Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map




ആള്‍മാറാട്ടം

(അഞ്ജുച്ചേച്ചിയുടെ വീട്ടില്‍ വെച്ച് ചേച്ചിയുടെ കൈയില്‍ നിന്ന് കിട്ടിയ ചൂരല്‍ പ്രയോഗത്തെക്കുറിച്ച്‍) ‍


2000 ഒക്ടോബര്‍. ബി. ടെക്. പൂര്‍ത്തിയാക്കിയ ശേഷം ഒന്നുരണ്ട് സോഫ്റ്റ്‌വെയര്‍ കോഴ്സുകള്‍ കൂടി ചെയ്തുകഴിഞ്ഞ് ഞാന്‍ പതിനാറു കൊല്ലമായി അണിഞ്ഞിരുന്ന ‘വിദ്യാര്‍ഥിവേഷം’ അഴിച്ചുവെച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. പുതിയ വേഷം ‘തൊഴിലന്വേഷക’ന്റേതാണ്. വിവിധ വെബ്‌സൈറ്റുകളില്‍ റജിസ്റ്റര്‍ ചെയ്ത് ‘ബയോഡാറ്റ’ ‘അപ്‌ഡേറ്റ്’ ചെയ്തും രണ്ടുമൂന്നു ദിവസം കൂടുമ്പോള്‍ ‘കോള്‍’ വല്ലതും വരുന്നുണ്ടോ എന്നു നോക്കിയുമൊക്കെ ടൌണിലെ ഇന്റര്‍‌നെറ്റ് കഫേ മുതലാളിമാര്‍ക്ക് ലാഭത്തിന്റെ ഒരു പങ്ക് സംഭാവന ചെയ്തുകൊടുത്തുകൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്ന കാലം.

ഒക്ടോബര്‍ 28 ശനിയാഴ്ച. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ പതിവുള്ളതുപോലെ അന്നു രാവിലെ പത്തരമണിയോടെ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു അഞ്ജുച്ചേച്ചി. ചേച്ചി എത്തുന്നതിന് അല്പം മുന്‍പ് അച്ഛനുമായി ഒരു നിസ്സാര പ്രശ്നത്തിന്റെ പേരില്‍ ഒരു ‘വാക്‍പയറ്റ്’ നടത്തി അല്പം ‘മൂഡ് ഓഫ്’ ആയി ഇരിക്കുകയായിരുന്നു ഞാന്‍. കാര്യമെന്താണെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി പറയാതെ ഞാന്‍ ഒഴിഞ്ഞുമാറിയെങ്കിലും അമ്മ പറഞ്ഞ് കാര്യങ്ങളൊക്കെ അറിഞ്ഞ ചേച്ചി എന്റെ ആ ‘പെര്‍ഫോര്‍മന്‍സി’നുള്ള ‘സമ്മാനം’ തരാന്‍ ഒട്ടും മടിച്ചില്ല. സാധനങ്ങള്‍ വാങ്ങാനും പത്രങ്ങള്‍ വായിക്കാനുമൊക്കെയായി പുറത്തു പോയിരിക്കുകയായിരുന്ന അച്ഛന്‍ തിരിച്ചെത്തുന്നതു വരെ കാത്തിരുന്ന ശേഷം വീട്ടിലെ ഹാളില്‍ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും മുന്‍പില്‍ വെച്ചുതന്നെ തന്നു നല്ല ഒന്നാന്തരം അടി ആറെണ്ണം - ചേച്ചിയുടെ (എന്റെയും!) ‘പ്രിയപ്പെട്ട’ ചൂരല്‍ കൊണ്ട്. ആറെണ്ണവും ഒട്ടും തെറ്റാതെ ചന്തിക്കുതന്നെ കിട്ടി - ആദ്യത്തെ രണ്ടെണ്ണം ഇടതു വശത്തും അടുത്ത നാലെണ്ണം ചന്തിക്കു കുറുകെയും. അടുത്ത ഒന്നര മണിക്കൂറോളം എവിടെയും ഇരിക്കാന്‍ പോലും തയ്യാറാകാതെ ഹാളിലും വരാന്തയിലും അങ്ങുമിങ്ങും നടന്ന് കഴിച്ചുകൂട്ടുകയായിരുന്നു ഞാന്‍ - കിട്ടിയ ‘സമ്മാന’ത്തിന്റെ ‘ചൂടു’തന്നെ കാരണം.

പന്ത്രണ്ടു മണിയോടെ ചേച്ചിയെ യാത്രയാക്കിയ ശേഷം ഒരു മണിയോടെ ഊണും പിന്നെ അല്പനേരത്തെ വിശ്രമവുമൊക്കെ കഴിഞ്ഞ് മൂന്നുമണിയോടെ ഞാന്‍ പതിവുപോലെ വീട്ടില്‍ നിന്ന് ഇറങ്ങി. ടൌണിലെത്തി പുതിയ ബസ്‌സ്റ്റാന്‍ഡിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ കയറി. ആദ്യം ‘മെയില്‍ ചെക്കിങ്’. അധികം മെയിലുകളൊന്നും ഇല്ലാതിരുന്നതുകൊണ്ട് ആ പരിപാടി പത്തുപതിനഞ്ചു മിനിറ്റുകൊണ്ട് കഴിഞ്ഞു.പിന്നെ രണ്ടുമൂന്നു വെബ്‌സൈറ്റുകളില്‍ കയറിയിറങ്ങിക്കഴിഞ്ഞപ്പോഴേക്കും ബോറടിച്ചുതുടങ്ങി. ‘ഇനിയെന്ത്’ എന്ന ആലോചനയുമായി നാലഞ്ചു മിനിറ്റ് ഇരുന്നപ്പോഴേക്കും മനസ്സില്‍ ചേച്ചി കടന്നുവന്നു - ഒപ്പം രാവിലെ കിട്ടിയ ‘സമ്മാന’ത്തിന്റെ ഓര്‍മയും. ചേച്ചിയുടെ മനസ്സില്‍ എന്റെ ‘കുരുത്തക്കേടി’നോടുള്ള ദേഷ്യം ഓരോ അടി തന്നപ്പോഴും അല്പാല്പമായി കുറഞ്ഞ് മിക്കവാറും തീര്‍ന്നുകാണുമെന്ന് അറിയാം. എന്നാലും പൂര്‍ണമായി ‘തണുപ്പിക്കാന്‍’ എന്തു വഴിയെന്ന് ഓര്‍ത്തപ്പോഴേക്കും കിട്ടി ഒരുഗ്രന്‍ ‘ഐഡിയ’.

പിന്നെ എല്ലാം ധൃതഗതിയിലായിരുന്നു. കഷ്ടിച്ച് പത്തുമിനിറ്റ് - ‘priyanka_mhn78’ എന്ന ഒരു മെയില്‍ ഐഡി തയ്യാര്‍ - ചേച്ചിക്ക് അനിയന്റെ വക ‘സമ്മാനം’ - ചേച്ചിയുടെ പേരില്‍ ആദ്യത്തെ ഇ-മെയില്‍ ഐഡി. ഇനി ഐഡിയും പാസ്‌വേഡും ഒരു കടലാസില്‍ എഴുതി, വേണമെങ്കില്‍ ഒരു കവറില്‍ ഇട്ട് ചേച്ചിയ്ക്ക് കൊടുത്താല്‍ മാത്രം മതി - ഇരുപതാം പിറന്നാളിന് സമ്മാനിച്ച വാച്ചിനു ശേഷം ചേച്ചിയ്ക്ക് അനിയന്‍ നല്‍കുന്ന ആദ്യത്തെ ‘സര്‍പ്രൈസ് ഗിഫ്റ്റ്’.

പോക്കറ്റില്‍ നിന്ന് ഒരു ചെറിയ കടലാസ് എടുത്ത് അതില്‍ ഐഡി എഴുതാന്‍ തുടങ്ങിയപ്പോഴാണ് മറ്റൊരു ആലോചന മനസ്സില്‍ ഉടലെടുത്തത് - ഒരു ‘വികൃതി ചിന്ത’: ‘ഏതായാലും ഐഡി ഉണ്ടാക്കി, എന്നാല്‍പ്പിന്നെ അതൊന്ന് ‘ടെസ്റ്റ്’ ചെയ്താലെന്താ?’ കൂടുതല്‍ ആലോചിക്കാനൊന്നും നിന്നില്ല. നേരെ ‘compse mode’-ലേക്കു കടന്നു. അപ്പോഴാണ് ഓര്‍ത്തത് - ‘ഏതു മെയില്‍ ഐഡിയിലേക്ക് അയയ്ക്കും’? എന്റെ തന്നെ ഐഡിയിലേക്ക് അയക്കുക എന്ന ഏറ്റവും ലളിതമായ ‘option’ ഉണ്ടെങ്കിലും അതില്‍ ഒരു രസമില്ലല്ലോ...

മൂന്നുനാലു മിനിറ്റ് ആലോചിച്ചപ്പോഴേക്കും കിട്ടി അടുത്ത (വികൃതി!) ‘ഐഡിയ’ - രബിന. ടെലികോം ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന രാഘവേട്ടന്റെ മകള്‍. ഞങ്ങളുടെ ബന്ധുവും ചേച്ചിയുടെ ക്ലാസ്‌മേറ്റുമാണ്. അവളെ ഓര്‍മ വന്നപ്പോഴേ തീരുമാനിച്ചു, ചേച്ചിക്കു മാത്രമല്ല, അവള്‍ക്കും ഇരിക്കട്ടെ ഒരു ‘സര്‍പ്രൈസ്’. പിന്നെ സമയം കളഞ്ഞില്ല, ചേച്ചിയുടെ ആദ്യ ഇ-മെയില്‍ - 'I just created my first mail ID...' എന്നു തുടങ്ങി ഏതാനും വരികള്‍ മാത്രം. മെയില്‍ അയച്ചത് ഞാനാണെന്നറിയാതെ രബിന അതിനു മറുപടി അയച്ചാല്‍ അതും ചേച്ചിക്ക് മറ്റൊരു ‘സര്‍പ്രൈസ്’ ആകുമല്ലോ - അതായിരുന്നു എന്റെ ചിന്ത. അഞ്ചുമിനിറ്റു കൊണ്ട് പൂര്‍ത്തിയാക്കി മെയില്‍ അയച്ച ശേഷം നേരത്തെ എടുത്തുവെച്ചിരുന്ന കടലാസില്‍ ഐഡിയും പാസ്‌വേഡും എഴുതി പോക്കറ്റിലിട്ടു. പിന്നെ ‘sign out’ ചെയ്ത് ഇറങ്ങി - ഇനി നേരെ ചേച്ചിയുടെ വീട്ടിലേക്ക്.

നാലര മണിയോടെ ചേച്ചിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ചേച്ചിയും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരാന്തയില്‍ നിന്ന് കയറിച്ചെല്ലുന്ന ഹാളില്‍ ടി വി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു രണ്ടുപേരും. കുറച്ചുനേരം അവരോടൊപ്പം ‘കൊച്ചുവര്‍ത്തമാനം’ പറയാന്‍ ഞാനും കൂടി. പറയുന്ന കൂട്ടത്തില്‍ അന്നു രാവിലെ ചേച്ചി എനിക്കു തന്ന ‘സമ്മാന’ത്തിന്റെ കാര്യവും പറഞ്ഞു. ‘നല്ല ‘സമ്മാന’മായിരുന്നു, വേദന ഇപ്പോഴും മാറിയിട്ടില്ല’ എന്നു പറഞ്ഞ ശേഷം ഞാന്‍ ‘കാര്യത്തിലേക്കു‘ കടന്നു. ‘ഏതായാലും ഏച്ചി അവിടെ വരെ വന്ന് എനിക്ക് ‘സമ്മാനം’ തന്നതല്ലേ... അതിനു പകരം ഏച്ചിക്ക് എന്റെ വകയും ഒരു സമ്മാനം തരാം’ എന്നു പറഞ്ഞ് പോക്കറ്റില്‍ മടക്കി വെച്ചിരുന്ന കടലാസെടുത്ത് ചേച്ചിയുടെ കൈയില്‍ കൊടുത്തു. മടക്കു നിവര്‍ത്തി ഒന്നു നോക്കിയ ശേഷം ചേച്ചി എന്റെ മുഖത്തേക്കു നോക്കി. ‘ചേച്ചിക്ക് അനിയന്റെ വക ഒരു മെയില്‍ ഐഡി, അല്ലേ? താങ്ക്സ്... ഇത് വെറുതെ ഉണ്ടാക്കിയതേയുള്ളോ അതോ ‘ടെസ്റ്റ്’ ചെയ്യാന്‍ ആര്‍ക്കെങ്കിലും മെയില്‍ അയച്ചുനോക്കിയോ?’ ‘ഏയ്... ഇല്ല...’ (അങ്ങനെ പറയാനാണ് തോന്നിയത് - അല്ലെങ്കില്‍ രണ്ടാമത്തെ ‘സര്‍പ്രൈസ്’ നഷ്ടമാകില്ലേ?) ‘ങും... ശരി...’ ചേച്ചി ‘മനസ്സിലായി‘ എന്ന മട്ടില്‍ ഒന്നു തല കുലുക്കി. പിന്നെ എഴുന്നേറ്റ് ‘ഞാന്‍ ഇപ്പോള്‍ വരാം’ എന്നുപറഞ്ഞ് ചേച്ചിയുടെ മുറിയിലേക്കു നടന്നു. കഷ്ടിച്ച് ഒരു മിനിറ്റിനകം തിരിച്ചുവരികയും ചെയ്തു.

പുറത്തേക്ക് ഇറങ്ങുന്നതിനിടയില്‍ ചേച്ചിയുടെ കാല്‍ എന്റെ കാലില്‍ ഒന്നു തട്ടി. (ഹാളിലെ സോഫയിലാണ് ഞാന്‍ ഇരുന്നിരുന്നത്, കാല്‍ അല്പം നീട്ടി വെച്ചിരുന്നു.) ചേച്ചി എന്റെ മുഖത്തേക്കൊന്നു നോക്കി. ‘മോന്‍ ഒന്ന് എണീറ്റേ...’ ആ ‘മോന്‍’ വിളി കേട്ടപ്പോഴേ എനിക്കു തോന്നി, എന്തോ പന്തികേടുണ്ടല്ലോ എന്ന്. (സാധാരണ ചേച്ചി അങ്ങനെ വിളിക്കുന്നത് അടി തരേണ്ടിവരുന്ന സമയത്താണ്...!) ‘ഏയ്... പ്രശ്നമൊന്നുമുണ്ടാവില്ല... നടക്കുന്ന വഴിയില്‍ കാല്‍ നീട്ടി വെച്ച് ഇരുന്നതുകൊണ്ടാവും... ഏതായാലും ചേച്ചി പറഞ്ഞതല്ലേ... അനുസരിച്ചേക്കാം...’ ഞാന്‍ എഴുന്നേറ്റു. അപ്പോഴേക്കും ചേച്ചിയുടെ അടുത്ത ‘ഓര്‍ഡര്‍’ വന്നു: ‘ഇങ്ങോട്ടു വാ...’ ചേച്ചിയുടെ മുറിയുടെ വാതിലിനടുത്തു നിന്ന് മാറി ഹാളിലെ മേശയുടെ അടുത്ത് അമ്മ ഇരുന്ന കസേരയുടെ അടുത്തേക്ക് ചെന്നു ഞാന്‍ - ‘എന്താണാവോ ചേച്ചിയുടെ പ്ലാന്‍’ എന്ന് ആലോചിച്ചുകൊണ്ട്.

ചേച്ചി അടുത്തേക്കു വന്ന് എന്റെ മുന്‍പിലെത്തി നിന്നു. ‘എന്താ ഏച്ചീ...?’ ഒരു നിമിഷം - ഇടതു ചന്തിയില്‍ ഒരു ‘ഷോക്ക്‍’ ഏറ്റതുപോലെ തോന്നി. ജീവിതത്തില്‍ ആദ്യമായി മറ്റൊരു വീട്ടില്‍ വെച്ച് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ അടി ശരിക്കും ഒരു ‘ഷോക്ക്’ ആയില്ലെങ്കില്ലല്ലേ അത്ഭുതമുള്ളൂ. തൊട്ടുപിന്നാലെ രണ്ടു ‘മിന്നല്‍പ്പിണറുകള്‍’ കൂടി, കഷ്ടിച്ച് അരയിഞ്ചു മാത്രം അകലത്തില്‍. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലാത്തതു കൊണ്ടും രാവിലെ കിട്ടിയതിന്റെ വേദന മാറിയിട്ടില്ലാതിരുന്നതുകൊണ്ടും ഒരു നിമിഷം ഒന്നു പുളഞ്ഞുപോയി. ചേച്ചിയുടെ കൈയിലിരുന്ന ചൂരല്‍ കണ്ടത് പിന്നീടായിരുന്നു. അപ്പോഴേക്കും വന്നു ചേച്ചിയുടെ വാക്കുകള്‍: ‘ഇപ്പോള്‍ ഒന്ന് ഓര്‍ത്തു നോക്കിക്കേ... ആര്‍ക്കെങ്കിലും മെയില്‍ അയച്ചോ എന്ന്...’ ചോദ്യം കേട്ടതും ഞാന്‍ ‘നല്ല കുട്ടി’യായി: ‘രബിനയ്ക്ക് ഒരു ‘ടെസ്റ്റ് മെയില്‍’ അയച്ചിരുന്നു...’ ‘ങും... അപ്പോള്‍ ഈ കിട്ടിയത് എന്തിനാണെന്ന് മനസ്സിലായല്ലോ...?’ ‘ങും...’ ‘എന്റെ പേരില്‍ മെയില്‍ ഐഡി ഉണ്ടാക്കാന്‍ ആരാ പറഞ്ഞത്? ഞാന്‍ പറഞ്ഞിരുന്നോ നിന്നോട് ഐഡി ഉണ്ടാക്കി തരാന്‍?’ ‘ഇല്ല...’ സംസാരം ചേച്ചിയുമായിട്ടായിരുന്നെങ്കിലും എന്റെ നോട്ടം ചേച്ചിയുടെ അമ്മയുടെ മുഖത്തേക്കായിരുന്നു - ഒരു ‘രക്ഷക’യെ പ്രതീക്ഷിച്ചല്ല, മകളുടെ ‘പ്രകടന’ത്തെ അമ്മ എങ്ങനെ കാണുന്നു എന്നറിയാന്‍. ആ മുഖത്ത് അമ്പരപ്പ് വ്യക്തമായിരുന്നു - മകള്‍ അവളുടെ അനിയന് മുന്‍പ് പലപ്പോഴായി നല്‍കിയിട്ടുള്ള ‘സമ്മാന’ങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നതു കൊണ്ട് ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നെങ്കിലും ആ കാഴ്ച നേരില്‍ കാണുന്നതിന്റെ ‘ഇഫക്റ്റ്’ ഒന്നു വേറെതന്നെയാണല്ലോ. കൂടുതല്‍ ആലോചിക്കാനാവും മുന്‍പ് ചേച്ചിയുടെ അടുത്ത ചോദ്യം വന്നു: ‘അങ്ങനെ മറ്റൊരാളുടെ പേരില്‍ അയാളുടെ സമ്മതമില്ലാതെ ഐ ഡി ഉണ്ടാക്കുന്നതും മെയില്‍ അയക്കുന്നതും തെറ്റല്ലേ?’ ‘അതെ...’ ‘ങാ... അപ്പോള്‍ ഇനി തരാന്‍ പോകുന്നത് അതിനാണ്...’ ചേച്ചി ഇടതുകൈ നീട്ടി എന്റെ പാന്റ്സിന്റെ ഇടത്തേ പോക്കറ്റിനു താഴെയായി പിടിച്ച് അല്പമൊന്നു വലിച്ച് ചേര്‍ത്തുപിടിച്ചു. ചേച്ചിയുടെ ‘മനസ്സു വായിച്ചെ’ന്നപോലെ ഞാന്‍ വലതുവശത്തേക്ക് അല്പമൊന്നു തിരിഞ്ഞുനിന്നു - ചേച്ചിയ്ക്ക് കുറച്ചുകൂടി സൌകര്യപ്രദമായ ‘പൊസിഷന്‍’. ചൂരല്‍ വീണ്ടും ഉയര്‍ന്നുതാണു - ഒന്ന്... രണ്ട്... മൂന്ന്‍... ഒന്നിനൊന്നു മികച്ച മൂന്നു പ്രഹരങ്ങള്‍, ചന്തിക്കു കുറുകെ, ഏതാണ്ട് ഒരേ സ്ഥാനത്തു തന്നെ. ചേച്ചിയുടെ രാവിലത്തെ ‘സ്നേഹപ്രകടനം’ സമ്മാനിച്ചിരുന്ന പാടുകള്‍ക്കു മുകളില്‍ വീണ്ടും ചൂരലിന്റെ ‘ചുംബനങ്ങള്‍’ ഏറ്റപ്പോള്‍ വേദന കടിച്ചമര്‍ത്താന്‍ തെല്ലൊന്നുമല്ല പാടുപെടേണ്ടിവന്നത്.

‘അഞ്ജൂ... നിര്‍ത്ത്... എന്താ ഇത്... ഇങ്ങനെ അടിക്കാന്‍ മാത്രം വിജി ഒന്നും...’ അമ്മയുടെ ഇടപെടല്‍. ‘ഒന്നും ഇല്ലേ...? അല്ലെങ്കിലും മമ്മിയ്ക്ക് ഇവന്‍ ഈ ചെയ്തുകൂട്ടുന്നതൊന്നും ഒട്ടും ഗൌരവമുള്ള കാര്യമല്ലല്ലോ... മമ്മിയുടെ പുന്നാര മോനല്ലേ...’ ‘ഗൌരവമുള്ള കാര്യം തന്നെ, സമ്മതിച്ചു... എന്നാലും വെറുതെ ഒരു മെയില്‍ അയച്ചെന്നു വെച്ച് ഇത്രയും അടിയൊക്കെ വേണോ... മോശമായി ഒന്നും...’ ‘ങാ... അങ്ങനെ വല്ലതും ചെയ്തിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ആയിരിക്കില്ല എന്റെ response... പക്ഷേ ഈ ചെയ്തതിന്റെ ഗൌരവം തന്നെ ഇവനു ശരിക്കു മനസ്സിലായിട്ടില്ല... അതും പോരാഞ്ഞ് രാവിലെ കിട്ടിയതിന്റെ ചൂട് മാറും മുന്‍പ് വീണ്ടും കുരുത്തക്കേട് ഒപ്പിച്ചതല്ലേ...? അതിനു വേണ്ടത് കൊടുക്കാതെ വിട്ടാല്‍ ശരിയാവില്ല...’ ചേച്ചി വീണ്ടും എന്റെ നേരെ തിരിഞ്ഞു. ഇടതു ചന്തി പൊള്ളിച്ചു കൊണ്ട് കനത്ത ഒരടി. തൊട്ടുപിന്നാലെ ചന്തിക്കു കുറുകെ അതേ ശക്തിയില്‍ രണ്ടെണ്ണം കൂടി. എന്റെ മുഖഭാവം കണ്ടിട്ടാവാം, അമ്മ വീണ്ടും ഇടപെട്ടു: ‘മതി... നിര്‍ത്ത്... അവന്‍ ചെയ്ത തെറ്റ് എത്ര വലുതാണെന്നു പറഞ്ഞാലും അതിനു വേണ്ടതിലധികമായി...’ ചേച്ചിയുടെ കൈയില്‍ പിടിച്ചുകൊണ്ടാണ് അമ്മ അതു പറഞ്ഞത്. ‘ങും... മമ്മി ഇങ്ങനെ വീണ്ടും വീണ്ടും request ചെയ്തതു കൊണ്ടും ഈ ചൂരല്‍ മമ്മിയുടേതായതു കൊണ്ടും തല്‍ക്കാലം നിര്‍ത്തുകയാ...’ ചേച്ചി വീണ്ടും എന്റെ മുഖത്തേക്കു നോക്കി. ‘ഇനി എന്നെങ്കിലും ഇതുപോലെ ചെയ്തെന്ന് അറിഞ്ഞാല്‍ ഇതുപോലൊന്നും ആയിരിക്കില്ല, അറിയാമല്ലോ എന്നെ?‘ ‘അത് ഏച്ചി പറഞ്ഞില്ലെങ്കിലും എനിക്കറിയാം...’ ‘ങാ... ഇനി എപ്പോഴെങ്കിലും ഇങ്ങനെ എന്തെങ്കിലും ചെയ്യാന്‍ തോന്നുമ്പോള്‍ ഈ കിട്ടിയത് ഓര്‍മയുണ്ടാവണം... അതിനു വേണ്ടി...’ പറഞ്ഞു മുഴുമിപ്പിക്കും മുന്‍പ് ചേച്ചി വീണ്ടും ചൂരല്‍ ഓങ്ങി - തുടകള്‍ക്കു കുറുകേ മുകള്‍ ഭാഗത്തായി ഒരടി കൂടി തന്ന ശേഷമാണ് ബാക്കി പറഞ്ഞത്: ‘... ഇതു കൂടി ഇരിക്കട്ടെ... ഇപ്പോഴത്തേക്ക് ഇതുമതി...’ ചേച്ചി ചൂരല്‍ മേശപ്പുറത്തിട്ടു.

അനിയന്‍ തന്ന ‘സര്‍പ്രൈസ് ഗിഫ്റ്റി’നു പകരമായി അവനുള്ള ‘സ്പെഷ്യല്‍ സര്‍പ്രൈസ് ഗിഫ്റ്റ്’ കൊടുത്ത ശേഷം ചേച്ചി അമ്മയുടെ മുന്‍പില്‍ സോഫയില്‍ ഇരുന്നു. എന്നിട്ട് കൈ നീട്ടി എന്റെ കൈയില്‍ പിടിച്ചു. ‘നിന്നതു മതി... വാ... ഇവിടെ ഇരിക്ക്...’ ‘ഫ്രീ‘ ആയി ഇരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരിക്കില്ല അനിയനെന്ന് അറിയാമായിരുന്നിട്ടും തികച്ചും സ്വാഭാവികമായ ആ പതിവു സ്നേഹപ്രകടനത്തിനു മുന്‍പില്‍ ഞാന്‍ വഴങ്ങി. ഇടതുകൈ സോഫയുടെ വക്കില്‍ അമര്‍ത്തി ‘ഇരുന്നെന്നു വരുത്തി’ - ഒരു ‘സാങ്കല്പിക കസേര’യിലെന്ന പോലെ. അപ്പോഴും എന്റെ നോട്ടം അമ്മയുടെ മുഖത്തേക്കായിരുന്നു. മകളുടെ ‘പെര്‍ഫോമന്‍സ്’ നേരിട്ടു കാണേണ്ടി വന്നതിന്റെ വിഷമം പ്രകടമായിരുന്നു. ‘മോനേ... നിനക്ക്...’ ‘ഏച്ചി ചെയ്തതൊന്നും കണ്ട് അമ്മ പേടിക്കണ്ട... ഇത് ഞങ്ങള്‍ ഏച്ചീന്റേം അനിയന്റേം പതിവു പരിപാടിയാ... മൂന്നുനാലു മാസം കൂടുമ്പോള്‍ ഏച്ചിയ്ക്കു തോന്നും, നന്നായൊന്ന് ‘എക്സര്‍സൈസ്’ ചെയ്യണമെന്ന്. ഏച്ചിയ്ക്ക് ഏറ്റവും എളുപ്പവും ഇഷ്ടമുള്ളതുമായ എക്സര്‍സൈസ് ചൂരലു കൊണ്ട് അനിയന്റെ ചന്തിയിലെ തൊലി പൊളിക്കുന്നതാ... എനിക്കാണെങ്കില്‍ ഒരു മൂന്നു മാസത്തിലൊരിക്കലെങ്കിലും ഏച്ചീടെ ചൂരലിന്റെ ‘മധുരം നുണഞ്ഞി’ല്ലെങ്കില്‍ ’ഉറക്കം വരില്ല’... അപ്പോള്‍ ഇതുപോലെ എന്തെങ്കിലുമൊക്കെ ഒപ്പിക്കും. ഏച്ചി സന്തോഷത്തോടെ, നല്ല സ്നേഹത്തോടെ അതിനുള്ള ‘സമ്മാനം’ തരികയും ചെയ്യും. ഏച്ചീന്റെ എക്സർസൈസും നടക്കും, കിട്ടേണ്ടത് കിട്ടിയാല്‍ എനിക്കും സന്തോഷം... പിന്നെ അമ്മയ്ക്കു മാത്രമെന്തിനാ ഈ സങ്കടം...?’

എന്റെ അപ്രതീക്ഷിതമായ പ്രതികരണം കേട്ട അമ്മയുടെ അമ്പരപ്പ് വകവെക്കാതെ, ഒന്നും സംഭവിക്കാത്തതുപോലെ ചേച്ചിയും അനിയനും ‘കൊച്ചുവര്‍ത്തമാനം’ തുടരുകയായി. ചേച്ചിയുടെ ആ അഭൂതപൂര്‍വമായ ‘സ്നേഹസമ്മാന’ത്തിനു പിന്നിലെ രഹസ്യം വെളിവായത് അപ്പോഴാണ്. ഞാന്‍ ചേച്ചിക്കുവേണ്ടി ഉണ്ടാക്കിയ മെയില്‍ ഐ ഡി ഉപയോഗിച്ച് അയച്ച മെയില്‍ പത്തു മിനിറ്റിനകം വീട്ടിലിരുന്ന് ‘ലോഗ് ഇന്‍’ ചെയ്ത രബിന കണ്ടിരുന്നു എന്നും കൂട്ടുകാരിയുടെ ആദ്യ മെയില്‍ കണ്ട സന്തോഷത്തില്‍ അവള്‍ അപ്പോള്‍ത്തന്നെ ആ കൂട്ടുകാരിയെ (ചേച്ചിയെ) വിളിച്ച് സംസാരിച്ചിരുന്നു എന്നും ഞാന്‍ അറിഞ്ഞത് അപ്പോഴായിരുന്നു. താനറിയാതെ തന്റെ പേരില്‍ ഒരു മെയില്‍ ഐ ഡി ‘ഉണ്ടായി’ എന്നും അതുപയോഗിച്ച് തന്റെ പേരില്‍ കൂട്ടുകാരിയ്ക്ക് മെയില്‍ അയച്ചു എന്നുമൊക്കെ അറിഞ്ഞപ്പോള്‍ ചേച്ചി ഒരു ‘ആള്‍മാറാട്ടം’ സംശയിച്ചിരുന്നു എന്നും അതിനു പിന്നില്‍ ഞാനാണെന്ന് മനസ്സിലായ നിമിഷം തന്നെ അതിന് തരേണ്ട ശിക്ഷ തീരുമാനിച്ച ചേച്ചി, അമ്മ മുന്‍പ് തന്നെ ശിക്ഷിക്കാന്‍ ഉപയോഗിക്കാറുണ്ടായിരുന്നതും കുറച്ചുകാലമായി ‘ഉപേക്ഷിക്കപ്പെട്ട’ നിലയില്‍ മുറിയിലെ അലമാരയ്ക്കു മുകളില്‍ കിടന്നിരുന്നതുമായ ചൂരല്‍ എടുക്കാന്‍ വേണ്ടി മാത്രമായിരുന്നു മുറിയിലേക്കു പോയത് എന്നുമൊക്കെ പറഞ്ഞുതന്നത് ചേച്ചി തന്നെയായിരുന്നു. ആ ചൂരലിനെപ്പറ്റി പറഞ്ഞ കൂട്ടത്തില്‍ ചേച്ചിയ്ക്ക് അമ്മയുടെ കൈയില്‍ നിന്ന് കിട്ടിയിട്ടുണ്ടായിരുന്ന ഏതാനും ചില ശിക്ഷകളെപ്പറ്റി കൂടി പറഞ്ഞ് ‘ചരിത്രം’ പൂര്‍ത്തിയാക്കാന്‍ ചേച്ചി മറന്നില്ല.

കാര്യമായി സംസാരിക്കാനൊന്നും ഇല്ലാഞ്ഞിട്ടും ഒരു മണിക്കൂറോളം ചേച്ചിയുടെ വീട്ടില്‍ ചെലവഴിച്ച ശേഷം ആറുമണിയോടെയാണ് ഞാന്‍ മടക്കയാത്രയ്ക്കൊരുങ്ങിയത്. കാരണം മറ്റൊന്നുമല്ല, കിട്ടിയ ‘സമ്മാന’ത്തിന്റെ ‘ചൂട്’ കുറച്ചെങ്കിലും ഒന്നു തണുത്തിട്ടു മതിയെന്നു വെച്ചതാണ്. (അല്ലെങ്കില്‍ ചേച്ചിയുടെ വീട്ടില്‍ നിന്ന് ടൌണിലേക്കും അവിടെ നിന്ന് പിണറായിയിലെ സ്വന്തം വീട്ടിലേക്കും ബസ്സിലുള്ള യാത്ര അല്പം പ്രയാസമാകും! സീറ്റില്‍ ഇരിക്കാന്‍ പറ്റില്ലെന്ന് ഉറപ്പ്. നില്‍ക്കുകയാണെങ്കിലോ, വൈകുന്നേരത്തെ തിരക്കില്‍ ഒരു ‘പരുവ’മാകും.) മാത്രമല്ല, ചേച്ചിയുടെ ‘പ്രകടനം’ കണ്ട് അമ്മയുടെ മനസ്സിലുണ്ടായിരിക്കാവുന്ന ആശങ്കകള്‍ അത്രയും സമയം കൊണ്ട് അകറ്റുകയുമാവാം. (ആ ഉദ്ദേശ്യം അല്പം ബുദ്ധിമുട്ടിയാണെങ്കിലും സാധിച്ചെടുക്കുക തന്നെ ചെയ്തു. കൂട്ടത്തില്‍ അത്രയും നല്ലൊരു ചൂരല്‍ മകള്‍ക്കുവേണ്ടി കണ്ടെത്തിയ അമ്മയെ അല്പം തമാശയായി അഭിനന്ദിക്കുകയും ചെയ്തു ഞാന്‍.)

ആറേമുക്കാലോടെ വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് മറ്റൊരു 'സര്‍പ്രൈസാ'യിരുന്നു. വരാന്തയിലേക്കു കയറിയപ്പോഴേ വന്നു, വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്ന അമ്മയുടെ ചോദ്യം - 'രാവിലെ ഇവിടുന്ന് കിട്ടിയത് പോരാഞ്ഞിട്ടാണോ അങ്ങോട്ടു ചെന്നു പിന്നെയും മേടിച്ചത്?' ‘അങ്ങോട്ടു ചെന്നു മേടിച്ചെന്നോ...? ആര് എന്തു മേടിച്ച കാര്യമാ ഈ പറയുന്നത്...?’ ‘വേണ്ട, ഉരുളണ്ട... അഞ്ജു നിനക്കു തന്ന ‘സമ്മാന’ത്തിന്റെ കാര്യമൊക്കെ ഞങ്ങള്‍ അറിഞ്ഞു...’ ‘ആരാ പറഞ്ഞത്... ഏച്ചിയോ അമ്മയോ...?’ ‘അവള്‍ തന്നെ, അല്ലാതാരാ...?’ ‘അതെപ്പോ...?’ ‘നീ അവിടെയാ ഉള്ളതെന്നും വരാന്‍ ലേറ്റാകുമെന്നുമൊക്കെ വിളിച്ചു പറഞ്ഞിരുന്നില്ലേ...? ഫോണ്‍ വെക്കുന്നതിനു മുന്‍പ് അവള്‍ ഒരു കാര്യം കൂടി പറഞ്ഞു... ‘അമ്മേ... ഞാനവന് ചെറിയൊരു ‘സമ്മാനം’ കൊടുത്തിട്ടുണ്ട്’ എന്ന്... അതു കേട്ടപ്പോഴേ എനിക്കു മനസ്സിലായി, നീ എന്തോ ഒപ്പിച്ചിട്ടുണ്ടെന്ന്... അപ്പോള്‍ത്തന്നെ വിളിച്ച് എന്താ കാര്യമെന്ന് ചോദിക്കാന്‍ തോന്നിയതാ... പിന്നെ തോന്നി, നീ അവിടെ ഉള്ളപ്പോള്‍ ചോദിച്ചാല്‍ ശരിയാകില്ലെന്ന്... ആറുമണി കഴിഞ്ഞ് ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ ഡീറ്റെയിലായി പറഞ്ഞുതന്നു എല്ലാം...‘ ‘ങും...’ ‘കിട്ടിയ ‘സമ്മാനം’ എങ്ങനെയുണ്ടായിരുന്നെന്ന് ചോദിക്കുന്നില്ല... അഞ്ജുവല്ലേ തന്നത്... ഒട്ടും മോശമാകില്ലെന്ന് ഉറപ്പല്ലേ...’ ‘അക്കാര്യത്തില്‍ സംശയം വേണ്ട. രാവിലെ ഇവിടുന്ന് കിട്ടിയത് ‘സ്റ്റാര്‍ട്ടറാ’ണെങ്കില്‍ ഏച്ചീടെ വീട്ടിലേത് ‘മെയിന്‍ കോഴ്സ് ഡിന്നര്‍’ ആണെന്നു പറഞ്ഞാല്‍ പോരേ...?’ സംഭാഷണം കൂടുതല്‍ നീട്ടിക്കൊണ്ടുപോകാതെ ഞാന്‍ മുറിയിലേക്കു നടന്നു.

ഡ്രസ് മാറ്റി ലുങ്കിയെടുത്ത് ഉടുത്ത് മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും ഷൈനി മുന്‍പിലെത്തി. ‘എന്താ ഏട്ടാ... പിന്നേം ‘സമ്മാനം’ മേടിച്ചു, അല്ലേ?’ ‘ങും... അത് കാണാന്‍ പറ്റാത്തതിന്റെ സങ്കടമുണ്ട് നിനക്ക്, അല്ലേ?’ ‘ഇല്ലാതെ പിന്നെ...? ഏട്ടന് ഈ വീട്ടില്‍ വെച്ചല്ലാതെ അടി കിട്ടുന്നത് കാണാനുള്ള ‘ഗോള്‍ഡന്‍ ചാന്‍സ്‘ അല്ലേ മിസ്സായത്... എന്നാലും സാരമില്ല. ഏട്ടന്‍ പറഞ്ഞുതന്നാല്‍ മതി, ഞാന്‍ 'imagine' ചെയ്തോളാം... എത്രയെണ്ണം കിട്ടി?’ ‘പത്ത്... നിന്റെ അടുത്ത ചോദ്യം എന്തായിരിക്കുമെന്ന് എനിക്കറിയാം, ചോദിക്കണ്ട. ഒന്‍പതെണ്ണം ചന്തിക്കു തന്നെയാ കിട്ടിയത്...’ ‘ശ്ശോ...! ഒരു ഡസന്‍ തികയ്ക്കാമായിരുന്നു ചേച്ചിയ്ക്ക്...! രാവിലെ അര ഡസന്‍, വൈകീട്ട് ഒരു ഡസന്‍ തികച്ചും... അതാ അതിന്റെയൊരു ശരി...!’ ‘നീ ഒരു ദിവസം എന്റെ കൈയീന്ന് മേടിക്കും, ഒന്നല്ല, രണ്ടു ഡസന്‍...!’ ഞാന്‍ അവളെ അടിക്കാനെന്നോണം ഒന്നു കൈയോങ്ങി. ‘ആറും ഒന്‍പതും പതിനഞ്ച്... ആഹാ...! ഏട്ടന്റെ ചന്തി ഒരു പരുവമായിട്ടുണ്ടാകുമല്ലോ ഇന്ന്...!’ ‘അതു ഞാന്‍ സഹിച്ചോളാം... നിനക്ക് അതിന്റെ ഷെയറ് വേണ്ടെങ്കില്‍ പോ...’ ഞാന്‍ അവളുടെ ചെവി പിടിച്ചൊന്നു ചെറുതായി തിരുമ്മി. ‘അമ്മേ... ദേ ഈ ഏട്ടന്‍ എന്നെ തല്ലാന്‍ വരുന്നു... ഏച്ചീ‍ന്റെ കൈയീന്ന് കിട്ടിയതിന്റെ ദേഷ്യം തീര്‍ക്കാനാ...’ അവള്‍ താഴേക്ക് ഓടി.

********

ഒരു വ്യാഴവട്ടത്തിലേറെ കടന്നുപോയെങ്കിലും ചേച്ചിയുടെ അന്നത്തെ ആ ‘സര്‍പ്രൈസ് ഗിഫ്റ്റ്’ ഇന്നും ഇടയ്ക്കെങ്കിലും ഞങ്ങള്‍ക്കിടയില്‍ സംസാരവിഷയമാകാറുണ്ട്. ആദ്യം നാലഞ്ചു കൊല്ലത്തോളം ചേച്ചി ആ മെയില്‍ ഐഡി ഉപയോഗിച്ച് എനിക്ക് ചിലപ്പോഴൊക്കെ മെയിലുകള്‍ അയക്കാറുണ്ടായിരുന്നു. ആ മെയിലുകള്‍ കാണുമ്പോള്‍ ചിലപ്പോഴൊക്കെ അറിയാതെ ചന്തി തടവിപ്പോകുന്നു എന്ന് ഞാന്‍ പാതി തമാശയായും പാതി കാര്യമായും ‘പരാതി’ പറഞ്ഞതിനു ശേഷമാണ് ചേച്ചി ആ ഐ ഡി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എനിക്ക് ചേച്ചിയുടെ വക ‘സ്പെഷ്യല്‍ സര്‍പ്രൈസ്’ സമ്മാനിച്ച ആ മെയില്‍ ഐ ഡിയും അതില്‍ നിന്നുള്ള മെയിലുകളും ‘ഡിലീറ്റ്’ ആയിട്ട് വര്‍ഷങ്ങളായെങ്കിലും ആ ഓര്‍മകള്‍ ഞങ്ങളുടെ മനസ്സില്‍ നിന്ന് ‘ഡിലീറ്റ്’ ആയിട്ടില്ല, ആകുകയുമില്ലെന്ന് ഇപ്പോഴും ഉറപ്പിച്ചു പറയാനാവും.

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.