Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



ടി പി വധം: ഗൂഢാലോചനയിൽ ‘മനോരമ’ ലേഖകരും കിര്‍മാണിയും


ടി പി വധം: ആദ്യഘട്ട ഗൂഢാലോചനയുടെ തലേന്ന് ‘മനോരമ’ ലേഖകരും കിര്‍മാണിയും ഒരേ സ്ഥലത്ത്

ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ കണ്ണൂരില്‍ ഗൂഢാലോചന നടന്നതിന്റെ തലേന്ന് സംസ്ഥാനത്തെ പ്രമുഖ മാധ്യമസ്ഥാപനമായ ‘മലയാളമനോരമ’യുടെ പ്രമുഖ ലേഖകരും കൊലയാളി സംഘത്തിലെ അംഗമായ കിര്‍മാണി മനോജും ഒരേ സ്ഥലത്ത്. സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് പാര്‍ട്ടിയുടെ കേന്ദ്ര - സംസ്ഥാനനേതാക്കള്‍ കോഴിക്കോട്ട് ഉണ്ടായിരുന്നപ്പോഴാണ് പാര്‍ട്ടിയോട് ആദ്യകാലം മുതല്‍ക്കേ യാതൊരു ആഭിമുഖ്യവും പുലര്‍ത്താത്ത പത്രമായ മനോരമയുടെ പ്രമുഖ ലേഖകരും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി തന്നെ പലവട്ടം പ്രഖ്യാപിച്ചിട്ടുള്ള കൊലയാളി സംഘാംഗവും ഇതേ മേഖലയില്‍ എത്തിയതായി ഫോണ്‍ രേഖകള്‍ തെളിയിക്കുന്നത്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രഖ്യാപിത സി പി എം വിരുദ്ധ മാധ്യമസ്ഥാപനത്തിന്റെ പ്രവര്‍ത്തകരും മാഹി പന്തക്കല്‍ സ്വദേശിയായ കിര്‍മാണിയും എന്തിനു കോഴിക്കോട്ടെത്തിയെന്ന ചോദ്യത്തിന് ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘം ഉത്തരം കണ്ടെത്തേണ്ടിവരും.

....

പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടുചെയ്യാനെന്ന പേരിലാണത്രെ പത്രപ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള സൌകര്യങ്ങളും സ്വാതന്ത്ര്യവും ഉപയോഗിച്ച് ഇവര്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന ടാഗോര്‍ ഹാള്‍ ഉള്‍പ്പെടുന്നതും കോഴിക്കോട് സൌത്ത് ബീച്ച്, ബീച്ച് ആശുപത്രി എന്നീ ടവറുകള്‍ക്കു കീഴില്‍ വരുന്നതുമായ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നത്. ഈ സമയങ്ങളില്‍ മനോജ് ഉപയോഗിച്ചിരുന്നന്ന 9847562679, 9947212020 എന്നീ നമ്പറുകളിലുള്ള മൊബൈല്‍ ഫോണുകള്‍ ഇതേ സമയത്ത് ഇതേ ടവറുകള്‍ക്കു കീഴില്‍ ഉണ്ടായിരുന്നതായി ലൊക്കേഷന്‍ രേഖകള്‍ സൂചിപ്പിക്കുന്നു. ടി പി കൊലക്കേസില്‍ കോടതി മനോജിനൊപ്പം ജീവപര്യന്തം തടവിനു ശിക്ഷിച്ചയാളായ കെ സി രാമചന്ദ്രന്‍, വെറുതെ വിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ എന്നിവര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനും പത്രപ്രവര്‍ത്തകര്‍ സമ്മേളനം റിപ്പോര്‍ട്ടു ചെയ്യാനും എത്തിയതാണെന്നു വാദിക്കാമെങ്കിലും ഇതേ സ്ഥലത്ത് പാര്‍ട്ടിയുമായി ബന്ധമൊന്നുമില്ല്ലാത്തയാളായ കിര്‍മാണി മനോജിന്റെ സാന്നിധ്യമാണ് സംശയമുണര്‍ത്തുന്നത്. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതു മുതല്‍ സി പി എം നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനമാണ് ഈ പത്രവും ലേഖകരും സ്വീകരിച്ചുപോന്നിട്ടുള്ളത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

............. ............. ............. .............
ലേബല്‍... അതിന്റെ ആവശ്യമുണ്ടോ?



ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.