം വീണ്ടും ഇല്ലാതാകും എന്നതു കൊണ്ടും അതിനു മുൻപായി കുറച്ചെങ്കിലും ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നാട്ടുകാരുമായി ഇടപഴകാൻ സമയം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനിടെ, വീടിനു മുൻപിലെ റോഡിന്റെ എതിർവശത്തെ ആൾതാമസമില്ലാത്ത പറമ്പിൽ ക്രിക്കറ്റു കളിക്കാനും ‘സമയം കൊല്ലാനും’ എത്താറുണ്ടായിരുന്ന സമപ്രായക്കാരും മുതിർന്നവരും ഉൾപ്പെട്ട ഒരു ‘ടീമു‘മായി പരിചയപ്പെടാനിടയായി. സാമാന്യം ഭേദപ്പെട്ട ക്രിക്കറ്റ് പ്രേമിയായ ഞാൻ ആ സംഘത്തിന്റെ ഭാഗമാകാൻ ഏറെയൊന്നും വൈകിയില്ല. അതോടെ വൈകുന്നേരങ്ങളിൽ അവരുടെ ‘മാച്ചു’കളിലെ ‘സ്ഥിരം സാന്നിധ്യ‘മായി ഞാൻ - ക്രിക്കറ്റു പോലെ ഒരു ‘ലോങ് റേഞ്ച്’ കളിക്ക് റോഡിനോട് അപകടകരമാം വിധം അടുത്തുകിടക്കുന്ന സ്ഥലം തെരഞ്ഞെടുത്തതിലെ അപകടം അവഗണിച്ചുകൊണ്ടുതന്നെ.

ഡിസംബര്‍ 10 ഞായറാഴ്ച. സമയം വൈകീട്ട് നാലര മണിയായിക്കാണും. ആവേശകരമായ ഒരു ‘മാച്ചി’ന്റെ അവസാന നിമിഷങ്ങളിലാണു ഞങ്ങൾ. ഞാൻ ഉൾപ്പെട്ട ടീമിന്റെ ബാറ്റിങ്. ഞാനും ഞങ്ങളുടെ ഒരു അകന്ന ബന്ധുവും ഞാൻ പ്രീഡിഗ്രിക്കു ചേർന്ന സമയത്ത് ബി എസ് സി ബാച്ചിൽ ഉണ്ടായിരുന്നയാളുമായ ശ്രീജിയേട്ടനുമാണു ബാറ്റ്‌സ്‌മാന്മാർ. അവസാന ഓവറിൽ എനിക്കു ‘സ്ട്രൈക്ക്’ കിട്ടി. ജയിക്കാൻ വേണ്ടിയിരുന്നത് ഒൻപതു റൺസ്. സാധാരണ ഗതിയിൽ ഒരു ‘ബിഗ് ഹിറ്റർ’ അല്ലായിരുന്ന എന്നെ ‘കൈയിൽ കിട്ടിയ‘തോടെ വിജയം ഏറെക്കുറെ ഉറപ്പായി എന്ന സന്തോഷത്തിലാണോ അതോ ‘യോർക്കർ’ എറിയാനുള്ള ശ്രമം പാളിയതോ എന്നറിയില്ല, ബൗളറായിരുന്ന സനിലിന് ആദ്യ പന്തിൽത്തന്നെ പിഴച്ചു. ‘ലെഗ് സൈഡി’ൽ ഏതാണ്ട് ‘ഫുൾ ലെങ്‌തി’ൽ വന്ന പന്തിനു നേരെ ബാറ്റു വീശാൻ എനിക്ക് ഒട്ടും അലോചിക്കേണ്ടിവന്നില്ല. എന്റെ അന്നത്തെ ആദ്യ ‘സിക്സർ’ പറമ്പിന്റെ അതിരും കടന്ന് റോഡിലേക്കു പറന്നു. പന്തിന്റെ പോക്കു നോക്കി നിന്ന ഞങ്ങളെ ഞെട്ടിക്കാൻ പോന്ന ഒരു കാഴ്ചയായിരുന്നു ഞങ്ങളെ കാത്തിരുന്നത് - റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാർ. ബോണറ്റ് തുറന്നുവെച്ച് എന്തോ പരിശോധിക്കുകയായിരുന്ന ഡ്രൈവറെയും (കാറിന്റെ ഉടമ തന്നെയായിരുന്നു അതെന്ന് പിന്നീടു മനസ്സിലായി.) അതിനേക്കാളേറെ ഞങ്ങളെയും ഞെട്ടിച്ചുകൊണ്ട് പന്തു ചെന്നു വീണത് കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിന്റെ നടുവിൽത്തന്നെ. കുറഞ്ഞത് എൺപതു കിലോമീറ്റർ വേഗത്തിൽ ഒരു ക്രിക്കറ്റ് ബോൾ വന്നിടിച്ചാൽ ഗ്ലാസ്സിന്റെ അവസ്ഥ എന്താകുമെന്നു പറയേണ്ടതില്ലല്ലോ...!

തെറ്റ് പൂർണമായും ഞങ്ങളുടെ ഭാഗത്തായിരുന്നതുകൊണ്ട് കാറുടമയുടെ ‘കാലു പിടിച്ചെ’ങ്കിലും പ്രശ്നം ഒരു ‘കോംപ്രൊമൈസി‘ൽ എത്തിക്കാനുള്ള ശ്രമമായിരുന്നു പിന്നെ. അതിനു വേണ്ടി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് മറ്റൊരു ‘ഷോക്ക്‘ സമ്മാനിച്ചുകൊണ്ട് ‘ഒരാൾ‘ നടന്നുവരുന്നതു കണ്ടത് - മറ്റാരുമല്ല, അഞ്ജുച്ചേച്ചി തന്നെ. മിക്കവാറും രണ്ടു മാസത്തിലൊരിക്കൽ പതിവുള്ളതുപോലെ ഞങ്ങളുടെ വീട്ടിലേക്കു വരികയായിരുന്നു ചേച്ചി. റോഡരികിലെ ആൾക്കൂട്ടവും അതിനിടയ്ക്ക് എന്റെ സാന്നിധ്യവും കണ്ട് അവിടേക്കു വന്ന ചേച്ചിക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടാൻ ഒട്ടും പ്രയാസപ്പെടേണ്ടിവന്നില്ല. ‘നീ വീട്ടിലേക്കു വാ... പറയാനുള്ളതൊക്കെ അവിടെ വെച്ച്...’ എന്ന ചേച്ചിയുടെ വാക്കുകളിൽ തെളിഞ്ഞിരുന്ന ‘ഭീഷണി‘ തിരിച്ചറിയാൻ ഒട്ടും പ്രയാസമില്ലായിരുന്നു. കാറുടമയുമായി ഏതാനും മിനിറ്റു നേരത്തെ ചർച്ചയ്ക്കു ശേഷം ചേച്ചി വീട്ടിലേക്കു നടന്നു. വീട്ടിൽ എന്റെ മുറിയിലെ അലമാരയിലിരിക്കുന്ന ‘കൂട്ടുകാരി’ക്ക് ‘എക്സർസൈസ്’ തുടങ്ങാൻ സമയമാകാറായി എന്ന തിരിച്ചറിവോടെ ചേച്ചിയുടെ പിന്നാലെ ഞാനും.

വീട്ടിലെത്തിയ ചേച്ചി ആദ്യം ചെയ്തത് അച്ഛനെയും അമ്മയെയും ഹാളിലേക്കു വിളിച്ചുകൊണ്ടുവരികയായിരുന്നു - എനിക്ക് ‘ട്രീറ്റ്മെന്റ്’ തരേണ്ടിവരുമ്പോഴൊക്കെ ചെയ്യാറുള്ളതുപോലെ. അവസരം തിരിച്ചറിഞ്ഞ് ഷൈനി (അനിയത്തി) കൂടെ ചേർന്നതോടെ കോടതി ‘ഫുൾ ബെഞ്ച്’ ആയി. ‘പ്രതി’ക്ക് വാദിക്കാൻ ഒന്നുമില്ലായിരുന്നതു കൊണ്ട് ‘വിചാരണ’യും വിധിയുമൊക്കെ പെട്ടെന്നുതന്നെ കഴിഞ്ഞു. ‘ചെന്ന് ചൂരൽ എടുത്തുകൊണ്ടു വാ’ എന്ന ചേച്ചിയുടെ ആജ്ഞ വന്നതോടെ ശിക്ഷ നടപ്പാക്കുന്നത് ഹാളിൽ വെച്ചുതന്നെയാവുമെന്ന് ഉറപ്പായി. എത്രയെണ്ണമായിരിക്കും കിട്ടുക എന്നേ അറിയാനുള്ളൂ. അത് അടി തുടങ്ങുന്നതിനു തൊട്ടു മുൻപു മാത്രം ‘പ്രഖ്യാപിക്കുന്ന’താണ് ചേച്ചിയുടെ പതിവു രീതി. ‘എന്തായാലും കുറഞ്ഞത് ഒരു പതിനഞ്ചെണ്ണം പ്രതീക്ഷിക്കാം - ഇരുപതോ ഇരുപത്തഞ്ചോ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. എങ്ങനെയായാലും ‘പരിപാടി’ കഴിയുമ്പോഴേക്ക് ചന്തിയിലെ തൊലി പൊളിഞ്ഞിട്ടുണ്ടാവുമെന്ന് ഉറപ്പ്’ എന്നു മനസ്സിൽ ഉറപ്പിച്ച് ബെഡ്റൂമിലെ അലമാരയിൽ നിന്ന് ചൂരലെടുത്ത് ഒന്നു ‘തുടച്ചു മിനുക്കി’യ ശേഷം ഞാൻ അതുമായി ഹാളിലേക്കു നടന്നു.

എന്റെ കൈയിൽ നിന്ന് ചൂരൽ വാങ്ങി പതിവു പോലെ ഇടതുകൈ കൊണ്ട് വളച്ചു നോക്കിയും ഇടതു കൈവെള്ളയിലും തുടയിലും ചെറുതായി അടിച്ചുനോക്കിയും ‘ഗുണനിലവാരം’ ഉറപ്പു വരുത്തിയ ശേഷം എന്റെ മുഖത്തേക്കൊന്നു നോക്കി. ഞാൻ ചേച്ചിയുടെ മുഖത്തു തന്നെ നോക്കി നിൽക്കുകയായിരുന്നു - കിട്ടാൻ പോകുന്നത് എത്രയായിരിക്കുമെന്ന ‘പ്രഖ്യാപനം’ വരുന്നതും കാത്ത്. ചേച്ചിക്ക് അതു മനസ്സിലാവുകയും ചെയ്തു. ‘നീ ഇപ്പോൾ എന്തായിരിക്കും ആലോചിക്കുന്നതെന്ന് എനിക്കറിയാം. ഇന്ന് ‘നോ അഡ്വാൻസ് അനൗൺസ്‌മെന്റ്’... കിട്ടാനുള്ളത് കിട്ടുമ്പോൾ അറിഞ്ഞാൽ മതി...’ ഒരു നിമിഷം ഒന്നു നിർത്തിയ ശേഷം ചേച്ചി തുടർന്നു: ‘പക്ഷേ വേറൊരു ‘അനൗൺസ്‌മെന്റ്’ ഉണ്ട്...’ ‘അതെന്താ...?’ ‘കുറ്റത്തിന്റെ ഗൗരവം കൂടുതലാണെന്ന് നിനക്കു തന്നെ അറിയാമല്ലോ...?’ ‘അറിയാം...’ ചേച്ചി എന്താണു പറഞ്ഞുവരുന്നതെന്ന സംശയം അടക്കിക്കൊണ്ട് ഞാൻ തലയാട്ടി. ‘ങാ... അപ്പോൾ ശിക്ഷയ്ക്കും തക്കതായ ‘ഇഫക്ട്’ ഉണ്ടാവണം... വേണ്ടേ...?’ ‘ങും...’ അതിന് നിന്റെ ഈ വേഷം ശരിയാവില്ല. അതുകൊണ്ട്...’ ഒരു നിമിഷം വീണ്ടും നിർത്തി ചേച്ചി ചൂരൽ നീട്ടി: ‘ആ ലുങ്കി വേണ്ട കുറച്ചു നേരത്തേക്ക്... അഴിച്ചുവെച്ചേക്ക്...’ ചേച്ചിയുടെ ശാന്തമായ, എന്നാൽ ഗൗരവമാർന്ന ശബ്ദത്തിലുള്ള ആജ്ഞ കേട്ട് ഞാൻ ഒരു നിമിഷം ഒന്നു ഞെട്ടി - ലുങ്കിയുടെ, പേരിനെങ്കിലുമുള്ള ‘പ്രൊട്ടക്‌ഷൻ’ ഇല്ലാതെ ചേച്ചിയുടെ ചൂരലടി കിട്ടിയാലുള്ള വേദനയോർത്തല്ല, ജട്ടി മാത്രമിട്ടുനിന്ന് അടി വാങ്ങേണ്ടിവരുന്നതിലെ നാണക്കേടോർത്തുമല്ല (അതു രണ്ടും ഞാൻ മുൻപു തന്നെ അനുഭവിച്ചിട്ടുള്ളതാണ് - ഒരിക്കലല്ല, രണ്ടു തവണ: ആദ്യ തവണ യാദൃച്ഛികമായും രണ്ടാമത് ചേച്ചിയുടെ തന്നെ തീരുമാനപ്രകാരവും), ഇന്ന് ശിക്ഷ നടപ്പാക്കുന്നത് മുൻപത്തെപ്പോലെ ബെഡ് റൂമിലോ മുകളിലെ ഹാളിലോ അല്ല, താഴത്തെ മെയിൻ ഹാളിൽ വെച്ചാണല്ലോ എന്നോർത്ത്. മുൻ വാതിൽ തുറന്നുകിടക്കുകയാണ്. വീട്ടിലേക്ക് അതിഥികളാരെങ്കിലും കയറി വന്നാലത്തെ അവസ്ഥ...!

‘എന്താ ഒരാലോചന...?’ ‘ഏയ്... ഒന്നുമില്ലേച്ചീ... തയ്യാറെടുപ്പാ...’ ഞാൻ ഹാളിലെ വലതുവശത്തെ സോഫയുടെ അടുത്തേക്കു നീങ്ങി, അടുത്ത ഒരു പതിനഞ്ചുമിനിറ്റു നേരത്തേക്ക് ആരും വീട്ടിലേക്കു വരരുതേ എന്ന "പ്രാർഥന"യോടെ ലുങ്കി അഴിച്ച് സോഫയിലേക്കിട്ടു. ‘ഓകെ... ഇനി ഇങ്ങോട്ടു വാ... ഇവിടെ വന്നു നിൽക്ക്...’ ചേച്ചിയുടെ അടുത്ത ആജ്ഞ. ഞാൻ ചേച്ചിയുടെ അടുത്തേക്കു ചെന്നു നിന്നു - ഹാളിന്റെ ഏതാണ്ട് നടുക്കായി ചേച്ചി ചൂണ്ടിക്കാട്ടിയ ‘സ്പോട്ടി’ൽ, വാതിലിനു പുറം തിരിഞ്ഞ്. മുറ്റത്തേക്കു കയറിവരുന്ന ഏതൊരാൾക്കും കൺനിറയെ കണ്ട് ‘ആസ്വദിക്കാ’ൻ പോന്ന, കണ്ടവരാരും ജീവിതത്തിലൊരിക്കലും മറക്കില്ലെന്ന് ഉറപ്പുള്ള, രംഗം ഒരുങ്ങിക്കഴിഞ്ഞു. ‘ഞാൻ റെഡി ഏച്ചീ... തുടങ്ങാം...’ കൈകൾ മുൻവശത്ത് ഒതുക്കിപ്പിടിച്ച് ചേച്ചിക്ക് ഏറ്റവും സൗകര്യപ്രദമായ ‘ആംഗിൾ’ ഉറപ്പുവരുത്തി ഞാൻ നിന്നു. ചേച്ചിയുടെ കൈ ഉയരാൻ തുടങ്ങിയ നിമിഷം മുറ്റത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു. എന്റെ ആശങ്ക യാഥാർഥ്യമാകുകയാണോ എന്ന ചിന്തയോടെ തിരിഞ്ഞുനോക്കാൻ പോലും ആകും മുൻപ് ആഹ്ലാദഭരിതമായ ഒരു ശബ്ദം ചെവിയിലെത്തി. ‘വൗ...! സൂപ്പർ...!!’ ആളെ തിരിച്ചറിയാൻ തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നിട്ടും ഒന്നു തിരിഞ്ഞുനോക്കി. ആതിര (ഞങ്ങളുടെ ബന്ധുവും അയൽക്കാരനുമായ ദാമോദരേട്ടന്റെ മകൾ - എനിക്ക് ചേച്ചിയുടെ കൈയിൽ നിന്ന് അടി കിട്ടുന്നത് മുൻപും പല തവണ കണ്ടിട്ടുള്ള, ആ കാഴ്ച കാണാൻ ഏറെ ഇഷ്ടമുള്ള, ‘വിജു ഏട്ടന് ഏച്ചീന്റെ കൈയീന്ന് അടി കിട്ടുന്നതു കാണാൻ നല്ല രസമാ...’ ‘ചന്തിക്കു കിട്ടുന്നതു കാണാനാ എനിക്കിഷ്ടം...’ എന്നൊക്കെ ഞങ്ങളോട് തുറന്നുപറയാനും മടി കാണിച്ചിട്ടില്ലാത്ത ‘കുസൃതിക്കുടുക്ക’.) ഒറ്റയ്ക്കല്ല. ചേട്ടൻ ആദർശും കൂടെയുണ്ട്. അപ്രതീക്ഷിതമായി ‘വീണുകിട്ടിയ’ കാഴ്ച ആസ്വദിക്കുകയാണ് അവൾ. ആദർശാകട്ടെ, എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ‘അന്തം വിട്ടു’ നിൽപ്പാണ്. ‘ഓ...! അഞ്ജു ‘ഡ്യൂട്ടി’യിലാണല്ലേ...?’ അതു ശരി...! അപ്പോൾ കുട്ടികൾ മാത്രമല്ല, അച്ഛനും ഒപ്പമുണ്ട്...! ‘അതെ അങ്കിൾ... ഇന്ന് കുറച്ചു ‘ഹെവി ഡ്യൂട്ടി’യാ...’ ചേച്ചിയുടെ മറുപടി. ‘എന്നാൽ ശരി... നടക്കട്ടെ. ഞാൻ ഇവിടെ ഇരുന്നോളാം...’ ദാമോദരേട്ടൻ വരാന്തയിലിട്ടിരുന്ന കസേരകൾക്കു നേരെ തിരിഞ്ഞു.

‘ങാ... നിങ്ങൾ രണ്ടാളും അവിടെത്തന്നെ നിന്നോ... രണ്ടാൾക്കും - പ്രത്യേകിച്ച് ആതിരയ്ക്ക് - വളരെ ഇഷ്ടപ്പെടുന്ന കാഴ്ചയാവും ഇത്...’ അതും പറഞ്ഞ് ചേച്ചി എന്റെ നേരെ തിരിഞ്ഞു: ‘ങും...’ ഞാൻ വീണ്ടും പഴയപോലെ നിലയുറപ്പിച്ചു - ചൂരലിനെ ‘സ്വാഗതം ചെയ്യാൻ’ തയ്യാറെടുത്തുകൊണ്ട്. നിമിഷങ്ങൾക്കകം ചേച്ചിയുടെ കൈ ഉയർന്നു - കുട്ടികളുടെ മുൻപിൽ വെച്ച് ജട്ടി മാത്രമിട്ട ചന്തിയിൽ ചൂരലടി ഏറ്റുവാങ്ങുക എന്ന അഭൂതപൂർവമായ അനുഭവം - അന്നോളം സ്വപ്നങ്ങളിൽ മാത്രം ഉണ്ടായിരുന്നത് - യാഥാർഥ്യമാക്കിക്കൊണ്ട് ആദ്യത്തെ അടി ഇടതുചന്തിയിൽ അല്പം ചെരിഞ്ഞ്. പതിവിൽ നിന്ന് വ്യത്യസ്തമായി കട്ടി കുറഞ്ഞ തരം ജട്ടിയായിരുന്നു ഇട്ടിരുന്നത്. അതുകൊണ്ടുതന്നെ അടിക്ക് നല്ല ‘സൂപ്പർ ഇഫക്റ്റ്’. ഞാൻ പതുക്കെ കണ്ണുകളടച്ചു - കാഴ്ചക്കാരെ അഭിമുഖീകരിക്കാനുള്ള വിഷമം കൊണ്ടല്ല, ആ ‘ആദ്യാനുഭവ’ത്തെ പൂർണമായി ഉൾക്കൊള്ളാനുള്ള ശ്രമം. ഏതാനും നിമിഷങ്ങൾക്കകം ചൂരൽ വീണ്ടും ഉയർന്നുതാണു - ആദ്യത്തേതിന്റെ അല്പം താഴെയായി ഏറെക്കുറെ അതേ ‘ആംഗിളി’ൽ. രണ്ട്... മൂന്ന്... നാല്. ഏതാണ്ട് ഒരേ ‘ഫോഴ്സിൽ’, ഏറെക്കുറെ ഒരേ സ്ഥാനത്തു തന്നെ. നാലാമത്തെ അടി കഴിഞ്ഞ് ഏതാനും നിമിഷത്തെ ഒരു ഇടവേള. ‘നീ ക്രിക്കറ്റു കളിക്കുകയായിരുന്നില്ലേ...? ഇപ്പോൾ കിട്ടിയത് ഞാൻ ഒരു ‘ഫോർ’ അടിച്ചതാണെന്നു കരുതിയാൽ മതി.’ ചേച്ചിയുടെ വിശദീകരണം കേട്ട് ഒരു നിമിഷം അടിയുടെ വേദന മറന്ന് ചിരിച്ചുപോയി ഞാൻ. ‘നീ സിക്സർ അല്ലേ അടിച്ചത്...? അതിനുള്ള ‘സമ്മാന’മാണ് ഇനി തരാൻ പോകുന്നത്...’ പറഞ്ഞു തീർന്നതും ചേച്ചി വീണ്ടും ‘ആക്‌ഷൻ മോഡി’ലായി. അടുത്ത അടി ചന്തിക്കു കുറുകെ അല്പം താഴേക്കു ചെരിഞ്ഞ്, ചേച്ചിയുടെ ‘ഫുൾ ഫോഴ്സി‘ൽ. തൊട്ടുപിന്നാലെ അടുത്തതും കൃത്യം അതേ സ്ഥാനത്തുതന്നെ. ചന്തിയിൽ ചോര പൊടിഞ്ഞുതുടങ്ങുകയായി. (‘പ്രൊട്ടക്‌ഷൻ’ ഇല്ലാത്തതിന്റെ ‘ഗുണം’ കാണാനുണ്ട്...!) ഏഴ്... എട്ട്... ഒൻപത്... പത്ത്. ഒന്നിനൊന്നു മികച്ച ആറു പ്രഹരങ്ങളിലൂടെ ചേച്ചിയുടെ ‘സിക്സർ’ പൂർത്തിയായപ്പോഴേക്കും ജട്ടിയിൽ അവിടവിടെയായി ചോരപ്പാടുകൾ തെളിഞ്ഞുതുടങ്ങി. ഇനി എത്രയെണ്ണം കൂടി കിട്ടുമോ ആവോ...? ഇതുപോലത്തെ അടിയാണ് ഇനിയും കിട്ടുന്നതെങ്കിൽ അധികം വൈകാതെ മൂത്രമൊഴിച്ചുപോകും ഞാൻ. എന്നാലും ചേച്ചി അടി നിർത്തില്ലെന്നാ തോന്നുന്നത്.

ചിന്തകളുടെ ഒഴുക്കിനു തടയിട്ടുകൊണ്ട് ചേച്ചിയുടെ അടുത്ത ‘അനൗൺസ്‌മെന്റ്’ വന്നു: ‘ഇപ്പോൾ കിട്ടിയത് നിന്റെ ‘സിക്സറി’നുള്ളത്... ഇനി തരാൻ പോകുന്നത് ഇനി ഇതുപോലെ ആവർത്തിക്കാതിരിക്കാൻ, ഈ കാഴ്ചക്കാരിൽ ഓരോരുത്തരുടെയും പേരിൽ ഓരോന്ന്...’ ചേച്ചി പറഞ്ഞുനിർത്തിയതും ഞാൻ ‘മനക്കണക്കു‘ കൂട്ടി: ‘അച്ഛൻ, അമ്മ, ഷൈനി, ദാമോദരേട്ടൻ, ആദർശ്, ആതിര. അപ്പോൾ ഇനിയും ഒരു ‘സിക്സർ’ കൂടി. പിടിച്ചുനിൽക്കാൻ പറ്റുമോ ആവോ...? കൂടുതലെന്തെങ്കിലും ആലോചിക്കാനാവും മുൻപ് ചന്തി പൊള്ളിച്ചുകൊണ്ട് അടുത്ത അടി വീണു. നിമിഷങ്ങൾക്കകം പടക്കം പൊട്ടുന്നതു പോലെ ഒരെണ്ണം കൂടി. എത്ര ശ്രമിച്ചിട്ടും പിടിച്ചുനിർത്താനാകാതെ കണ്ണുകൾ നിറഞ്ഞുതുടങ്ങുന്നു. ആ കാഴ്ച കണ്ടിട്ടാണോ എന്നറിയില്ല, ചേച്ചിയുടെ മുഖത്ത് നേർത്തൊരു പുഞ്ചിരി തെളിഞ്ഞു. ഒരു നിമിഷം എന്റെ നോട്ടം മുൻപിലെ ചുവരിൽ പണിതിരിക്കുന്ന ഷോകേസിന്റെ ഗ്ലാസ്സിലേക്കു പാളി വീണു. ചേച്ചിയുടെ ‘പെർഫോമൻസ്’ ആസ്വദിച്ചുകൊണ്ട് വാതിൽക്കൽ നിൽക്കുന്ന ആതിരയുടെയും തൊട്ടടുത്തുതന്നെ നിൽക്കുന്ന ആദർശിന്റെയും മുഖങ്ങൾ അവ്യക്തമായിട്ടാണെങ്കിലും കാണാമായിരുന്നു അതിൽ. എത്രയോ നാളായി കാണാൻ കൊതിച്ചിരുന്നതും ഇനി ഒരിക്കൽക്കൂടി കാണാനാവുമെന്നു പ്രതീക്ഷിക്കാനാവാത്തതുമായ കാഴ്ച കാണാനുള്ള സുവർണാവസരം കിട്ടിയാലെന്ന പോലെ ആഹ്ലാദം അലയടിക്കുന്നതു വ്യക്തമായി കാണാം ആതിരയുടെ മുഖത്ത്. എന്നാൽ ആദർശിന്റെ മുഖത്താകട്ടെ, എന്റെ വേദന തിരിച്ചറിഞ്ഞെന്നോണം നേരിയ വിഷാദഭാവമാണുള്ളത്.

കണ്ണാടിയിലേക്കുള്ള നോട്ടം പിൻവലിച്ച് ഞാൻ വീണ്ടും ചേച്ചിയുടെ മുഖത്തേക്കു നോക്കി. ചേച്ചിയുടെ നോട്ടം ലക്ഷ്യത്തിലേക്കാണ് - അടുത്ത അടി ഏതു സ്ഥാനത്താണു കൊടുക്കേണ്ടതെന്നു കണക്കുകൂട്ടുകയാവാം. ഏറെയൊന്നും സമയമെടുത്തില്ല തീരുമാനിക്കാൻ - ചേച്ചിയുടെ തോളൊപ്പം ഉയരത്തിൽ നിന്ന് ഒരു മിന്നൽപ്പിണർ പോലെ പറന്നിറങ്ങിയ ചൂരൽ ‘ലാൻഡ്’ ചെയ്തത് ഇടതു ചന്തിയും തുടയുമായി ചേരുന്നതിനു തൊട്ടു മുകളിലായി ജട്ടിയുടെ നാമമാത്രസംരക്ഷണം പോലുമില്ലാതെ നഗ്നമായിരുന്ന ഭാഗത്ത്. (ആദ്യത്തെ ‘സിക്സറി’നിടയിൽ എപ്പോഴോ ജട്ടിയുടെ വക്ക് അല്പം മുകളിലേക്കു വലിഞ്ഞുപോയിരുന്നെന്നു തോന്നുന്നു.) അടക്കി നിർത്താനാവാത്ത ഒരു കരച്ചിലോടെ പുളഞ്ഞുപോയി ഞാൻ. നിമിഷങ്ങൾക്കകം വേദന കടിച്ചമർത്തി ഞാൻ പൂർവസ്ഥിതിയിൽ തിരിച്ചെത്തി. (ഒരു ഡസനിലേറെ അനുഭവങ്ങളുടെ പരിചയസമ്പത്ത് ഒരു നിസ്സാര കാര്യമല്ല!) ചേച്ചിയുടെ മുഖത്ത് ‘തന്നെ ഏല്പിച്ച ജോലി താൻ കഴിയുന്നത്ര നന്നായി ചെയ്യുന്നുണ്ട്, അതിന്റെ ഫലം എന്തുതന്നെയായാലും അതു തനിക്ക് ആലോചിക്കേണ്ട വിഷയമല്ല’ എന്ന, ഒരു ‘നിഷ്കാമകർമി’യുടെ ഭാവമാണിപ്പോൾ. കഷ്ടിച്ച് ഒരു മിനിറ്റ് - ചേച്ചിയുടെ കൈ വീണ്ടും ഉയർന്നു. ജട്ടിയുടെ വക്കിനോടു ചേർന്ന് അല്പം ദുർബലമെന്നു തോന്നിച്ച ഒരടി. ഉദ്ദേശിച്ചത്ര നന്നായില്ലെന്നു തോന്നിയതുകൊണ്ടാണോ എന്തോ, ചേച്ചി ചൂരൽ അടുത്തിരുന്ന ടീപോയ്‌മേൽ കുത്തി കുറച്ചുനേരം എന്തോ ആലോചനയിൽ മുഴുകി നിന്നു. പിന്നെ തീരുമാനിച്ചുറച്ചതു പോലെ വീണ്ടും ചൂരൽ ഓങ്ങി. ഇടതു ചന്തിയുടെ താഴെയായി ഒരു ‘മിന്നൽ’ കൂടി - നേരത്തെ ഒരെണ്ണം കിട്ടിയ അതേ ‘സംരക്ഷണ രഹിത’ ഭാഗത്ത്. ‘കാമുക’നു സമ്മാനിച്ച ‘പ്രണയ ചുംബന’ത്തിനു പകരമായി തൊലിയുടെ ചെറിയൊരു ഭാഗം ‘പിടിച്ചുവാങ്ങി’ക്കൊണ്ടുപോയി അവൾ - ‘മിസ് ചൂരൽ’. വേദനയും നീറ്റലും അസഹ്യമായിരുന്നിട്ടും, ചോരപ്പാടുകൾ തെളിഞ്ഞു കിടക്കുന്ന ചന്തിയിൽ മെല്ലെയൊന്നു തടവുകയെങ്കിലും ചെയ്ത് വേദന കുറയ്ക്കാനുള്ള വെമ്പലിനെ പാടുപെട്ട് അടക്കി ഞാൻ - അടി ഒരെണ്ണം കൂടി കിട്ടാനുണ്ടല്ലോ! (ഇതുവരെ കിട്ടിയതിന്റെ നിലവാരം വെച്ച് ബാക്കിയുള്ളതു കൂടി കിട്ടിയാൽ സർവ നിയന്ത്രണവും വിട്ടുപോകുമോ എന്ന ആശങ്ക മനസ്സിലുണ്ട്. എന്നാലും പ്രകടിപ്പിക്കാനാവില്ലല്ലോ...!)

അവസാനത്തെ (എന്ന് ഉറപ്പില്ലാത്ത!) അടി ഏറ്റുവാങ്ങുന്നതിനു മുൻപായി ഞാൻ ഒരിക്കൽക്കൂടി ചേച്ചിയുടെ മുഖത്തേക്കൊന്നു നോക്കി - മുൻപത്തെപ്പോലെ പ്രകടമായ നിശ്ചയദാർഢ്യത്തോടെയുള്ള നോട്ടമല്ല, ഏറെക്കുറെ അപേക്ഷാഭാവത്തിൽ. എനിക്ക് എന്തോ പറയാനുണ്ടെന്നു തോന്നിയിട്ടോ എന്തോ, ചേച്ചി ചോദ്യഭാവത്തിൽ മുഖമുയർത്തി. ‘ങും...? എന്താടാ...? എന്തോ പറയാനുണ്ടെന്നു തോന്നുന്നു...’ ‘അത്... ഒന്നുമില്ലേച്ചീ... പിന്നെ...’ ‘പിന്നെ..?’ ‘ഏച്ചീന്റെ അടി ശരിക്കും സൂപ്പറാ... എനിക്കിഷ്ടപ്പെട്ടു കേട്ടോ...’ അഭിനന്ദന രൂപത്തിലുള്ള ആദ്യ വാചകത്തിനു ശേഷം ചേച്ചിക്കു മാത്രം കേൾക്കാൻ പാകത്തിൽ ശബ്ദം നന്നേ കുറച്ച് പൂരിപ്പിച്ചു: ‘അടുത്തതു കൂടി കിട്ടിയാൽ ഞാൻ മിക്കവാറും മൂത്രമൊഴിച്ചുപോകും...’ ‘ആഹാ...! അതെയോ...? കിട്ടിയതു മറക്കാതിരിക്കാൻ അതു നല്ലതാ...!’ മനോഹരമായൊരു പുഞ്ചിരിയുടെ അകമ്പടിയോടെയായിരുന്നു ചേച്ചിയുടെ പ്രതികരണം. ‘ഞാൻ ഒരു മുന്നറിയിപ്പു തന്നെന്നേയുള്ളൂ... എന്നുവെച്ച് ഇനി അടിക്കരുതെന്നോ ഫോഴ്സ് കുറക്കണമെന്നോ ഞാൻ പറയില്ല... അടിച്ചു പൊളിച്ചോ ഏച്ചി...’ ‘അതു നീ പറഞ്ഞില്ലെങ്കിലും ഞാൻ ചെയ്തോളാം...’ മുഖത്തെ പുഞ്ചിരി മായ്ക്കാതെ തന്നെ ചേച്ചി വീണ്ടും ചൂരൽ ഓങ്ങി. ഏതു ബാറ്റ്സ്‌മാനും അസൂയ തോന്നിക്കും വിധം മനോഹരമായ ‘ബാക്ക് ലിഫ്റ്റോ’ടെ തോളൊപ്പം ഉയരത്തിൽ നിന്ന് ആഞ്ഞുവീശി - ‘ഫുൾടോസ്’ പന്തിൽ സിക്സറടിക്കുന്ന ലാഘവത്തോടെ. തൊട്ടു മുൻപത്തെ അടി കൊണ്ട് കിനിഞ്ഞുകൊണ്ടിരുന്ന ചോരത്തുള്ളികൾക്കൊപ്പം അടർന്നുനിന്നിരുന്ന തൊലിയും രണ്ടിഞ്ചോളം നീളത്തിൽ ഒപ്പിയെടുത്ത് ചന്തിയിലെ ആ ‘നഗ്നപ്രദേശത്തെ’ ‘തലോടി’ക്കൊണ്ട് മൂളിപ്പറന്നു പോയി ചൂരൽ. ഹൗ...! നിന്ന നില്പിൽ ഒന്നു ചാടിപ്പോയി ഞാൻ.

‘ഇപ്പോഴത്തേക്ക് ഇതു മതി, അല്ലേടാ...?’ ‘മതി ഏച്ചീ... ഇപ്പോഴത്തേക്കല്ല, ഒരു കൊല്ലത്തേക്കു വേണ്ടതിലധികമായി...’ ഇരു കൈകളും ചന്തിയുടെ ഇരു വശത്തുമായി അമർത്തിപ്പിടിച്ച് വേദന കുറയ്ക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു എന്റെ മറുപടി. ‘ങാ... അങ്ങനെയായാൽ നല്ലത്...’ ‘ശ്ശോ...! എന്നാലും എന്തൊരടിയാ ഏച്ചി അടിച്ചത്... മൂത്രമൊഴിച്ചുപോകാഞ്ഞതു ഭാഗ്യം...!’ ‘ങാ... ഇനി ഇതുപോലെ വല്ലതും ഉണ്ടായാൽ അതു മാത്രമല്ല, അതിനപ്പുറവും നടക്കും...’ ‘അയ്യോ... ഏച്ചീ... ചതിക്കരുത്...! വേണമെങ്കിൽ ഇപ്പോ ഒരു നാലെണ്ണം കൂടി തന്നോ...’ ‘നീ എന്തിനാടാ ഇങ്ങനെ പേടിക്കുന്നത്...? അടി കിട്ടാനുള്ള സാഹചര്യം ഉണ്ടാക്കാതെ നല്ല കുട്ടി ആയി ഇരുന്നാൽപ്പോരേ...?’ ‘അതു ശരിയാ... പക്ഷേ എന്റെ കാര്യം ഏച്ചിക്ക് അറിയാലോ... എത്രയൊക്കെ ശ്രമിച്ചാലും ഒരു മൂന്നുനാലു മാസം കൂടുമ്പോൾ ഏച്ചീന്റെ കൈക്കും ചൂരലിനും ജോലി തരാതെ ഉറക്കം വരില്ലല്ലോ...!’ ‘ങാ... ആ സ്വഭാവം മാറ്റിയില്ലെങ്കിൽ ഇനിയും കിട്ടും നല്ലോണം... അന്നേരം കരഞ്ഞിട്ടു കാര്യമില്ല...’ ‘ഏച്ചി പറഞ്ഞതു ശരിയാ... വിജു ഏട്ടൻ നല്ല കുട്ടി ആയില്ലെങ്കിൽ നല്ലോണം കൊടുക്കണം ഏച്ചീ... വികൃതി കാണിച്ചാൽ ഇപ്പോ കൊടുത്ത പോലെ നല്ല ചുട്ട അടി ചന്തിക്കു തന്നെ കൊടുക്കണം...’ ആതിരയുടെ വകയായിരുന്നു ഉപദേശം. ‘ശ്ശോ...! ഈ ആതിരക്കുട്ടിക്ക് എന്നോട് ഇത്രയ്ക്ക് സ്നേഹമുണ്ടെന്ന് അറിയില്ലായിരുന്നു എനിക്ക്... എന്നെ നല്ലകുട്ടിയാക്കാനുള്ള വഴി പറഞ്ഞുകൊടുത്ത് ഏച്ചിയെ സഹായിക്കുന്ന നിനക്ക് എന്റെ വക ഒരു ‘സമ്മാനം’ ഇരിക്കട്ടെ...’ സോഫയിൽ നിന്ന് ലുങ്കി എടുത്ത് ഉടുക്കുന്നതിനിടെ ഞാൻ കൈ നീട്ടി അവളുടെ ചെവിക്കു പിടിച്ചൊന്നു തിരുമ്മി - വേദനിപ്പിക്കാതെ. ‘അയ്യോ...! എന്റെ ചെവി...! ഏച്ചീ... ഇതു കണ്ടോ... ഈ വിജു ഏട്ടൻ ചെയ്യുന്നത്... ഏച്ചീന്റെ കൈയീന്ന് കിട്ടിയതിന്റെ ദേഷ്യം തീർക്കുകയാ...’ കിട്ടിയ അവസരം മുതലെടുത്ത് നന്നായി ‘അഭിനയിച്ചു’ അവൾ. ‘ങാ... അതു സാരമില്ല... നീ ചോദിച്ചു മേടിച്ചതല്ലേ...?’ ‘ഞാനോ...? ഞാൻ ഒന്നും ചോദിച്ചില്ലല്ലോ...’ ‘ങാ... അല്ലെങ്കിലും നിനക്ക് നല്ല രണ്ടെണ്ണം കിട്ടാത്തതിന്റെ കുറവ് പണ്ടേ ഉണ്ട്... അമ്മയോടു പറയണോ അതോ ഞാൻ തന്നാൽ മതിയോ...?’ ചേച്ചി ചിരിച്ചുകൊണ്ട് അവളുടെ നേരെ ചൂരൽ ഓങ്ങി. ‘അയ്യോ... വേണ്ടേ...! ഏച്ചീന്റെ അടി കൊള്ളാൻ വിജുഏട്ടനേ പറ്റൂ... കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയൊന്നും എനിക്കില്ല...’ ചേച്ചിയുടെ കൈയകലത്തിൽ നിന്ന് ഒഴിഞ്ഞുമാറി അവൾ വാതിൽക്കലേക്ക് ഓടി.

********

‘കാർ കേസ്’ പിന്നീട് ‘കോംപ്രൊമൈസ്’ ആക്കിയെങ്കിലും ആ സംഭവത്തോടെ ഇനിയും എന്നെ നാട്ടിൽ തുടരാൻ അനുവദിക്കുന്നത് ‘അപകടകര’മായിരിക്കുമെന്ന് അച്ഛനും അമ്മയ്ക്കും തോന്നിയതുകൊണ്ടാണോ എന്നറിയില്ല, എന്നെ നാട്ടിൽ നിന്ന് ‘ഓടിക്കാ’നുള്ള അവരുടെ ശ്രമം കൂടുതൽ ഊർജ്ജിതമായി. ഒടുവിൽ ദാമോദരേട്ടന്റെ സഹോദരന്റെ അളിയൻ - മുംബൈയിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന അജയേട്ടൻ - താൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ ഒരു ‘ട്രെയിനി’ ആയി ചേരാനുള്ള അവസരം ശരിയാക്കിത്തന്നതിനെത്തുടർന്ന് ഡിസംബർ 26-ന് ഞാൻ മുംബൈയിലേക്കു വണ്ടി കയറി. ഇന്നും തുടരുന്ന ‘പ്രവാസി ജീവിത’ത്തിന്റെ തുടക്കം. അതോടെ ആ ഡിസംബർ പത്താം തീയതി ചേച്ചി തന്ന ആ ‘സമ്മാനം’ എനിക്ക് ചേച്ചിയുടെ കൈയിൽ നിന്ന് കിട്ടിയ ശിക്ഷകളുടെ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടുകയും ചെയ്തു - കഴിഞ്ഞ നൂറ്റാണ്ടിലെ (!) അവസാനത്തേത്, ‘ഉദ്യോഗസ്ഥ പദവി’യിലേക്കു കടക്കുന്നതിനു മുൻപ് അവസാനമായി കിട്ടിയത്, അയൽക്കാരുടെ (മുതിർന്നവർ) മുൻപിൽ വെച്ച് കിട്ടിയ അവസാനത്തേത്, ജട്ടി മാത്രമിട്ടു നിർത്തി തന്ന അവസാനത്തേത്, കൃത്യമായി ചന്തിക്കു തന്നെ അടി തരിക എന്ന തന്റെ ‘ഫേവറിറ്റ് ടാർഗെറ്റ്’ കൈവരിക്കുന്നതിൽ ചേച്ചി ‘നൂറുശതമാനം വിജയം’ നേടിയ അവസാനത്തേത് എന്നിങ്ങനെ ഒട്ടേറേ ‘അവസാന സ്ഥാന’ങ്ങൾ സ്വന്തമാക്കിക്കൊണ്ട് - (ആദ്യമായി കിട്ടിയ ജോലി ഒരു കൊല്ലം തികയും മുൻപ് നഷ്ടപ്പെടുത്താൻ പോന്ന ‘കൈയിലിരിപ്പ്’ ഇല്ലായിരുന്നെങ്കിൽ ചേച്ചിയുടെ കൈയിൽ നിന്ന് എനിക്കു കിട്ടിയ അവസാനത്തെ ചൂരലടിയും ആയേനെ അത്...!)

എനിക്ക് ചേച്ചിയുടെ കൈയിൽ നിന്ന് അടി കിട്ടുന്നതു കാണാൻ ഏറെ ഇഷ്ടമായിരുന്ന ആതിരയ്ക്ക് കിട്ടിയ ‘ജാക്ക്‌പോട്ട്’ ആയിരുന്നു ചേച്ചി അന്ന് എനിക്കു തന്ന ആ ‘സ്പെഷ്യൽ ട്രീറ്റ്‌മെന്റ്’. അതിനു മുൻപും ശേഷവും എനിക്ക് ചേച്ചിയുടെ കൈയിൽ നിന്ന് അടി കിട്ടിയിട്ടുണ്ട്, ഒന്നിലേറെ തവണ ആ രംഗങ്ങൾക്ക് സാക്ഷിയാകാനുള്ള അവസരം അവൾക്കും. എങ്കിലും ആ ഡിസംബർ പത്ത് അവൾക്കു നൽകിയ ആഹ്ലാദം മറ്റെന്തിനേക്കാളും മേലെയായിരുന്നു. സംഭവബഹുലമായ ആ ദിവസം കഴിഞ്ഞ് ഒന്നരപ്പതിറ്റാണ്ടു പിന്നിട്ടെങ്കിലും അന്നത്തെ ആ രംഗങ്ങളെപ്പറ്റി - ജട്ടി മാത്രമിട്ടുള്ള എന്റെ നില്പിനെപ്പറ്റിയും ഒന്നു പോലും പിഴയ്ക്കാതെ പതിനാറെണ്ണവും കൃത്യമായി ചന്തിക്കു തന്നെ തന്ന ചേച്ചിയുടെ ചൂൽപ്രയോഗ ചാതുര്യത്തെപ്പറ്റിയും അടി കൊണ്ടു പുളഞ്ഞ എന്റെ കരച്ചിലിനെപ്പറ്റിയുമൊക്കെ - പറഞ്ഞ് ഇപ്പോഴും അവസരം കിട്ടുമ്പോഴൊക്കെ അവൾ എന്നെ കളിയാക്കാറുണ്ട് എന്നു പറഞ്ഞാൽ ഊഹിക്കാമല്ലോ അവൾക്ക് ആ ഓർമകൾ എത്രത്തോളം പ്രിയങ്കരമാണെന്ന്. (എന്തിനധികം, കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിനിടെ പതിനൊന്നു കൊല്ലവും - 2001 മുതൽ 2006 വരെ തുടർച്ചയായി ആറു വർഷം ഉൾപ്പെടെ - ഡിസംബർ പത്താം തീയതി എന്നെത്തേടി അവളുടെ ഫോൺ കോൾ എത്തിയിരുന്നു - അവളുടെ ഭാഷയിൽ ‘സുവർണ സ്മരണകളെ’ വിളിച്ചുണർത്താൻ.)

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.